താൾ:CiXIV128a 1.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കഴുത്തിൽ ഇട്ടു തന്റെ രണ്ടാം തെരിൽ കരെറ്റി ഇവന്റെ മുമ്പാകെ
മുട്ടുകുത്തുവിൻ ഇവൻ രാജ്യാധികാരി എന്ന്‌ എല്ലാവരൊടും വിളിച്ചു പറ
യിച്ചു-പിന്നെ യൊസെഫിനൊടു ഞാൻ രാജാവു തന്നെ എങ്കിലും നിന്റെ
കല്പന കൂടാതെ ൟ മിസ്രരാജ്യത്തിൽ‌ ഒരുത്തനും തന്റെ കൈയൊ
കാലൊ ഇളക്കുകയില്ല നിശ്ചയം എന്നു കല്പിക്കയും ചെയ്തു- ഇപ്രകാരം
ദൈവം യൊസെഫിനെ സങ്കടങ്ങളിൽ നിന്നു വിടുവിച്ചു രാജമഹത്വ
ത്തൊളം കരെറ്റി- അവൻ ൧൭ വയസ്സിൽ അടിമയായി മിസ്രയിൽ വന്നു
൩൦ാമതിൽ രാജസന്നിധിയിൽ നില്ക്കയും ചെയ്തു-

൧൭ യൊസെഫിന്റെ സഹൊദരന്മാർ മിസ്രയിൽ
വന്നതു-

ദൈവം അറിയിച്ച പ്രകാരം തന്നെ സംഭവിച്ചു-പുഷ്ടിയുള്ള ൭ സംവ
ത്സരങ്ങളിൽ യൊസെഫ രാജ്യത്തിലെ സകല ധാന്യങ്ങളിൽ നിന്നും അ
ഞ്ചിലൊന്നു എടുത്തു അനവധി സ്വരൂപിച്ചു-ക്ഷാമകാലം തുടങ്ങിയ
പ്പൊൾ നാട്ടുകാരും അന്യദെശക്കാരും വന്നു ധാന്യങ്ങളെ വാങ്ങുകയും
ചെയ്തു-

കനാനിലും വളരെ ഞെരിക്കം ഉണ്ടായാറെ മിസ്രയിൽ ധാന്യമുണ്ടെ
ന്നു യാക്കൊബ കെട്ടപ്പൊൾ പുത്രന്മാരൊടു തമ്മിൽ തമ്മിൽ നൊക്കു
ന്നതു എന്തു നാം മരിക്കാതിരിക്കെണ്ടതിന്നു നിങ്ങളും അങ്ങൊട്ടു പൊയി
നമ്മൾ്ക്ക ധാന്യം വാങ്ങിക്കൊണ്ടു വരെണം എന്നു കല്പിച്ച പ്രകാരം ബന്യമീ
നെ കൂടാതെ ശെഷം പത്താളുകൾ മിസ്രയിൽ പൊയി രാജ്യാധികാരിയാ
യ യൊസെഫിന്റെ സന്നിധിയിങ്കൽ ചെന്നു വണങ്ങിയാറെ അവൻ അ
വരെ അറിഞ്ഞിട്ടും അറിയാത്തവനെന്ന പൊലെ നിങ്ങൾ എവിടത്തുകാ
ർ എന്തിന്നായിട്ടു വന്നു എന്നു ചൊദിച്ചപ്പൊൾ അവർ ഞങ്ങൾ ധാന്യം വാ
ങ്ങുവാൻ കനാൻ ദെശത്തനിന്നു ഇങ്ങൊട്ടു വന്നു എന്നു പറഞ്ഞതിന്നു
യൊസെഫ നിങ്ങൾ ഒറ്റുകാരാകുന്നു എന്നു കഠിനമായി കല്പിച്ചപ്പൊ
ൾ അവർ കൎത്താവെ ഞങ്ങൾ ഒർ ആളുടെ പുത്രന്മാർ ൧൨ സഹൊദര

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/32&oldid=189454" എന്ന താളിൽനിന്ന് ശേഖരിച്ചത്