താൾ:CiXIV125b.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൮ —

"ണമെ! നിങ്ങൾ അല്ലൊ കാബത്തെ കാക്കുന്നവർ"
എന്നു യാചിച്ചപ്പൊൾ, സുല്ത്താൽ യുദ്ധത്തിന്നായൊ
"രുമ്പെട്ടു പറങ്കികൾ "മക്കയാത്രക്കു മുടക്കം വരുത്തു
"ന്നുവല്ലൊ നാമൊ യരുശലേം യാത്രക്ക മുടക്കം വരു
"ത്താം പറങ്കികൾ വിരോധം തീരുന്നില്ല എങ്കിൽ നാം
"യരുശലെമിലുള്ള ക്രൂശപള്ളിയെ നിലത്തോടു സ
മമാക്കി ൟ നാടുകളിലെ സകല നസ്രാണികളെയും
"നിൎബന്ധിച്ചു ഇസ്ലാമിൽ ചേൎക്കും" എന്നു ഭയപ്പെ
ടുത്തി പാപ്പാ സന്നിധാനത്തിൽ അറിയിച്ചു. അതു
കൊണ്ടു പാപ്പാ മാനുവെൽ രാജാവിനോടു ചോദിച്ചത
ല്ലാതെ വെനെത്യക്കാർ തങ്ങളുടെ വ്യാപാരത്തിന്നുള്ള
ചേതം വിചാരിച്ചു മാപ്പിള്ളമാൎക്കു ഗൂഢമായി സഹാ
യം അയച്ചു. ശേഷം വെള്ളക്കാരും പൊൎത്തുഗീസരു
ടെ ശ്രീത്വം നിമിത്തം അസൂയ്യ ഭാവിക്കയും ചെയ്തു.

അതു കൊണ്ടു മാനുവെൽ രാജാവ് മുസല്മാന
രൊടു പോർ തുടരെണ്ടതിന്നു രണ്ടു കൂട്ടം കപ്പലുകളിൽ
ഒന്നു ചെങ്കടലിലേക്കും ഒന്നു കേരളത്തെക്കും ആകെ
൨൨ കപ്പലുകളെ അയച്ചു. ഇവരെ നടത്തുവാൻ
ഒരു കപ്പിത്താനും പോരാ എന്നു കണ്ടു, കേരളത്തിലെ
പറങ്കികൾക്കു ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീ
സ് അൾ്മൈദ എന്ന വീരനെ നിയോഗിച്ചു (൧൫൦൫
മാൎച്ച ൨൫) "ഓരൊരൊ തുറമുഖങ്ങളെ കൈക്കലാക്കി
കോട്ടകളെ എടുപ്പിച്ചു പറങ്കിനാമത്തിന്റെ കീൎത്തി
യും ക്രിസ്തസത്യവും പരത്തെണം" എന്നു കല്പിച്ചു
വിട്ടയക്കയും ചെയ്തു.

അൾ്മൈദ (സപ്ത ൧൩ാം ൹)അഞ്ചുദ്വീപിൽ
എത്തിയ ഉടനെ രാജകല്പനപ്രകാരം കോട്ട കെട്ടുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/72&oldid=181715" എന്ന താളിൽനിന്ന് ശേഖരിച്ചത്