താൾ:CiXIV125b.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯൦ —

൭൩. വസ്സ് മസ്കരഞ്ഞാവെ പിഴുക്കിയതു.

അനന്തരം മസ്കരഞ്ഞാ കിഴക്കെ ദ്വീപുകളിൽ
ജയങ്ങളെ സമൎപ്പിച്ചു പുറപ്പെട്ടു മുമ്പെ കൊല്ലത്തിൽ
എത്തിയപ്പോൾ പറങ്കികൾ അവനെ ഉപരാജാവ്
“എന്ന് കൈക്കൊണ്ടു പിന്നെ കൊച്ചിത്തൂക്കിൽ എ
ത്തിയാറെ, (൧൫൨൭ ഫെബ്രു. ൨൮) ഭണ്ഡാരപ്രമാ
ണിയായ മെശിയ പടജ്ജനത്തെ അയച്ചു കടപ്പുറ
ത്തിരുത്തി.” ഞാൻ ആരാധിപ്പാൻ മാത്രം പള്ളി പ്ര
വേശിക്കട്ടെ എന്ന മസ്കരഞ്ഞാ അപേക്ഷിച്ചു നിരാ
യുധനായി തോണിയിൽ വന്നണഞ്ഞാറെ,മെശിയ
അവനെ ഒന്നു വെട്ടിച്ചു അവനും മുറിപ്പെട്ടു കപ്പൽ
ഏറി ഗോവയിലേക്ക് ഓടി. അവിടെ നിന്ന് വസ്സ്
അവനെ കാണാതെ, കണ്ണനൂൎക്ക് ഓടുവാൻ കല്പിച്ചു.
അവൻ വിരോധം പറഞ്ഞാറെ, ചങ്ങല ഇടുവിച്ചു
കപ്പലേറ്റി കണ്ണനൂർ തുറുങ്കിൽ ആക്കി വെപ്പിക്ക
യും ചെയ്തു. അവിടെ ഇടച്ചൽ പരന്നു മുഴുത്തപ്പോൾ
പ്രാഞ്ചിസ്കാനരുടെ മൂപ്പൻ പള്ളിയിൽനിന്നു തന്നെ
വസ്സിന്റെ പക്ഷത്തെ ഉറപ്പിച്ചു മറുപക്ഷത്തെ
ശപിക്കയും ചെയ്തു. എന്നാറെ,പലൎക്കും ഇത അസ
ഹ്യം എന്നു തോന്നി.വസ്സ് നടക്കുന്നത് എല്ലാം സാ
ഹസം അത്രെ എന്നു വെച്ചു മുമ്പെ കണ്ണനൂർ തല
വന്മാർ എല്ലാം മസ്കരഞ്ഞാവെ തടവിൽനിന്നു വരു
ത്തി ഉപരാജാവെന്നു മാനിച്ചു പള്ളിയിലും കൂടി അ
വനോടു സത്യവും സമയവും ചെയ്തു. (ജൂലായി) ഒടു
ക്കം കലശലും ദൂഷണവും നാടെങ്ങും മാനഹാനിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/194&oldid=181837" എന്ന താളിൽനിന്ന് ശേഖരിച്ചത്