താൾ:CiXIV125b.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൫ —

ചൊവ്വാഴ്ചയിൽ മൂന്നാമതും വലിയ പോർ ഉണ്ടാ
യാറെ, ഇതല്യക്കാർ ഇരുവരും ഓരൊരൊ കൌശലം
പ്രയോഗിച്ചിട്ടും ജയം വന്നില്ല. ഉച്ചതിരിഞ്ഞിട്ടു ൨
നാഴികയായാറെ, താമൂതിരി ആവതില്ല എന്നു കണ്ടു
"നായന്മാർ മടങ്ങിവരേണം എന്നു കല്പിച്ചു" ആയ
വർ "ബ്രാഹ്മണരുടെ കൎമ്മവും ജ്യോതിഷവും എല്ലാം
മായ" എന്നു ദുഷിച്ചും ശപിച്ചും പറഞ്ഞു പിൻവാ
ങ്ങി നില്ക്കയും ചെയ്തു. കൊച്ചിക്കാർ മൂന്നു ജയങ്ങൾ
നിമിത്തം വളരെ പ്രസാദിച്ചു രാജാവും ഓരൊരൊ ഉ
ത്സവം ഘോഷിപ്പിക്കയാൽ മാപ്പിള്ളമാർ ഏറ്റവും ക്രു
ദ്ധിച്ചു കൊല്ലത്തും കണ്ണനൂരിലും ഉള്ളവൎക്ക എഴുത്ത
യച്ചു പൊൎത്തുഗീസർ അശേഷം തൊറ്റും പട്ടും
പോയി; താമൂതിരി വരുവാറായി" എന്നു അറിയിച്ചു.
അതുകൊണ്ടു ആ രണ്ടു സ്ഥലങ്ങളിലും ചോനകർ
മത്സരിച്ച, കാണുന്ന വെള്ളക്കാരെ കൊല്ലുവാൻ തുട
ങ്ങിയാറെ, ചെട്ടികൾക്ക് വന്ന എഴുത്തിനാൽ താമൂ
തിരി തോറ്റു എന്ന എല്ലാടവും പ്രസിദ്ധമായി മാപ്പി
ളളമാർ നാണിച്ചു ഒതുങ്ങി പാൎത്തു. പൊൎത്തുഗീസരിൽ
ഒരുവന്നു മാത്രം കൊല്ലത്തങ്ങാടിയിൽ തന്നെ അപാ
യം വന്നതെ ഉള്ളു. പെരിമ്പടപ്പിന്റെ അയൽവക്ക
ത്തുള്ള ഇടവകക്കാരും കമ്മന്മാരും ഈ അവസ്ഥ ഒ
ക്കെയും വിചാരിച്ചാറെ, താമൂതിരി പ്രമാണം അല്ല
എന്നു തോന്നി. അവരിൽ മങ്ങാട്ടുമൂത്തകൈമ്മൾ ഉ
ണ്ടു. അവൻ വൈപ്പിൽ വെച്ചു ഉദാസീനനായി
പാൎത്തവൻ തന്നെ. അവൻ ഉടനെ രാജാവെ ചെന്നു
കണ്ടു "അല്പം ക്ഷാമം വന്നപ്രകാരവും കേട്ടിരിക്കുന്നു
എന്നാൽ കഴിയുന്നെടത്തോളം ഞാൻ കൊണ്ടുവന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/59&oldid=181702" എന്ന താളിൽനിന്ന് ശേഖരിച്ചത്