താൾ:CiXIV131-4 1877.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 187 —

വേലികൊള്ളുന്ന അതൃത്തികൾ ആകുന്നു എന്നു പറയാം. പേരാറ്റിന്നു
ഏറ്റിറക്കം പേരിന്നുള്ളു എത്രോടം ഏറ്റത്തിന്റെ ഫലം കണ്ടാലും
അത്രോടം പുഴവെള്ളം പുളിച്ചു പോയി എന്നു തോന്നേണ്ട. ഏറ്റം
പുഴവെള്ളത്തെ തടുത്തു തിക്കികെട്ടിച്ചതേയുള്ളു. വേനൽകാലത്തു വി
ശേഷിച്ചു വാവേറ്റത്തിന്നു മാത്രം ചിലപ്പോൾ മേൽ കാണിച്ച അതി
രോളം പുളിച്ചു പോകുന്നു. ഉവൎവ്വെള്ളത്താൽ കൃഷിക്കു കേടു പറ്റാതിരി
ക്കേണ്ടതിന്നു വേലികൊള്ളുന്ന ഓരോ ചിറ്റാറു തോടുകൾക്കു നാട്ടുകാർ
ചിറ കെട്ടുന്നുണ്ടു.

9. കര: മലയിടുക്കുകളിൽ ഇടുക്കവും അഗാധവും കുന്നുനാട്ടിൽ കു
ത്തനേയും (ഇടുകര) കുഴിനാട്ടിലും കോവ്വല്പാട്ടിലും താഴ്ചയുമുള്ള കരയുണ്ടു.

വിശേഷിച്ചു പേരാറ്റിന്നും അതിന്റെ കീഴാറു തോടുകൾക്കും ഇടുകര
തന്നെ.

മിക്ക പുഴകളുടെ കര സ്ഥിരമെങ്കിലും പേരാറും മറ്റും ചില പുഴകൾ
കൊല്ലന്തോറും കര കാൎന്നുകളഞ്ഞു പുഴച്ചാലിന്നു അകലം വെപ്പിച്ചു
വരുന്നു.

10. പുഴച്ചാൽ: ഉയൎന്ന ഭൂമിയിലും കുന്നുപാട്ടിലും പാറയും ഉരുള
ക്കലും പുഴച്ചാലിൽ തിങ്ങിക്കിടക്കും കുഴിനാട്ടിൽ ചരലും തരിമണലും താ
ണഭൂമിയിൽ മണലും പൂഴിയും അതിൽ കാണുകയാൽ ഒഴുകുന്ന വെള്ളം
വലിയ കല്ലുകളേയും ഉരുട്ടി പൊടിച്ചു കളയുന്നു എന്നു തെളിയും. വേ
ലിയോടു ഉവർവെള്ളം കയറുന്നേടത്തോളം പുഴയടിക്കു ചേറു പറ്റി
പ്പോകുന്നു. പുഴ അകലം വെച്ച സ്ഥലത്തു ഈ ചേറിനാൽ ചേറ്റു പാ
ടങ്ങൾ (കൈക്കണ്ടം) ഉണ്ടായ്വരുന്നു.

മലകുന്നുപ്രദേശത്തുള്ള പുഴച്ചാലുകളുടെ അടിയിലെ കരിങ്കൽപാറ
അവിടവിടെ മുന്തുന്നതുകൊണ്ടു തിരപ്പങ്ങളെ ഏറിയ അദ്ധ്വാനത്തോടും
പ്രാണഭയത്തോടും താഴ്ത്തി ഇറക്കിവരുന്നു എങ്കിലും തോണികൾക്കു വെ
ള്ളമുണ്ടെങ്കിൽ പോക്കുവരവിന്നു പ്രയാസമില്ല. തീവണ്ടിപ്പാതയിൽ കൂടി
സഞ്ചരിക്കുന്നവൎക്കു പേരാറ്റിന്റെ പുഴച്ചാലിലേ പാറക്കെട്ടുകളെ വാള
യാറു തുടങ്ങി ചെറുവണ്ണൂരോളം കാണാം. പുഴച്ചാലുകളിലെ പാറക്കെ
ട്ടിൽ മുതല തുടങ്ങിയുള്ള ജന്തുക്കൾ തഞ്ചുന്ന ഓരോ കന്മുക്കുകളും പള്ള
ങ്ങളും ഉണ്ടു, അഴിക്കടുക്കേ മിക്ക വലിയ പുഴകൾക്കു കുറെ ദൂരത്തോളം
എങ്കിലും കഴം വീണിരിക്കുന്നു.

(ശേഷം പിന്നാലെ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/191&oldid=186893" എന്ന താളിൽനിന്ന് ശേഖരിച്ചത്