താൾ:CiXIV128a 1.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

സ്ഥമായി വരികയും ചെയ്തു-അനന്തരം ആ ദീൎഘദൎശി ദൈവകല്പന പ്രകാരം
വൈകാതെ തന്റെ വീട്ടിലെക്ക യാത്രയായപ്പൊൾ വൃദ്ധനായ മറ്റൊരു ദീൎഘ
ദൎശി ബെത്തെലിൽ നിന്നു അവന്റെ വഴിയെ ഒടി വ്യാജം പറഞ്ഞു അവനെ മ
ടക്കി വീട്ടിൽ പാൎപ്പിച്ചു-അവൻ ദൈവകല്പനെക്ക വിരൊധമായി ഭക്ഷിച്ചു
കുടിച്ചശെഷം കഴുതപ്പുറമെറി തന്റെ സ്ഥലത്തെക്ക പുറപ്പെട്ടുപൊയി-
വഴിക്കൽ വെച്ച ഒരു സിംഹം അവനെ കണ്ടു പിടിച്ചു കൊന്നു കഴുതയെയും
ശവത്തെയും തൊടാതെ നിന്നു കൊണ്ടിരുന്നു-വൃദ്ധനായ ദീൎഘദൎശി ആ അവ
സ്ഥയെ കെട്ടപ്പൊൾ ഇതു അനുസരണക്കെടിനുള്ള ശിക്ഷ എന്നറിഞ്ഞു പുറപ്പെ
ട്ടു പൊയി ശവത്തെ എടുത്തു കുഴിച്ചിടുകയും ചെയ്തു-

യരൊബ്യാം ഇപ്രകാരമുള്ള ദെവശിക്ഷകളെ കണ്ടിട്ടും ദുൎന്നടപ്പിനെ വിടാ
തെയും മനസ്സ് തിരിയാതെയും ബിംബങ്ങളെ സെവിച്ചു രാജ്യത്തെയും
പ്രജകളെയും വഷളാക്കി കളഞ്ഞു-ഇസ്രയെല്യർ യഹൊവയെ വെടിഞ്ഞു അ
ന്യദെവകളെ ആരാധിച്ചു കൊണ്ടിരിക്കുമ്പൊൾ സൌഖ്യവും സമാധാനവും രാ
ജ്യത്തിൽ നിന്നു നീങ്ങി കലഹമത്സരങ്ങളും ജനിച്ചു ഒരൊരുത്തർ ഡംഭിച്ചു രാ
ജാവെ ദ്രഷ്ടനാക്കി കൊന്നു തങ്ങൾ രാജാസനം എറുവാൻ തുനിയും-അ
വർ യരൊബ്യാം സ്ഥാപിച്ച വൃഷഭ സെവയെ മാത്രമല്ല അജ്ഞാനികളുടെ
സകല ബിംബാരാധനയെയും ശീലിച്ചു നടത്തി നരബലികളെയും കഴിച്ചു എ
ല്ലാവിധമുള്ള അക്രമങ്ങളിൽ രസിച്ചു മുഴുകി പൊകയും ചെയ്തു-

൪൪. എലിയാ-

യഹൊവയെ ഉപെക്ഷിച്ചു അന്യദെവകളെ സെവിച്ച രാജാക്കന്മാരിൽ
ആഹാബ് എന്നവൻ പ്രധാനൻ-അവന്റെ ഭാൎയ്യയായ ഇജബെൽ ശമ
ൎയ്യപട്ടണത്തിൽ ശൊഭയുള്ള ക്ഷെത്രങ്ങളെ പണിയിച്ചു അവറ്റിൽ ചിദൊ
ന്യ ദെവകളെ പ്രതിഷ്ഠിച്ചു- ബാൾദെവന്നു ൪൫൦ അഷ്ടരൊത്ത എന്നവൾ്ക്ക ൪൦൦
പൂജാരികളെ വെച്ചു ആ ക്രൂര സെവയെ നടത്തി-അവൾ യഹൊവയെ മാ
നിച്ചു സെവിക്കുന്നവരെ ഹിംസിച്ചു പ്രവാചകന്മാരെ കൊല്ലുകയും ചെയ്തു-അ
ന്നു രാജാവിന്റെ ഉദ്യൊഗസ്ഥന്മാരിൽ ഒരുവൻ മാത്രം യഹൊവയെ ഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/80&oldid=189554" എന്ന താളിൽനിന്ന് ശേഖരിച്ചത്