താൾ:CiXIV125a.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

രിക്കുന്ന കുന്നലകൊനാതിരി– – – പിന്നെ ൪ കാൎയ്യക്കാർ എന്നു പറയുന്നതിൽ മുമ്പിൽ
എഴുത്തച്ചനായ മങ്ങാട്ടച്ചൻ— പിന്നെ നാടുവാഴിയെ വഴിപ്പാൻ ദെശവാഴിയാക്കി കല്പിച്ചി
ട്ടുള്ളതിനയഞ്ചെരി ഇളയതും— ധൎമ്മഗുണത്തുപണിക്കർ ഉടവാൾ അണച്ചു, തിരുമെനി വി
യൎപ്പിച്ചു ഴിവാനായ്ക്കൊണ്ട രാജായ്മസ്ഥാനവും സമ്പ്രദായവും കല്പിച്ചു സ്വരൂപകാൎയ്യക്കാര
നായി— ശെഷം പാറനമ്പിയെ പള്ളിയറപ്രവൃത്തിക്കകൊണ്ടു വെച്ചു അറപലകയും കിഴി
യും കൊടുത്തിരിക്കുന്നു-}


൫. പറങ്കി വന്നിട്ട കുറുമ്പിയാതിരി ബന്ധുവായ്തു–

അങ്ങിനെ ഇരിക്കുമ്പൊൾ പറങ്കി വന്നിണങ്ങി കൊഴിക്കൊട്ട കൊട്ടയിട്ടുറപ്പിച്ചു കച്ചൊ
ടം ചെയ്തിരിക്കും കാലം (പാണ്ടിപരദെശിയായ ഒരു വട്ടത്തൊപ്പിക്കാരൻ അറയിൽ കുറി
യൻ എന്നൊരു കപ്പിത്താൻ അവനൊട യുദ്ധം ചെയ്തു) കൊഴിക്കൊട്ട പിടിച്ചടക്കി കര
പറ്റിൽ ചില നാശങ്ങളും തുടങ്ങി— അന്നു തിനയെഞ്ചരി ഇളയതു ഒഴികെ ഉള്ളവർ തെ
ക്കൊട്ടെക്ക പടെക്ക പൊയിരുന്നു— ആ അവസരത്തിങ്കൽ അടക്കികൊണ്ടു—അവൻ അന്നു
കുറുമ്പിയാതിരി സ്വരൂപത്തിങ്കലെക്ക എഴുതി അയച്ചു അവരെ വരുത്തി (വെട്ടക്കരുമകൻ
നിയൊഗത്താൽ) അവനെ വെട്ടി ഒഴിപ്പിച്ചു(നീക്കി) കൊട്ടപിടിച്ചു കൊടുത്തിരിക്കുന്നു— അന്നു
വളരെ മുതലും പണ്ടവും ചരക്കും കാളന്തൊക്കും കിട്ടി എന്നു കെട്ടിരിക്കുന്നു— കിട്ടിയ മുതല്ക്കും
ചരക്കിന്നും— അറ്റമില്ല എന്നു പറയുന്നു— വെട്ടക്കരുമകന്റെ വിലാസം കാണ്കകൊണ്ടു
അന്നു തുടങ്ങി ൟ സ്വരൂപത്തിങ്കൽ പരദെവതയാക്കി കുടിവെച്ചു— കൊഴിക്കാവിലും പി
ലാത്തിക്കുളങ്ങറയും കൊവിലകത്തും തളിയിലും തിരുവളയനാടും മറ്റും അനെകം കാവ
ൽപാടുകളിലും കുടിയിരുന്നു തിരുവളയാട്ടമ്മ എന്നും വെട്ടക്കരുമകൻ എന്നും ൨ പരദെവ
തമാർ— അക്കാലം കുറുമ്പിയാതിരിയെ ബന്ധുസ്വരൂപമാക്കി തലക്കുളത്തൂർമതിലകത്തു
കുന്നലകൊനാതിരിയും കുറുമ്പയാതിരിയും കൂടി കാഴ്ചകഴിച്ചു„ മാമാങ്ങവെല കഴിഞ്ഞു
വരുവൊളം പ്രജകൾ പരവശപ്പെട്ടുപൊകാതെ രക്ഷിച്ചു കൊള്ളെണം” എന്നുറപ്പിച്ചു—
ചില സ്ഥാനങ്ങളും അങ്ങൊട്ടും ഇങ്ങൊട്ടും പകൎന്നു വെച്ചു—

കുറുമ്പിയാതിരി സ്വരൂപത്തിങ്കൽ ൩൦൦൦൦ നായരും (൪)൬ എടവകയും, ൨൨ കാരണവരും,
പാലശ്ശെരി കൊട്ടയിൽ വെട്ടക്കരുമകനും കുറുമ്പ്രനാട്ടു സ്വരൂപവും, ൩൨ കുറുപ്പന്മാരും, ൪
നാല്പാടിമാരും, ചെമ്പറ നെടുമ്പറ ൨ ഇല്ലം വാഴുന്നൊലും(—ന്നവരും) തുയ്യാട്ടു മെയ്ക്കുള
ശ്ശെരി ൨ താവഴിയി(യിൽ)രാജാക്കന്മാരും— കല്ലാറ പെരിങ്കുഴിമുറ്റം, വീയ്യൂർ, വെങ്ങളക്ക
ൽ, നെല്ലൂളി, നിലഞ്ചെരി, ആട്ടുങ്കുടി, അമയമങ്ങലം, കൂക്കൊളം, കൊണ്മിയത്തൂർ, മറ്റു
പുളിയൻ നമ്പിയാരും— ഇങ്ങിനെ കവിയടക്കം—

൪ എടവകയും മറ്റും ഉണ്ടാവാൻ കാരണം:– ദെവജന്മം ജനിച്ചുള്ളവർ ൩൦൦൦൦ നാ
യരെ ചെരമാൻ പെരുമാൾ കുറുമ്പിയാതിരിയുടെ ചെകവരാക്കി കുറുമ്പ്രനാട്ടു കൊണ്ടുവെ
ക്കയല്ലെ ചെയ്തതു— ശെഷ ൬൪ഗ്രാമത്തിലുള്ളവർ പൊലനാടു വാങ്ങെണം എന്നു മുമ്പിനാൽ

൧൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/49&oldid=186968" എന്ന താളിൽനിന്ന് ശേഖരിച്ചത്