താൾ:CiXIV125b.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൧ —

കൊണ്ടുപലരും മരിച്ചു; മലയാളതോക്കുകാൎക്ക ശീലവും
അനുഭവവും കണ്ടതും ഇല്ല. കോട്ടയിലുള്ളവർ ൨൦൦
ആൾ. മഴക്കാലത്തേക്ക അരിയും തേങ്ങയും ചക്കര
യും ഉണ്ടു; വെള്ളത്തിന്നായിട്ടു ആഴ്ചവട്ടം തോറും രണ്ടു
കുറി പുറപ്പെട്ടു ഒരു അമ്പേറു ദൂരത്തു ചെന്നു കിണ
റ്റിൽ നിന്ന വെള്ളം കോരെണ്ടി വന്നു. ആ ദിവസ
ങ്ങളിൽ വാൾ കൊണ്ടത്രെ വഴിയെ സാദ്ധ്യമാക്കും;
പലരും മുറി ഏറ്റാറെ ഫെൎന്നന്ത എന്ന ശില്പി കോ
ട്ടയിൽനിന്ന കുഴിച്ചു തുരന്ന ഓകു പടച്ചു കിണറ്റി
ന്റെ വെള്ളത്തെ കോട്ടയുടെ അകത്തു വരുത്തി ശ
ത്രുക്കൾ അതു കാണാതെ ഇരിപ്പാൻ പറങ്കികൾ
പൊരുതു ചെന്നു കിണറ്റിനെ മണ്ണിട്ടു തൂൎക്കയും
ചെയ്തു. പിന്നെ താമൂതിരി ൨൦,൦൦൦ നായന്മാരെ തുണ
ക്കയച്ചപ്പൊൾ കോട്ടയിൽ നിന്ന പുറപ്പെടുവാൻ ന
ന്നെ പരാധീനമായി അതിന്റെ സൂക്ഷ്മം അറിയേ
ണ്ടതിന്ന പറങ്കികൾ താമൂതിരിയുടെ ഒരു പണിക്കാ
രെ കണിവെച്ചു പിടിച്ചു വസ്തുത ഗ്രഹിക്കയും ചെയ്തു.
പിന്നെ ഉണ്ട കൊള്ളരുതെന്നു വെച്ചു മാപ്പിള്ളമാർ
വലിയ പരുത്തിക്കെട്ടു കൊണ്ടുവന്നു മറയാക്കി പോ
രാടുമ്പോൾ നടപ്പുള്ള തോക്കിന്നു ഫലം പോരാതെ
വന്നു അതുകൊണ്ടു എത്രയും വലിയത ഒന്നു വരു
ത്തി മതിലിന്മെൽ നിറുത്തി വെടി വെച്ചപ്പൊൾ പ
രുത്തി എല്ലാം പാറി ൨൨ മാപ്പിള്ളമാർ ഒർ ഉണ്ട കൊ
ണ്ടു മരിക്കയും ചെയ്തു.

അനന്തരം മലയാളികൾ പട കൂടാതെ കോട്ടയെ
വളഞ്ഞു പോരുമ്പോൾ ക്ഷാമം നന്നെ വൎദ്ധിച്ചു
പാണ്ടിശാലക്ക് തീ പിടിച്ചതിനാൽ ശേഷിപ്പുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/95&oldid=181738" എന്ന താളിൽനിന്ന് ശേഖരിച്ചത്