താൾ:CiXIV131-4 1877.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

ന്ന അനുഭവങ്ങൾ മേത്തരമെന്നും ഗുണോല്ക്കരമായതെന്നും ഏവരും അ
വസാനത്തിൽ സമ്മതിക്കാതിരിപ്പാൻ പാടില്ല. ഈ മേത്തരമായ ഗുണ
ങ്ങൾ ഏതുപ്രകാരമുള്ളതു, എന്നു ഗ്രഹിപ്പാൻ വല്ലവരും ആഗ്രഹിക്കുന്നു
എങ്കിൽ, അതു ഒരുവന്നുണ്ടാകേണ്ടതും ഒരുവനാൽ ആഗ്രഹിക്കപ്പെടത്ത
ക്കതുമായ സകല നന്മകളും, എന്നു ചുരുക്കി പറയേണ്ടിയിരിക്കുന്നു. സ
മ്പത്തും വിദ്യയും അതിനാൽ ഉയൎച്ചയും ലഭിക്കുന്ന ആളുകൾ തുലോം ദു
ൎല്ലഭം എങ്കിലും, ഒരു നല്ല പേർ എല്ലാവരാലും സമ്പാദിപ്പാൻ കഴിവുള്ള
തും എല്ലാ മനുഷ്യൎക്കും ആവശ്യപ്പെട്ടതും, ഏതു അവസ്ഥയിൽ ഉള്ളവനും
ഒഴിഞ്ഞു കൂടാത്തതും നിഷ്കളങ്കമായ എല്ലാ വൈഭവത്തിന്നും അടിസ്ഥാ
നമായതും ആകുന്നു. ഒരുവന്നു “നല്ല പേർ” എന്ന ഈ സമ്പാദ്യം ഇ
ല്ലെങ്കിൽ, അവന്റെ സമന്മാരുടെയും അന്യന്മാരുടെയും ഇടയിൽ യാ
തൊരു ബഹുമതിയും അവന്നുണ്ടാകുന്നതു അസാദ്ധ്യം, എന്നുള്ള വാദം ആ
ദ്യകേൾവിയിൽ കളങ്കമെന്നു തോന്നിയേക്കാമെങ്കിലും ഒരു കാൎയ്യം കാഴ്ചയാൽ
മാത്രമല്ലാതെ വിധിപ്പാൻ പ്രാപ്തിയുള്ളവൎക്കു നല്ല പേരിനാൽ ഏതൊരാ
ൾക്കും സിദ്ധിക്കുന്നതായ ബഹുമാനം ബലപ്പെട്ടതും പഴക്കം നില്ക്കുന്നതു
മാകുന്നു, എന്നും സല്ക്കീൎത്തിയിൽനിന്നു ഉത്ഭവിക്കാത്ത കേൾവി കാതലില്ലാ
ത്ത മരത്തിന്നു തുല്യമായതു എന്നും ബോധിക്കുന്നതാണെ. ആകയാൽ
ബഹുമാനത്തിന്നു യോഗ്യമല്ലാത്ത നടത്തം ഇല്ലാതുള്ള ഒരുവന്നു സാമൂഹ്യ
സ്ഥിതിയിൽ യാതൊരു ഉണൎച്ചയും ഉണ്ടാകുന്നതും ഉണ്ടാവാൻ പാടുള്ള
തും അല്ല; എന്നു തന്നെയുമല്ല, നടത്തം ദോഷത്താൽ സിദ്ധിക്കുന്നതായ
പേർ മനുഷ്യന്റെ പ്രായത്തോടു കൂടി വളൎന്നു വരേണ്ട, മാന്യാവസ്ഥയെ
അമൎത്തിക്കളകയും ആയുസ്സിന്റെ മോഹനകാലമായ സമയം ഫലമില്ലാ
ത്തതാക്കുകയും ചെയ്യുമെന്നതു നിസ്സംശയമായ ഒരു വസ്തുതയാകുന്നു. എ
ന്നതിനാൽ നമ്മിൽ ആരെങ്കിലും ഒരു മാടമ്പിയോ ദാസ്യവൃത്തിക്കാരനോ
ആയിരിക്കട്ടെ, തന്റെ നടപ്പു ആകാത്തതും ദുഷിക്കപ്പെടത്തക്കതും ആ
യാൽ പരജനങ്ങളുടെ വിചാരത്തിൽ നാം നിസ്സാരന്മാരും നാൾക്കുനാൾ
നിന്ദെക്കു യോഗ്യന്മാരും ആകും എന്നതു നിശ്ചയമാകുന്നു. ഒരു സമ്പന്ന
നു ബഹുമാനം ഉണ്ടായ്വരുന്നതു സാധാരണ തന്നെ എങ്കിലും, അതു ത
ന്നാൽ ഉപകാരസാദ്ധ്യമുണ്ടാകേണ്ട: ആളുകളാൽ തല്ക്കാലോചിതമായി മാ
ത്രം വൃഥാൽ പ്രശംസയിൽ നിന്നുത്ഭവിക്കുന്നതാകയാൽ അതു നിലനില്ക്കാ
ത്തതും സമ്പത്തു ക്ഷയിക്കുംതോറും അതിന്നു കുറവുണ്ടാകയും വരുന്നതു
നാം എല്ലാവരും ദിവസേനാൽ, എന്ന പോലെ കണ്ടു ബോധിച്ചു വരു
ന്നുണ്ടു. പ്രശംസപ്രിയന്മാൎക്കു മുഖസ്തുതി എത്രയും രസവും തങ്ങൾക്കി
ല്ലാത്തതായ ബഹുമതി മററാളുകൾ മുഖേന വല്ലവരും കൊടുപ്പാൻ ഒരു
ങ്ങിയെങ്കിൽ അതിന്നായി എന്തും പ്രവൃത്തിക്കുന്നതും പതിവാകുന്നു. എ
12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/183&oldid=186874" എന്ന താളിൽനിന്ന് ശേഖരിച്ചത്