— 192 —
പണ്ഡിതനും അദ്ധ്യക്ഷനുമായ കാൽദ് വെൽ സായ്പ് പാട്ടുകെട്ടി പാടുന്ന ഒരു നാട്ടുബോധക നും രണ്ടു ഉപദേശിമാരും ഒരു ഗുരുവുമായി ചിത റിയ സഭകളെ നോക്കുവാൻ തന്നെയല്ല പുറ ജാതികൾക്കും സുവിശേഷം ഘോഷിപ്പാനായി സഞ്ചരിച്ചു വരുന്നു. ഓരോ സഭകൾക്കു ആ ത്മികമായ ശുശ്രൂഷയെ ചെയ്തശേഷം അവരു ടെ സഹായത്താൽ സദർ വെച്ചു പ്രസംഗവും പാട്ടും കഴിക്കും. പള്ളിക്കൂടങ്ങളിലേ കുട്ടികൾ പാടി സഹായിക്കും. ചിലരുടെ ഹൃദയത്ത ദൈവം കരുണയാൽ തുറന്നു. തൂത്തുക്കുടി യിൽ അദ്ധ്യക്ഷൻ വേദപുരാണശാസ്ത്രാദികളെ ക്കൊണ്ടു പാഠവപ്പറച്ചൽ കഴിച്ചു. അതിനാൽ ഓരോരുത്തൎക്കു വന്ന ഇളക്കത്തെ നിൎത്തേണ്ട തിന്നു ശൈവരും എതിൎപ്പാഠപ്പറച്ചലിനെ ന ടത്തി. ഇളഞ്ചൂടുള്ള മനസ്സു ഒന്നിന്നും കൊള്ളാ യ്കയാൽ മതങ്ങളുടെ ബലാബലം നോക്കുന്നതും സത്യത്തിന്റെ വേർകിളെപ്പാൻ അദ്ധ്വാനി ക്കുന്നതും നന്നു. ഹിന്തുമതവും അങ്ങില്ലാപൊ ങ്ങിന്റെ വേരും ഒരുപോലെ ആധാരം ഇല്ലാ തെ കിടക്കുന്നു എന്നും ക്രിസ്തന്റെ ഉപദേശം ദിവ്യ അരുളപ്പാടു വെളിച്ചപ്പാടുകളിലും വേരു ന്നി വളൎന്നു തികഞ്ഞു വന്നു എന്നും സത്യത്തെ ആഗ്രഹിച്ചു ശോധനചെയ്യുന്നവൎക്കു തെളിയും. ജ്ഞാനം അല്ല ദൈവത്തിന്റെ കരുണയാൽ പാപിക്കു ദൈവത്തോടുണ്ടാകുന്ന ഇണക്കവും അതിൽ പിന്നെ പുതുക്കവും ആകുന്നു ക്രിസ്തുമ തത്തിന്റെ സാരാംശം. Ev. Miss. Mag. പുണ്യാധിക്യം:- മനുഷ്യൻ ഓരോ |
നും കറയില്ലാതെ തുയ്യനും തികഞ്ഞ അനുസര ണത്താൽ നീതിമാനും ദൈവനിയോഗത്താൽ ലോകത്തിന്റെ പാപങ്ങളെ ചുമന്നു നമ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഉള്ള നമ്മുടെ കൎത്താവായ യേശുക്രിസ്തൻ അത്രെ ദൈവപ്രസാദവും ദൈവസാന്നിദ്ധ്യവും പൂ ണ്ടു തികഞ്ഞ പുണ്യസ്വരൂപൻ. അവന്റെ അളവറ്റ പുണ്യം മനംതിരിഞ്ഞു അവനിൽ വിശ്വസിക്കുന്ന കോടാനുകോടി പാപികൾക്കു എന്നെന്നേക്കും പോരും. ഈ തികഞ്ഞ വീണ്ടെ ടുപ്പുകാരന്റെ പുണ്യമാഹാത്മ്യം ക്രിസ്തുസഭ യിൽ മാഞ്ഞുപോകും അളവിൽ ഓരോ വെറും മനുഷ്യരെ പുണ്യവാളന്മാരാക്കി സങ്കല്പിച്ചു അ വരോടു കെഞ്ചുവാൻ തുടങ്ങി. സുവിശേഷ ക്രിസ്ത്യാനികൾ ആ അവഭക്തിയെ (Supersti- tion) ദൈവകരുണയാൽ തള്ളിയെങ്കിലും ഓ രോ സഭകൾ ഇന്നോളം ആയതിൽ കരകാ ണാതെ വലഞ്ഞു കിടക്കുന്നു. ഇതു മുറ്റും അ ജ്ഞാനവും അജ്ഞാനത്തിൽനിന്നു സഭയിൽ നുഴഞ്ഞുവന്ന ദുരുപദേശവും എന്നു കാണിക്കാം. മഹാചീനാവിൽ ഇതിന്നിടേ ദീനക്കാരനാ |
Printed at the Basel Mission Press, Mangalore.