താൾ:CiXIV128a 1.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

നിരൂപിക്കുന്നുവൊ ബലിയെക്കാൾ അനുസരണം തന്നെ നല്ലൂ മന്ത്രവാ
ദ ദൊഷം പൊലെ അനുസരണക്കെടും വിഗ്രഹാരാധ നപൊലെ മാത്സൎയ്യ
വും ആകുന്നു നീ യഹൊവാ വചനത്തെ നിരസിച്ചതു കൊണ്ടു അവൻ നിന്നെ
യും നിരസിച്ചു കളഞ്ഞു-അന്നു മുതൽ ശൌലിന്നു അനുസരണക്കെടു വൎദ്ധി
ച്ചു ദൈവാത്മാവു ക്രമത്താലെ നീങ്ങി പൊകയും ചെയ്തു-

൩൬ ദാവീദ ഇടയനായത്

അനന്തരം യഹൊവ ശമുവെലൊടു നീ കൊമ്പിൽ എണ്ണ നിറെച്ചു ബെത്ത്ലഹെമി
ൽ ചെല്ലുക അവിടെ ഒബെദിന്റെ മകനായ ഇശയുടെ പുത്രന്മാരിൽ ഒരുവ
നെ രാജാവാക്കുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു കല്പിച്ചത് കെട്ടാ
റെ ശമുവെൽ പുറപ്പെട്ടു ബെത്ത്ലഹെമിൽ എത്തി-ഇശയി ൭ പുത്രന്മാരെ വരുത്തി
കാണിച്ചു യഹൊവ നിയമിച്ചവൻ ഇവരിൽ ഇല്ല എന്നു കണ്ടാറെ കുട്ടികൾ
തികഞ്ഞുവൊ എന്നു ചൊദിച്ചു-അതിന്നു ഇശയി ഇനി ഇളയവൻ ഉണ്ടു അ
വൻ ആടുകളെ മെയ്പാൻ പൊയിരിക്കുന്നു എന്നു കെട്ടപ്പൊൾ അവനെ വിളി
പ്പാൻ പറഞ്ഞു-അവൻ വന്നാറെ ചെമ്പിച്ചതലമുടിയും ശൊഭനമായ ക
ണ്ണും നല്ല കൊമളതയും കണ്ടു യഹൊവയും ഇവനെ തന്നെ ഉടനെ അഭിഷെ
കം കഴിക്ക എന്നു കല്പിച്ചപ്പൊൾ ശമുവെൽ സഹൊദരന്മാരുടെ മുമ്പാകെ അ
വനെ തൈലാഭിഷെകം കഴിച്ചു അന്നു മുതൽ യഹൊവയുടെ ആത്മാവു
ശൌലിൽ നിന്നു മാറി ദാവീദിന്മെൽ ഇറങ്ങി ഒരു ദുരാത്മാവ് ശൌലിനെ ഭൂമി
പ്പിക്കയും ചെയ്തു-അപ്പൊൾ ഭൃത്യന്മാർ രാജാവൊടു വീണ വായിപ്പാൻ പരിച
യമുള്ള ആളെ വരുത്തി വായിപ്പിച്ചാൽ ബുദ്ധിഭ്രമം തീരും എന്നു അറിയിച്ചത്
രാജാവിന്ന് നന്നു എന്ന് തൊന്നിയപ്പൊൾ അവർ ദാവിദിന്റെ വിവെ
കതയും ഗുണശീലവും വീണയിങ്കലെ പരിചയവും അറിയിച്ചാറെ ശൌൽ
അവനെ ആട്ടിങ്കൂട്ടത്തിൽ നിന്നു വരുത്തി വീണ വായിപ്പിച്ചു കെട്ടാശ്വസി
ക്കയും ചെയ്തു-

പിന്നെ പലിഷ്ടരൊടു യുദ്ധം തുടങ്ങിയ സമയം ശൌൽ ദാവിദിനെ വിട്ടയ
ച്ചു താൻ പടജ്ജനങ്ങളൊടു കൂട പുറപ്പെട്ടു ശത്രുക്കളെ നെരിട്ടു-ജ്യെഷ്ഠന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/65&oldid=189523" എന്ന താളിൽനിന്ന് ശേഖരിച്ചത്