താൾ:CiXIV125a.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ജാവും തമ്മിൽ വഴക്കം ചെയ്തു– അവൎക്ക ഓരൊരു സ്ഥാനവും മെനിയും അവകാശവും കല്പിച്ചു—
തന്റെ ചെകവരാക്കി ചെകവും കല്പിച്ചു അച്ചന്നും ഇളയതിന്റെയും കുടക്കീഴ വെലയാക്കി
വെരൻ പിലാക്കീഴ യൊഗം ഒരുമിച്ചു കൂട്ടം ഇരുത്തി അച്ചനും ഇളയതും നിഴൽ തലക്കൽ ചെ
ന്നു നിഴൽ ഭണ്ഡാരവും വെച്ചു തിരുവളയനാട്ടു ഭഗവതിയെ നിഴൽ പരദെവതയാക്കി രാ
ജാവിന്റെയും ലൊകരുടെയും സ്ഥാനവും മെനിയും പറഞ്ഞു കൊട്ടനായന്മാരെ വരുത്തി കൂട്ടവും
കൊട്ടികുറിച്ചു പാറനമ്പിയെ കൊണ്ടു പള്ളിപലക വെപ്പിച്ചു ലൊകൎക്ക ശിലവിന്നും നാളും കൊ
ലും കൊടുപ്പാന്തക്കവണ്ണം കല്പിച്ചു— മെല്മൎയ്യാദയും കീഴ്മൎയ്യാദയും അറിവാൻ മങ്ങാട്ടച്ചൻ പ
ട്ടൊലയാക്കി എഴുതിവെച്ചു ലൊകൎക്ക പഴയിട പറവാനും എഴുതി വെച്ചു— — അങ്ങിനെ
ലൊകരും വാഴ്ചയും കൂടി ചെൎന്നു ൧൦൦൦൦വും ൩000വും ൩൦൦൦൦വും അകത്തൂട്ടു പരിഷയും പൈ
യ്യനാട്ടിങ്കര ലൊകരും കൂടി നാടു പരിപാലിച്ചിരിക്കും കാലം ഇടവാഴ്ചയും നാടുവാഴ്ചയും തമ്മി
ൽ ഇടഞ്ഞു— എടവാഴ്ചകൂറ്റിൽ പക്ഷം തിരിഞ്ഞ വടക്കം പുറത്തെ ലൊകരും നാട്ടുവാഴ്ചകൂ
റ്റിലെ പക്ഷം തിരിഞ്ഞ കിഴക്ക പുറത്തെ ലൊകരും തമ്മിൽ വെട്ടികൊല്ലിപ്പാന്തക്കവ
ണ്ണം കച്ചിലയും കെട്ടി ചന്ദനവും തെച്ചു ആയുധം ധരിച്ചു വടക്കമ്പുറത്ത ലൊകർ താമൂരി
കൊയിലകത്ത കടന്നുമരിപ്പാൻ വരുമ്പൊൾ, കിഴക്കമ്പുറത്ത ലൊകരും ആയുധം ധരിച്ചു
കൊയിലകത്തിൻ പടിക്കലും പാൎത്തു— അതുകണ്ടു മങ്ങാടച്ചൻ„ ഇവർ തമ്മിൽ വെട്ടിമരിച്ചു സ്വ
രൂപവും മുടിക്കും” എന്നു കണ്ടു അവരുടെ മുമ്പിൽ ചെന്നു കാൎയ്യബൊധം വരുത്തി ഇടൎച്ചയും
തെളിയിച്ചു ലൊകർ തമ്മിൽ കൈ പിടിപ്പിച്ചു„ തൊഴുതു വാങ്ങിപൊയി കൊൾ്വിൻ, എന്നാൽ നി
ങ്ങൾ്ക്ക എന്നെക്കും കൂലിചെകമൎയ്യാദയായി നില്ക്കും” എന്നു മങ്ങാടച്ചൻ പറഞ്ഞു, രാജാവിൻ തി
രുമുമ്പിൽനിന്നു ലൊകരെകൊണ്ടു അവ്വണ്ണം വെലയും ചെയ്യിപ്പിച്ചു— പിന്നെ ലൊകരുമാ
യിട്ട പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തുടങ്ങി— — ശെഷം ആ
യമ്പാടി കൊവിലകത്ത തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച കഴിച്ചു ൫ കൂറുവാഴ്ചയും
൫ കൊയിലകവും ചമച്ചു പരദെവതമാരെയും കുടിവെച്ചു— അവ്വണ്ണം തന്നെ ഇടവാഴ്ചകൂ
റ്റിലെക്ക„ ൫ കൂറു വാഴ്ചയായി നടത്തികൊള്ളു” എന്നു വാളും പുടവയും കൊടുത്തു„ തണ്ടും പള്ളി
ച്ചാനെയുംവെണ്ടികളെയും മുന്നിത്തളിയും ചിരുത വിളിയും അകമ്പടി സ്ഥാനവും ചെ
യ്തു കൊള്ളൂ” എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കൊനാതിരി— —


൨. കൊഴിക്കൊട്ട നഗരം കെട്ടിയതു—

അതിന്റെ ശെഷം കൊഴിക്കൊട്ട വെളാപുറത്തു കൊട്ടയും പണിതീൎത്തു അറയും തുറ
യും അടക്കി ആലവട്ടവും വെഞ്ചാമരവും വീശിപ്പുതും ചെയ്തു— —[കിഴ ക്കെ സമുദ്രതീരത്തി
ങ്കൽ ഇരുന്നൊരു ചെട്ടി കപ്പൽ കയറി മക്കത്തെക്ക ഓടി കച്ചവടം ചെയ്തു വളരെ പൊ
ന്നുകൊണ്ട, കപ്പൽ പിടിപ്പതല്ലാതെ കയറ്റുക കൊണ്ടുകപ്പൽ മുങ്ങുമാറായി— കൊഴിക്കൊ
ട തുറക്ക നെരെ വന്നതിന്റെ ശെഷം കരെക്കണച്ചു ഒരു പെട്ടിയിൽ പൊന്നെടുത്തു
കൊണ്ടു താമൂരി തിരുമുമ്പിൽ തിരുമുല്ക്കാഴ്ച വെച്ചു വൃത്താന്തം ഉണൎത്തിപ്പുതുഞ്ചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/43&oldid=186960" എന്ന താളിൽനിന്ന് ശേഖരിച്ചത്