താൾ:CiXIV125a.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

വെണാടടികളും കൊലത്തിരിയും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരൊട എശുവെട്ടുകൊൾ്ക എ
ന്നും അരുളിചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്കയും ചെയ്തു— (ഇങ്ങി
നെ ൧൭ നാട്ടിലും ൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശെഷം നമ്പി, നമ്പിടി, നമ്പൂരി, നമ്പി
യാതിരി, എന്നിങ്ങിനെ ഉള്ളവൎക്ക ഒരൊ ദെശം കൊടുത്തു— അവർ ഒരൊ സ്വരൂപത്തിങ്കൽനി
ന്നു മാടമ്പിയായി കല്പിച്ചു വെള്ളാളൎക്കും പലനാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും (വാഴുന്നൊ
ർ) കൎത്താ, കമ്പമ്മികികൾ, നായർ, മെനൊൻ, പിള്ള, പണിക്കർ, എന്നിങ്ങിനെ ഉള്ള പെരുക
ളും കല്പിച്ചു— ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും വാട്ടം വരാതെ നടത്തെണം എന്നും.
മൎയ്യാദയും ആചാരവും പട്ടൊലപ്പെടുക്കെണം എന്നും ൪ ആളൊടു കല്പിച്ചു— ൧൭ വെണനാട്ടു തൃ
പ്പാസ്വരൂപത്തിങ്കൽ കല്ക്കുളത്ത ഓമന പുതിയ കൊവില്ക്കൽ പണ്ടാരപ്പിള്ള— ൨ പെരിമ്പ
ടപ്പിൽ പാലിയത്തു മെനൊൻ—൩൭ എറനാട്ടു നെടിവിരിപ്പിൽ മങ്ങാട്ടുരയരച്ചമെനൊൻ—
൪ കൊലത്തിരി സ്വരൂപത്തിൽ പുതിശ്ശെരി നമ്പിയാർ നാട്ടധികാരി കണക്കപിള്ള– മങ്ങാട്ടച്ച
ന്നു പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശെഷം ൩ ആളും മെനൊന്നു വഴക്കം ചെയ്യെണം— കൎക്കട വ്യാഴം
മകരമാസത്തിൽ വരുന്ന സൽ‌പൂയത്തിന്നാൾ തിരുനാവായി മണല്പുറത്ത ഈ നാലു പട്ടൊലക്കാര
രും ഒരു നിലയിൽ കൂടി ഇരുന്നു ൪ പട്ടൊലയും നിവിൎന്നു കുമാരി ഗൊകൎണ്ണത്തിന്നകത്ത അഴിയു
ന്ന മൎയ്യാദയും അടുക്കും ആചാരവും മെല്പെടുത്തു ബ്രാഹ്മണരെയും മാടമ്പികളെയും പ്രജകളെയും
പ്രഭുക്കന്മാരെയും ബൊധിപ്പിച്ചു വള്ളുവകൊനിൽ തൃക്കൈകുടെക്കു വെലയായി ൧൭ നാട്ടി
ലെ പ്രജകൾ്ക്ക ഒക്കയും അലങ്കാരമായ ഒരു മഹാമഖ വെല നടത്തെണം എന്നു കല്പിച്ചു)— [പതി
നെഴു നാട്ടിലുള്ള മാടമ്പികളും നാടടക്കി വളൎഭട്ടത്തകൊട്ടയിൽ പുരുഷാന്തരത്തിങ്കൽ രാ
ജ്യാഭിഷെകത്തിന്നു കെട്ടും കിഴിയും ഒപ്പിച്ചെപ്പൂ എന്നും കൊലത്തിരി വടക്കമ്പെരുമാളു
ടെ തൃക്കാലു കണ്ടു വഴക്കം ചെയ്വു എന്നും അരുളിചെയ്തു]—

ഇങ്ങനെ എല്ലാം കല്പിച്ചു (തിരുനാവായി മണല്പുറത്തു നിന്നു തിരുവഞ്ചക്കളത്തിന്നു വെ
ദക്കാരരെ കപ്പലിൽനിന്നു കരെക്കെത്തിച്ചു) അശുവിന്നു എഴുന്നെള്ളുവാൻ കൊടുങ്ങല്ലൂർ-
കൊയിൽ എഴുന്നെള്ളുകയും ചെയ്തു— (വെദക്കാരുമായി ഒക്കത്തക്ക കപ്പലിൽ കരെറി ചെരമാ
ൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു— ചെരമാൻ ദെശപ്രാപ്യഃ എന്ന കലി
ക്രിസ്താബ്ദം ൩൫൫)

[മാപ്പിള്ളമാർ പറയുന്ന പഴമ. കെട്ടാലും: ചെ. പെ.കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു
കപ്പലിൽ ഗൂഢമായി കയറി കൊയിലാണ്ടി കൊല്ലത്തിന്റെ തൂക്കിൽ ഒരു ദിവസം പാൎത്തു പിറ്റെ
ദിവസം ധൎമ്മപട്ടണത്ത എത്തി ൩ ദിവസം പാൎത്തു ധൎമ്മപട്ടണത്തു കൊവിലകം രക്ഷിപ്പാൻ താമൂതി
രിയെ എല്പിച്ചു കപ്പലിൽ കയറി പൊയതിന്റെ ശെഷം കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മ.
റ്റും പൊയി പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടായി പിടികൂടാതെ സെ
ഹർമുക്കല്ഹ എന്ന വന്തരിൽ ചെന്നിറങ്ങുകയും ചെയ്തു— അപ്പൊൾ മഹമ്മതനെവി വിജിദ്ധ
എന്ന നാട്ടിൽ പാൎത്തുവരുന്നു— അവിടെ ചെന്നു തങ്ങളിൽ കണ്ടുമാൎഗ്ഗം വിശ്വസിച്ചു, താജുദ്ദീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/38&oldid=186952" എന്ന താളിൽനിന്ന് ശേഖരിച്ചത്