താൾ:CiXIV125a.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

തലചെണ്ണൊരായി വാളും പുടവയും കൊടുത്തു ൧൦൦൦ നായൎക്ക യജമാനനായിട്ടു— പിന്നെ ചുള്ളി
യിൽ ശങ്കരനമ്പിയെന്നൊരു തിരുവുള കാൎയ്യക്കാരൻ വള്ളുവകൊനാതിരിപ്പാട്ടിലെ നാടു മ
ലപുറം മുക്കാതം പിടിച്ചടക്കി— അതുകൊണ്ടു ആ സ്ഥാനത്തെക്ക അവനായ്ക്കൊണ്ടു കണ്ണും മുകവും
തിരിയും കൊടുത്തിരിക്കുന്നു— അതുകൊണ്ടു„ മലപ്പുറത്ത പാറനമ്പി” എന്നു പറവാൻ കാരണം}

൨. കൊഴിക്കൊട്ടു മഹത്വം—

(മലയാളത്തിൽ കുന്നലകൊനാതിരി രാജാവ മഹാരാജാവ എന്നു സിദ്ധാന്തം)— അന്നു തു
ടങ്ങി തെക്ക വെണാടടികളും വടക്ക കൊലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരൊ
ട അന്നന്നു ചെന്നു എല്ക്കും എടവപാതി കഴിവൊളം— എടവപാതി കഴിഞ്ഞാൽ വെരൻ
പിലാക്കീഴ കൂടി കൊട്ടിൽ കുറിച്ചു ലൊകൎക്ക ശിലവിന്നും കൊടുത്തു അച്ചനും ഇളയതും മുന്നടന്നു
പടകൂടുംപൊൾ ചൊവരകൂറ്റിൽ എഴുതിയയച്ചെ എല്ക്കും— മങ്ങാട്ടച്ചന്നു ചതിപടയില്ല— എ
ന്നതിന്റെ കാരണം„ കൂടിനിന്നുപൊകിലും താഴ്ച ആകിലും കാണാം” എന്നറിയിക്കും— നെരുകൊ
ണ്ടു ജയിച്ചു വൎദ്ധിച്ചിരിക്കുന്നു നെടിയിരിപ്പുസ്വരൂപം എന്നറിക-

[പരദെശങ്ങളിലുള്ള രാജാക്കന്മാർ— പുന്നാടൻ, മയിസൂരാൻ, മയിലൊമ്പൻ(-മ്പട്ടൻ), ചടക്ക
രൻ, മുകിളൻ, മൂക്കുപറിയൻ, ഇക്കെറിയാൻ, മുളുക്കി, അമ്മാശി, കൊങ്ങൻ, പാണ്ടിയൻ, പാലെ
റിയാൻ, സെതുപതി, കാശി രാജാവു, പാൎശാവു, ചൊഴരാജാവു, പലിച്ചെയൻ, പരിന്തിരീസ്സു,
ഇങ്കിരീസ, പറുങ്ങി, ലന്താ, ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പണ്ടു കട
ലൂടെയും കരയൂടെയും വന്ന എതിൎക്കും ഈ ഭൂമി അടക്കുവാൻ— അവരെയും മടക്കി— മാറ്റാർ ഒ
രുത്തരും നെരെ നില്ലാതെയായി– – ഈ ഭൂമിയിങ്കൽ ൧൮ വൈഷ്ണവങ്ങളും ൯൬ നഗരങ്ങ
ളും തികവായുണ്ടല്ലൊ— അതിൽ കെളിമികച്ചതു കൊഴിക്കൊടു— ഒരു കാലം താഴ്ചയും ഇല്ല
ഒരു കാലം അനൎത്ഥവുമില്ല— അതിന്റെ കാരണം– ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങൊട്ട അ
വയൻ) എന്ന ഒരു ചൊനകൻ ശ്രീഭഗവതിയെ സെവിച്ചു അവനുമായി തമ്മിൽ സമയം ചെ
യ്തു— പിറ്റെനാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന പറഞ്ഞു അവിടെ കണ്ടില്ലയാ
കിൽ ഉച്ച തിരിഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു പിന്നെ അവിടെ കണ്ടില്ല എന്നു വ
രികിൽ മൂവന്തിനെരം മുക്കാടിയിലാകട്ടെ എന്നു പറഞ്ഞു— അവിടെ കണ്ടില്ലാഎന്നുവരികി
ൽ എന്നെ കാണ്മൊളം ൟ മൂന്നു സ്ഥാനത്തും പാൎപ്പൂ എന്നു പറഞ്ഞൂ സമയം ചെയ്തു— അവനന്നു മരി
ച്ചു കളകയും ചെയ്തു— അതു കൊണ്ടു ഭഗവതിക്ക അവിടെ നിന്നു ഒരു കാലം വാങ്ങിപ്പൊയി കൂടു
ക ഇല്ല—(അന്നു തുടങ്ങി വീരാടപുരം പൊലെ വെണ്ടും പദാൎത്ഥങ്ങൾ ൟ പുരത്തിങ്കൽ ഉണ്ടായ്വ
ന്നു അനെകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി പുരുഷാരവും നിറഞ്ഞു തുടങ്ങി— എത്രയും തെ
ജസ്സൊടുംകൂടിയ ഭഗവതിയെ ചൊരകൻ കാണ്മാനുള്ള സംഗതി:„ ബൗദ്ധന്മാൎക്കത്രെ നെഞ്ഞി
ന്നുറപ്പുള്ളു” എന്നിട്ട ൟശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു—]

{ശെഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി കഴിവൊളം ആ സ്ഥാനത്തെക്ക മങ്ങാ
ട്ടച്ചൻ ഉടയതായി— തിരുവന്തളി കഴിഞ്ഞാൽ വഴിമൂപ്പിൽ രാജാക്കന്മാരെ പട്ടം കെട്ടിപ്പാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/47&oldid=186965" എന്ന താളിൽനിന്ന് ശേഖരിച്ചത്