താൾ:CiXIV128a 1.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

വാഴ്ച പ്രാപിച്ചു അവൻ ൧൬ വയസ്സൊളം മഹാചാൎയ്യന്റെ കീഴിൽ ഇരുന്നു.
അതിന്റെ ശെഷം രാജ്യഭാരം ഏറ്റു ബിംബങ്ങളെ നാട്ടിൽ നിന്നു നീക്കി
ജീൎണ്ണമായ ദൈവാലയത്തെയും വെടിപ്പാക്കിയപ്പൊൾ മനശ്ശയുടെ കാല
ത്തിൽ കാണാതെ പൊയ മൊശ ധൎമ്മപുസ്തകത്തെ കണ്ടുകിട്ടി-രാജാ
വ് വായിപ്പിച്ചു അതിൽ പറഞ്ഞ ശാപവാക്കുകളെ കെട്ടപ്പൊൾ ഭൂമി
ച്ചു തന്റെ വസ്ത്രങ്ങളെ കീറി കളഞ്ഞാറെ ദൈവ നിയൊഗത്താൽ ഒരു
ദീൎഘദൎശി നീ അവനൊടു അറിയിച്ചു ൟ വാക്കുകളെ കെട്ടു മനസ്സുരു
കിയതു കൊണ്ടു നീ സമാധാനത്തൊടെ ശവക്കുഴിയിൽ ഇറങ്ങി ഞാൻ ഈ
സ്ഥലത്തു വരുത്തുന്ന നാശത്തെ കാണാതെ ഇരിക്കും എന്നത് കെട്ടിട്ടു
അവൻ ഉത്സാഹിച്ചു മൊശധൎമ്മത്തിൽ കല്പിച്ച എല്ലാ ചട്ടങ്ങളെയും
ഇസ്രയെലിൽ വീണ്ടും സ്ഥാപിച്ചു ഒരു പ്രജാസംഘത്തിന്മുമ്പാ
കെ ആ തിരുവെഴുത്തും കെൾ്പിച്ചു അതിൻ വണ്ണം നടക്കെണ്ടതിന്നു ജനങ്ങ
ളുമായി നിൎണ്ണയിച്ചു അതല്ലാതെ അവൻ ബെത്തെലിലുള്ള ബാൾ തറയെ
തകൎത്തു ശവക്കുഴികളിൽ നിന്നു അസ്ഥികളെ എടുത്തു ഒരു പ്രവാചകൻ
മുമ്പെ അറിയിച്ച പ്രകാരം അവറ്റെ തറമെൽ ഇട്ടു ദഹിപ്പിച്ചു-അവൻ
മരിച്ചശെഷം പുത്ര പൌത്രരും അല്പകാലമെ വാണുള്ളു ദൈവത്തി
ന്റെ വിധികാലം അടുത്തിരിക്കുന്നു എന്നു പല അടയാളങ്ങളാൽ കാ
ണ്മാറായി വരികയും ചെയ്തു-

൪൯ പ്രവാചകന്മാർ

ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളൊടു തെളിയിച്ചു പറഞ്ഞവർ പ്രവാ
ചകന്മാർ തന്നെ-ദിവ്യജ്ഞാനത്തെ ജനങ്ങൾ്ക്ക ഉപദെശിപ്പാനും നടപ്പാ
യി വന്ന ദുഷ്കൎമ്മങ്ങളെ വിരൊധിപ്പാനും ദൈവം താണവരിൽ നിന്നും
ശ്രെഷ്ഠന്മാരിൽ നിന്നും അവരെ ഉദിപ്പിച്ചയച്ചതു-യശയ ദാന്യെൽ
എന്നവർ രാജവംശക്കാരും യിറമിയാവും ഹെസ്കിയാവും ആചാൎയ്യന്മാരും
എലിയാവ്-എലിശാവ്- യൊന. മീഖാ എന്നവർ നഗരക്കാരും- ആമൊ
ച് ഇടയനുമായിരുന്നു-ബാബൽ രാജ്യം ചെറിയതും ശക്തി കുറഞ്ഞതുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/91&oldid=189577" എന്ന താളിൽനിന്ന് ശേഖരിച്ചത്