താൾ:CiXIV128a 1.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

മിത്തം ഭ്രമിച്ചതിനാൽ മുമ്പെത്ത അപായങ്ങളും ദൈവം അതിശയമാ
യി എല്ലാറ്റിൽ നിന്നും രക്ഷിച്ചപ്രകാരവും ഒൎമ്മയിൽ വന്നില്ല- എങ്കിലും ഒരു
കാലത്തെക്ക ദൈവത്തെ വിചാരിയാത്തവനെ ദൈവം തന്നെ വിചാരിച്ചു
ആ മഹാപാപത്തിന്നു കഠിനശിക്ഷ വരുത്തി-ഉറിയ മരിച്ചു ദാവിദ് അവന്റെ
ഭാൎയ്യയായ ബത്തശബയെ പരിഗ്രഹിച്ച ശെഷം നാഥാൻ പ്രവാചകൻ
ദൈവനിയൊഗത്താൽ രാജാവിന്റെ അടുക്കൽ വന്നു പറഞ്ഞത് ഒരു പട്ടണ
ത്തിൽ രണ്ടു മനുഷ്യരുണ്ടായിരുന്നു അതിൽ ഒരുവൻ ധനവാൻ ഒരുത്തൻ
ദരിദ്രൻ-ദരിദ്രൻ ഒരു കുഞ്ഞാടിനെ കൊണ്ടു വളൎത്തി തന്നൊടുകൂട ഭക്ഷി
ച്ചു കുടിച്ചു കുട്ടി എന്ന പൊലെ മടിയിൽ ഉറങ്ങുമാറാക്കി ഒരു ദിവസം ധനവാ
ന്റെ വീട്ടിൽ ഒരു വഴി പൊക്കൻ വന്നപ്പൊൾ തന്റെ എറിയ ആടുമാടുകളിൽ
നിന്നെടുപ്പാൻ മനസ്സാകാതെ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു അറുത്തുപാ
കം ചെയ്തു-ദാവിദ് ഇങ്ങിനെ കെട്ടപ്പൊൾ ക്രുദ്ധിച്ചു രാജവിധി വെണം എ
ന്നു കല്പിച്ചു-എന്നാറെ നാഥാൻ ആ പുരുഷൻ നീ തന്നെ ഇസ്രയെൽ ദൈവമാ
യ യഹൊവയുടെ അരുളപ്പാടാവിത് ഞാൻ നിന്നെ രാജാവാക്കി അഭിഷെ
കം ചെയ്തു ശൌലിന്റെ കൈയിൽ നിന്നു വിടുവിച്ചുവല്ലൊ നീയൊ യ
ഹൊവയുടെ കല്പനയെ നിരസിച്ചു ൟ മഹാദൊഷത്തെ ചെയ്തത് എന്തിന്നു-
ഉറിയയെ നീ അമ്മൊന്യ വാൾ കൊണ്ടു കൊല്ലിച്ചു ഭാൎയ്യയെ എടുത്തിരിക്കുന്നു
ആകയാൽ ഞാൻ നിൻ ഭവനത്തിൽ നിന്നു ദൊഷത്തെ നിന്റെ മെൽ വരുമാ
റാക്കും എന്നിപ്രകാരം കെട്ടപ്പൊൾ ദാവിദ് ദുഃഖിച്ചു ദൊഷക്രിയയെ സമ്മതി
ച്ചു ഞാൻ യഹൊവെക്ക വിരൊധമായി മഹാപാപം ചെയ്തിരിക്കുന്നു എന്നു
പറഞ്ഞാറെ നാഥാൻ യഹൊവ ഈ പാപത്തെ ക്ഷമിച്ചു നീ മരിക്കയില്ല എ
ങ്കിലും ശത്രുക്കൾ യഹൊവയെ ദുഷിപ്പാനായി സംഗതിയുണ്ടാക്കിയത്കൊ
ണ്ട് ജനിച്ചിട്ടുള്ള നിന്റെ പൈതൽ മരിക്കും എന്നു പറഞ്ഞു പൊകയും
ചെയ്തു-

അതിന്റെ ശെഷം യഹൊവ കുഞ്ഞിനെ ബാധിച്ചു ദൈവകരുണയുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/72&oldid=189538" എന്ന താളിൽനിന്ന് ശേഖരിച്ചത്