താൾ:CiXIV128a 1.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ഹാബെ തെരിൽ കരെറ്റി രാജധാനിക്കയച്ചാറെ ആകാശം കറുത്തു വന്മ
ഴ പെയ്കയും ചെയ്തു-

അനന്തരം ആഹാബിന്റെ പുത്രനായ അഹസ്യെക്ക ദീനം പിടിച്ചു തനിക്ക സൌ
ഖ്യം ഉണ്ടാകുമൊ എന്നു ഫലിഷ്ടദെവനായ ബാൾജബുബൊടു ചൊദിപ്പാൻ
എക്രൊനിൽ ദൂതരെ അയച്ചപ്പൊൾ എലിയാ അവരെ എതിരെറ്റു ഇസ്ര
യെലിൽ ദൈവം ഇല്ല എന്നു വെച്ചൊ നിങ്ങൾ എക്രൊനിൽ പൊകുന്നതു ഗുണം
വരാതെ നീ മരിക്കും നിശ്ചയം എന്നു യഹൊവയുടെ അരുളപ്പാടാകുന്നു എന്നു
പറഞ്ഞപ്പൊൾ ദൂതൻ മടങ്ങി അഹസ്യയെ ചെന്നു കണ്ടു രൊമകുപ്പായം ധരിച്ചു
ള്ള ഒരുത്തൻ ഞങ്ങളെ എതിരെറ്റു രാജാവ് നിശ്ചയമായി മരിക്കും എന്നു ക
ല്പിച്ചു കെട്ടപ്രകാരം ബൊധിപ്പിച്ചാറെ അഹസ്യ ആയാൾ എലിയാ തന്നെ
എന്നു ചൊല്ലി അവനെ കെട്ടി കൊണ്ടു വരെണ്ടതിന്നു ൫൦ ഭടന്മാരെ നിയൊ
ഗിച്ചയച്ചു അവർ മല കരെറി എലിയയുടെ അടുക്കെ എത്തിയപ്പൊൾ തലവ
ൻ ഹെ ദൈവപുരുഷ രാജാവിന്റെ കല്പന പ്രകാരം നീ ഇറങ്ങിവാ എന്നു പ
റഞ്ഞു-അപ്പൊൾ എലിയ ഞാൻ ദൈവപുരുഷനായാൽ സ്വൎഗ്ഗത്തിൽ നിന്നു അ
ഗ്നി വീണു നിന്നെയും നിന്റെ ൫൦ ഭടന്മാരെയും സംഹരിച്ചു കളക എന്നു കല്പി
ച്ചു അപ്രകാരവും സംഭവിച്ചു-അതിന്റെ ശെഷം രാജാവ് മറ്റൊരുത്തനെ
൫൦ ആളുകളൊടു കൂട അയച്ചു അവരും തീയാൽ നശിച്ചു മൂന്നാമതും ഒരുവൻ
ചെന്നു എത്തി വണങ്ങി ദൈവ പുരുഷ കരുണ വിചാരിച്ചു ഞങ്ങളെ സംഹ
രിക്കാതിരിക്കെണമെ എന്ന് അപെക്ഷിച്ചപ്പൊൾ എലിയാ ദൈവ വച
നപ്രകാരം അവനൊടു കൂട മലയിൽ നിന്നു ഇറങ്ങി രാജാവെ ചെന്നു കണ്ടു-
ഇസ്രയെലിൽ ദൈവം ഇല്ല എന്ന പൊലെ എക്രൊനിൽ വാഴുന്ന ബാൾ ജ
ബുബിനൊടു ചൊദിപ്പാനായി ദൂതരെ അയച്ചതിനാൽ ഈ ദീനത്തിന്നു ഗു
ണം വരാതെ നീ മരിക്കും നിശ്ചയം എന്നു യഹൊവയുടെ അരുളപ്പാടാകുന്നു
എന്നു പറഞ്ഞു-അഹസ്യ ൟ വചന പ്രകാരം മരിക്കയും ചെയ്തു-

൪൫ എലിശ

എലിയാ ദെവനിയൊഗ പ്രകാരം തന്റെ ശിഷ്യനായ എലിശയെ സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/83&oldid=189560" എന്ന താളിൽനിന്ന് ശേഖരിച്ചത്