താൾ:CiXIV128a 1.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

വാങ്ങി കൊണ്ടിരുന്നു-ഹൊശെയ രാജാവ് അശ്ശൂർ രാജാവായ ശൽമനസ്സ
രൊടു ചെയ്ത സന്ധി കറാറെ ലംഘിച്ചപ്പൊൾ അവൻ സൈന്യങ്ങളൊടു
കൂട ചുഴലിക്കാറ്റു എന്ന പൊലെ വന്നു ശമൎയ്യ പട്ടണത്തെ നശിപ്പിച്ചു
൧൦ ഗൊത്രക്കാരെ വാഗ്ദത്ത ദെശത്ത നിന്നു അൎമ്മിന്യ മുതലായ അന്യ രാ
ജ്യങ്ങളിലെക്ക കൊണ്ടു പൊയി പാൎപ്പിച്ചു-അല്പം ആളുകളെ മാത്രം ഇസ്ര
യെൽ നാട്ടിൽ വസിപ്പാൻ സമ്മതിച്ചുള്ളു-അതിന്റെ ശെഷം അശൂൎയ്യരാ
ജാവ് സൂരിയ മെസൊപതാമ്യ മുതലായ നാട്ടുകാരെ വരുത്തി പാഴായി
തീൎന്ന നാട്ടിൽ കുടി ഇരുത്തി ഒരു ആചാൎയ്യനെ വെച്ചു ദെവമാൎഗ്ഗത്തെ അ
വൎക്കു ഉപദെശിപ്പിച്ചു-ഇപ്രകാരം ൧൦ ഗൊത്രരാജ്യം ഒടുങ്ങി അതിൽ
ശെഷിച്ച ഇസ്രയെല്യരും അങ്ങൊട്ടു ചെന്നു പാൎത്തു വരുന്ന പുറജാതിക്കാരും
സമ്മിശ്രമായ്പൊകയാൽ ശമൎയ്യർ എന്ന വകക്കാർ ഉണ്ടായി വരിക
യും ചെയ്തു-

൪൭. പ്രവാചകനായ യൊന-

അശൂൎയ്യ ദെശത്തിലെക്കും യഹൊവ ഇസ്രയെലിൽ നിന്നു ഒരു പ്രവാചക
നെ നിയൊഗിച്ചതു പറയാം ആ രാജ്യത്തിലെ പ്രധാന നഗരമായ നിന
വെക്ക അത്യന്തം ശൊഭയും മൂന്നു ദിവസത്തെ വഴി വിസ്താരവുമായിരുന്ന
അതിൽ നടന്നു വരുന്ന ദൊഷങ്ങളെ യഹൊവ കണ്ടിട്ടു യൊന എന്നവ
നൊടു നീ എഴുനീറ്റു വലിയ നിനവെ പട്ടണത്തിൽ ചെന്നു ജനങ്ങളൊ
ടു അനുതാപം ചെയ്വാൻ ഘൊഷിച്ചു പറക അവരുടെ ദുഷ്ടത എന്റെ
അരികിൽ എത്തി ഇരിക്കുന്നു എന്നു കല്പിച്ചപ്പൊൾ യൊന അനുസ
രിയാതെ ഒരു കപ്പൽ കരെറിപടിഞ്ഞാറൊട്ടൊടി പൊയാറെ യഹൊ
വ കൊടുങ്കാറ്റു വരുത്തി അടിപ്പിച്ചു കപ്പലിന്നു ഛെദം വരും എന്നു
കണ്ടു എല്ലാവരും ഭയപ്പെട്ടു ഒരൊരൊ കുലദെവതകളെ വിളിച്ചു
ഭാരം കുറെപ്പാൻ ചരക്കും കടലിൽ ഇട്ടു കളഞ്ഞു യൊന കപ്പലിന്റെ കീഴ്മുറി
യിൽ കിടന്നുറങ്ങിയപ്പൊൾ കപ്പൽ പ്രമാണി ഹെ നീ ഉറങ്ങുന്നുവൊ എഴുനീറ്റു
നിന്റെ ദെവരെ വിളിക്ക എന്നു കല്പിച്ചു-മറ്റവർ ഈ ആപത്തു ആരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/87&oldid=189569" എന്ന താളിൽനിന്ന് ശേഖരിച്ചത്