താൾ:CiXIV128a 1.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ല സഹൊദരന്മാരെയും വരുത്തി കാണിച്ചപ്പൊൾ രാജാവ് യാക്കൊ
ബൊടു വയസ്സ എത്രഎന്ന് ചൊദിച്ചതിന്നു സഞ്ചാരവൎഷങ്ങൾ ഇപ്പൊൾ
൧൩൦ ആകുന്നു എൻ ജീവനാളുകൾ അല്പവും ദൊഷമിശ്രവും ആയിരു
ന്നു പിതാക്കന്മാരുടെ സഞ്ചാര സമയത്തിൽ ഉണ്ടായ ജീവനാളുകളൊ
ടു എത്തീട്ടില്ല എന്ന് യാക്കൊബ അറിയിച്ചു രാജാവെ അനുഗ്രഹിക്ക
യും ചെയ്തു-

അവൻ പിന്നെ ൧൭ വൎഷം മിസ്രയിൽ പാൎത്തു മരണം അടുത്തപ്പൊൾ
യൊസെഫ എപ്രയിം മനശ്ശെ എന്ന് രണ്ടു പുത്രന്മാരെ കൂട്ടിക്കൊണ്ടു അ
ഛ്ശനെചെന്നു കണ്ടാറെ നിന്റെ മുഖം തന്നെ കാണുംഎന്നു ഞാൻ വിചാരി
ച്ചില്ല ദൈവം നിന്റെ സന്തതിയെയും കൂട കാണ്മാറാക്കിയല്ലൊ എന്നു ഇ
സ്രയെൽ പറഞ്ഞു- പിന്നെ അനുഗ്രഹം വാങ്ങെണ്ടതിന്നു യൊസെഫ ത
ന്റെ മക്കളെ അരികിലാക്കിയപ്പൊൾ യാക്കൊബ വലങ്കൈ അനുജ
ന്റെ തലമെലും ഇടങ്കൈ ജ്യെഷ്ഠന്റെ തലമെലും വെച്ചു അനുഗ്രഹിച്ചു-
പിതാക്കന്മാർ കണ്ടു നടന്ന ദൈവമെ എന്നെ ഇന്നെവരെയും മെച്ചു വ
ന്ന യഹൊവയെ സകല ദൊഷങ്ങളിൽനിന്നു എന്നെ വീണ്ടെടുത്ത ദൂത
നുമായവനെ ഈ പൈതങ്ങളെ അനുഗ്രഹിക്കെണമെ-പിതാക്കന്മാരുടെ
പെർ ഇവരുടെ മെൽ ചൊല്ലി ഇവർ ദെശമദ്ധ്യത്തിങ്കൽ വൎദ്ധിച്ചു വരെണ
മെ എന്നു അപെക്ഷിച്ചു അവരെ സ്വന്ത പുത്രന്മാരെ പൊലെ വിചാരിച്ചു
അവകാശസ്ഥാനവും കൊടുത്തു അനുഗ്രഹിച്ചു ദൈവം നിന്നെ എഫ്രയിം
മനശ്ശെ എന്നവരെ പൊലെ ആക്കുമാറാക എന്ന് ഇസ്രയെൽ ആശീൎവ്വ
ദിക്കും എന്നു കല്പിച്ചു പിന്നെ യാക്കൊബ തന്റെ ൧൨ പുത്രന്മാരെയും വ
രുത്തി വരുവാനുള്ള അവസ്ഥയെ ദൎശിച്ചറിയിച്ചു ഒരൊരുത്തനെ പ്രത്യെ
കം അനുഗ്രഹിച്ച ശെഷം പ്രാണനെ വിട്ടു സ്വജനത്തൊടു ചെരുകയും ചെ
യ്തു- അനന്തരം യൊസെഫും സഹൊദരന്മാരും രാജ്യത്തിലെ പല ശ്രെഷ്ഠ
ന്മാരും ശവം എടുപ്പിച്ചു കുതിരകളിലും തെരുകളിലും കയറി പുറപ്പെട്ടു കനാ
ൻ ദെശത്തെത്തി അഛ്ശനെ മക്ഫെല എന്ന ഗുഹയിൽ വെക്കയും ചെയ്തു-


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/37&oldid=189464" എന്ന താളിൽനിന്ന് ശേഖരിച്ചത്