താൾ:CiXIV131-4 1877.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. IV. APRIL 1877. No. 4.

THE BRIDGE.

പാലം.

ഈ മലയാളത്തിൽ സർക്കാർ അനേകം കടവുകളിൽ പാലങ്ങളെ കെ
ട്ടിയുറപ്പിച്ചതുകൊണ്ടു, വഴിയാത്രക്കാൎക്കു വളരെ സുഖം ഉണ്ടു. മുപ്പതു നാ
ല്പതു സംവത്സരങ്ങൾക്കു മുമ്പെ ഈ വക പാലങ്ങൾ ദുൎല്ലഭമത്രെ. അന്നു
വലിയ നഗരങ്ങളുടെ സമീപത്തു മാത്രം പാലങ്ങളിന്മേലൂടെ പുഴകളെ
കടക്കാം, മറ്റുള്ള കടവുകളിൽ തോണികളെയും ചങ്ങാടങ്ങളെയും കാണു
ന്നുള്ളു. കഠിന വെയിലും ബഹു മഴയും നിമിത്തം മരംകൊണ്ടു കെട്ടിയു
റപ്പിച്ച പാലങ്ങൾക്കു ഈ രാജ്യത്തിൽ വേഗം കേടു പിടിക്കുന്നതുകൊ
ണ്ടു, വിലാത്തിയിൽനിന്നു ഇരിമ്പിൻ പാലങ്ങളെ വരുത്തി ചില ദിക്കുക
ളിൽ കെട്ടീട്ടുണ്ടു. വിലാത്തിയിൽ ഏകദേശം എല്ലാ കടവുകളിലും മഹാ
വിശേഷമായ പാലങ്ങളെ കാണാം. ആയവറ്റിനു നാശം വരുന്നതു പു
ഴകളുടെ അതിബലമുള്ള ഒഴുക്കിനാൽ അത്രെ. ഉന്നതങ്ങളായ മലപ്രദേ
ശങ്ങളിൽ കിടക്കുന്ന ഉറച്ച മഞ്ഞു ഉരുകുന്നതിനാലും, മഴ അധികം പെ
യ്യുന്നതിനാലും പലപ്പോഴും പുഴകളിലുള്ള വെള്ളം പൊങ്ങി കരവിട്ടു ഓ
രോ മരക്കണ്ടങ്ങളും മറ്റും വലിച്ചുകൊണ്ടു പോകയും, പാലങ്ങളുടെ നേ
രെ ഉന്തിത്തള്ളി അവറ്റെ ഇളക്കി ഇടിച്ചു കളകയും ചെയ്യുന്നു. മനുഷ്യൻ
വളരെ ചെലവും പ്രയത്നവും കഴിച്ചിട്ടു മഹാ ഉറപ്പോടും ഭംഗിയോടും
കെട്ടിയുണ്ടാക്കുന്നതു എല്ലാം നാശസംബന്ധമുള്ളതാകുന്നു, എന്നു പാല
ത്തിന്റെ അവസ്ഥകൊണ്ടു സ്പഷ്ടമായി കാണാം. അതു കൂടാതെ പഠി
പ്പാൻ നല്ല മനസ്സുള്ളവൎക്കു പാലത്തിൽനിന്നു മറ്റൊരു നല്ല പഠിപ്പു കി
ട്ടുവാൻ സംഗതിയുണ്ടു. നമുക്കു എല്ലാവൎക്കും ഒരു വലിയ പുഴയെ കട
ന്നു പോകുവാൻ ഉണ്ടു. അതിനെ ആൎക്കും ഒഴിക്കേണ്ടതിനു വഹിയാ.
ആ പുഴ മരണമത്രെ. അപ്പുഴയെ കടപ്പാനും സുഖമുള്ള അക്കരയിൽ എ
ത്തുവാനും നമുക്കുള്ള ഒരു പാലം അത്യാവശ്യമുള്ളതാകുന്നു. ആ പാലത്തെ
ദാവിദ, എന്ന ഇസ്രയേല്യരുടെ രാജാവു കണ്ടപ്പോൾ ഞാൻ മരണനിഴ

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/53&oldid=186643" എന്ന താളിൽനിന്ന് ശേഖരിച്ചത്