താൾ:CiXIV128a 1.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ഷ്ഠരൊഗിയായി വാങ്ങി പൊകയും ചെയ്തു-

അനന്തരം ഇസ്രയെൽ രാജാവ് സുറിയരൊടു പട കൂടിയപ്പൊൾ എലിശ ശ
ത്രു പാളയത്തിൽ നടക്കുന്നതെല്ലാം രാജാവിനെ അറിയിച്ചു- സുറിയരാജാ
വ ആയതിനെ കെട്ടറിഞ്ഞാറെ കൊപിച്ചു എലിശാ പാൎത്തുവരുന്ന
ദൊദാൻ പട്ടണത്തെ വളഞ്ഞു ദീൎഘദൎശിയെ പിടിച്ചു കൊണ്ടു വരുവാൻ
സൈന്യങ്ങളെ അയച്ചു ശത്രുക്കൾ രാത്രിയിൽ എത്തി പട്ടണത്തെ വളഞ്ഞു
ദീൎഘദൎശിയുടെ ബാലകൻ ഉഷസ്സിങ്കൽ എഴുനീറ്റു ശത്രുസൈന്യത്തെയും തെ
ർ കുതിരകളെയും കണ്ടപ്പൊൾ യജമാനനെ അയ്യൊ കഷ്ടം നാം എ
ന്തു ചെയ്യെണ്ടു എന്നു വിളിച്ചു പറഞ്ഞാാറെ എലിശ പെടിക്കെണ്ട നമ്മുടെ
പക്ഷമായി നില്ക്കുന്നവർ ഇവരെക്കാൾ അധികമുള്ളവരാകുന്നു എ
ന്നു പറഞ്ഞു പ്രാൎത്ഥിച്ച ശെഷം യഹൊവ ആ ബാലകന്റെ കണ്ണുക
ളെ തുറന്നു ആയവൻ നൊക്കിയപ്പോൾ മലമെൽ നിറഞ്ഞും എലിശയെ ചു
റ്റി നിന്നും കൊണ്ടിരിക്കുന്ന അഗ്നിമയമായ തെർ കുതിരകളെ കാണുകയും
ചെയ്തു-അവർ ദൈവദൂതന്മാർ എല്ലാവരും രക്ഷയെ അനുഭവിക്കെ
ണ്ടിയവരുടെ ശുശ്രൂഷക്കായി നിയൊഗിച്ചയച്ച ആത്മാക്കൾ അ
ല്ലയൊ-

൪൬ അശൂരിലെ പ്രവാസം.

ആഹാബിന്റെ ശെഷം ൧൨ രാജാക്കന്മാർ ക്രമത്താലെ ദശഗൊത്ര രാ
ജ്യത്തെ ഭരിച്ചതിൽ ഒരൊരുത്തൻ മറ്റവനെ കൊന്നും തള്ളിയും താ
ൻ കരെറി വാണു മറ്റൊരുത്തന്റെ അതിക്രമത്താൽ കഴിഞ്ഞു പൊയ
തിനാൽ അവരുടെ വാഴ്ചകാലം അല്പം അത്രെ ആകുന്നു-സുറിയക്കാ
ർ ഇസ്രയെൽ രാജ്യത്തെ അതിക്രമിച്ചു കവൎച്ചയും പലനാശവും ചെ
യ്തു പൊന്നു-പ്രവാചകന്മാർ ബുദ്ധി ചൊല്ലി ദൈവത്തിന്റെ ഭയങ്കര വി
ധികളെ പണിപ്പെട്ടറിയിച്ചാറെയും ജനങ്ങൾ്ക്ക ബൊധം വരാതെ ബിംബ
സെവകളിലും മഹാപാതകങ്ങളിലും തന്നെ രസിച്ചു ലയിച്ചു പൊകയും ചെയ്തു-
ഒടുവിൽ ബലമുള്ള അശ്ശൂൎയ്യ സെനകൾ വന്നു രാജ്യത്തെ പിടിച്ചടക്കി കപ്പം


11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/86&oldid=189567" എന്ന താളിൽനിന്ന് ശേഖരിച്ചത്