താൾ:CiXIV125b.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൦ —

"എന്നത്രെ" ആയത് കേട്ടാറെ, താമൂതിരി "നമ്മുടെ പൂ
ൎവ്വന്മാർ വളരെ മാനിച്ചു പോന്നവരും നമ്മുടെ പടക
"ൾക്ക് നിത്യം പണം കൊടുത്തു വരുന്നവരും ആക
"യാൽ ൫൦൦൦ കുടി കച്ചവടക്കാരെ വെറുതെ ആട്ടിയാൽ
"വലിയ അപമാനമെല്ലൊ ഇതല്ലാതെ ഞാൻ എ
ന്തെങ്കിലും ചെയ്യാം" എന്നുത്തരം പറയിച്ചു. ഗാമയു
ടെ കോപത്തെ ശമിപ്പിപ്പാൻ പ്രയത്നം കഴിക്കയും
ചെയ്തു. അപ്രകാരം ൩ ദിവസം കൊണ്ടു ഓല വ
ന്നു പോവാറായ ശേഷം ഗാമ ക്രോധപരവശനാ
യി ൫൦ ചില്വാനം മീൻ പിടിക്കാരെ തൊണികളൊടു
കൂടെ പിടിപ്പിച്ചു വരുത്തി അടപ്പിച്ചു; ആ ദൂതനെ
ഒരു മണൽ കുപ്പിയെ കാണിച്ചു "നാളെനട്ടുച്ച ആ
"കുമ്പൊൾ ൟകഥ തീരും അതിന്നു മുമ്പെ താമൂതിരി
"കവൎന്നപോയതിന്നു മതിയായ പൊന്നയച്ചാൽ
"ക്ഷമിക്കാം വേഗം പൊ" എന്നു കല്പിച്ചു. കപ്പൽ
എല്ലാം രാത്രിയിൽ കരക്കടുപ്പിക്കയും ചെയ്തു. നാട്ടുകാർ
രാത്രി മുഴുവനും പണിപ്പെട്ടു കിളച്ചു രണ്ടു മൂന്നു ഇരി
മ്പുതോക്കുകളെ വരുത്തുകയും ചെയ്തു. ഉച്ചയായാറെ,
ഗാമ ഒരു വെടിവെച്ചു ആ മീമ്പിടിക്കാരെ കപ്പലുക
ളിൽ തൂക്കിച്ചു കരയിലുള്ളവർ ഓടി വന്നു മുറവിളി
തുടങ്ങിയപ്പൊൾ, ആ ശവങ്ങളുടെ കയ്യും കാലും അ
റുത്തു ഒരു കത്തിൽ ഇതു ഗാമ താമൂതിരിക്കു വെക്കുന്ന
"തിരുമുൽക്കാഴ്ച ചതികൊണ്ടു ഉപകാരം ഉണ്ടാകയില്ല;
"ഒന്നിന്നു നൂറു ചോദിക്കുന്നത് പൊൎത്തുഗൽ ധൎമ്മം
"തന്നെ; ഇനി ഞങ്ങൾ ചെലവാക്കെണ്ടുന്ന മരുന്നി
"ന്റെ വിലയും കവൎന്ന പൊന്നും തീരെ തന്നു ബൊ
"ധിച്ചാലെ നല്ല മമത ഉണ്ടാകും" എന്നു എഴുതിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/34&oldid=181677" എന്ന താളിൽനിന്ന് ശേഖരിച്ചത്