താൾ:CiXIV125a.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

വിതം തന്നെ എന്നെ കൊല്ലാവു” എന്നു പ.മ.നായർ പറഞ്ഞു— അവന്റെ ജീവിതം അടക്കി
കൊടുക്ക എന്ന ചെ. പെ. അരുളിചെയ്തു— പ.മ.നായരുടെ മുണ്ടിന്മൂടരിഞ്ഞു പുഴയിൽകാട്ടി മടി
പിടിച്ചു നാളും കൊളും തീൎത്തു ജീവിതം അടക്കി കൊടുത്തു— അരിയളവും കഴിച്ചു— അന്നഴിയാ
റെന്ന പുഴെക്ക അരിയാറെന്ന പെരുണ്ടായി— ശിക്ഷിപ്പാന്തുടങ്ങുമ്പൊൾ സ്വൎഗ്ഗലൊകത്തി
ൽ നിന്നു വിമാനം താഴ്ത്തി„ വിമാനത്തിന്മെൽ കയറികൊൾ്ക” എന്നു ദെവകൾ പറഞ്ഞു—„ എന്റെ
അകമ്പടിസ്ഥാനം നടത്തി കൊൾ്ക” എന്നു പ.മ.നായർ പതിനായിരത്തൊടും പറഞ്ഞു വിമാനത്തി
ന്മെൽ കരെറി പൊകുമ്പൊൾ„ എനിക്ക എന്തുഗതി” എന്നു പെരുമാൾ അപെക്ഷിച്ചതിന്റെ ശെഷം
„ അശുവിങ്കൽ (ഹജ്ജ്‌) ചതുരപുരത്തു വെദആഴിയാർ (ആജിയാർ— ആതിയാർ) എന്ന ഒരു ചൊ
നകൻ ഉണ്ടു അവനെ ചെന്നു കണ്ടാൽ നാലാം വെദമുറപ്പിച്ചു അടയാളം കാട്ടി തരും അതിന്നീവെ
ദക്കാരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരുവഞ്ചാഴിമുഖത്തകരെക്കെത്തിച്ചു മാൎഗ്ഗം വിശ്വ
സിച്ചു അവരുമായി അശുവിന്നു പൊയി കൊണ്ടാൽപാതി മൊക്ഷം കിട്ടും” എന്നും പറഞ്ഞു പ.മ.നായർ
സ്വൎഗ്ഗം പുക്കു— അതിന്റെ ശെഷം- ബ്ര?രും പെ?ളും കൂടി മഹാമഖത്തിന്നാളത്തെ മഹാതീൎത്ഥമാടും കാ
ലം വെദിയരാൽ വെദം കൊണ്ടിടഞ്ഞു ബൌദ്ധന്മാരുമായി അശുവിന്നു പൊക്കെണം എന്നുറച്ചു ചെ.
പെ. എന്ന തമ്പുരാൻ (വാൎദ്ധക്യമായതിന്റെ ശെഷം) തന്റെ രാജ്യം തനിക്ക് വെണ്ടപ്പെട്ട ജനങ്ങ
ൾ്ക്ക പകുത്തു കൊടുക്കെണം എന്നു കല്പിച്ചു— കന്യാകുമാരി ഗൊകൎണ്ണത്തിന്റെ ഇടയിൽ, കന്നെറ്റി
പുതുപട്ടണത്തിന്റെ നടുവിൽ, തെക്കെ ചങ്ങലപുരത്തഴിയും വടക്ക പുതുപട്ടണത്തഴിയും, കിഴക്ക
൧൮ ചുരത്തിൻ (കണ്ടി) വാതിലും, പടിഞ്ഞാറെ (കടംക്ക) ൧൮ അഴിമുഖവും, വടക്ക പടിഞ്ഞാ
റ മൂല അഗ്നികൊണ, വടക്കു കിഴക്ക മൂല ൟശാനകൊണ, തെക്കകിഴക്ക മൂല വടപുറായി മൂല,
തെക്കപടിഞ്ഞാറ, മൂല ചെമ്പുറായി മൂല— ഇതിന്നിടയിൽ ചെരമാൻ നാടു (പരശുരാമഭൂമി) ൧൬൦
കാതംവഴിനാടും ൪൪൪൮ ദെവപ്രതിഷ്ഠയും, ൧0൮ ദുൎഗ്ഗാലയവും, ൩൬0 ഭൂതപ്രതിഷ്ഠയും, ൧൦൦൮ നാല്പ
ത്തീരടിയും, ൬൪ ഗ്രാമവും, ൯൬ നഗരവും, ൧൮ കൊട്ടപ്പടിയും, ൧൭ നാടും, (തുളുനാടു, കൊലത്തുനാടു, പൊ
ലനാടു, കുറുമ്പനാടു, പുറവഴിനാടു, എറനാടു, പറപ്പുനാടു, വള്ളുവന, രാവണനാടു, വെട്ടത്തുനാ
ടു— തിരുമാനശ്ശെരിന, പെരിമ്പടപ്പുന, നെടുങ്ങനാടു, വെങ്ങന, മുറിങ്ങന, ഓണന, വെണനാടു)
— അണഞ്ഞ ൫ നാടു: പാണ്ടി, കൊങ്ങു, തുളു, വയനാടു, പുന്നാടും എന്നു പറയുന്നു— കെരളവും, കൊങ്ക
ണവും (കൊടകും) കൂടാതെ ൫൬ രാജ്യമുണ്ടെന്നു കെൾ്പുണ്ടു—

ഇങ്ങിനെ ഉള്ള ചെരമാന്നാട്ടിൽ ഉദയവൎമ്മൻ കൊലത്തിരി വടക്കമ്പെരുമാൾ (കിരീടപ
തിയും കെരളാധിപതിയും) എന്നു കല്പിച്ചു (തൊള്ളായിരത്തനാല്പത്തുനാല ഇല്ലത്തിൽ) ൩൫0000
നായർ വളൎഭട്ടത്ത കൊട്ടയുടെ വലത്തു ഭാഗത്ത മുതുകുനിവിൎന്നു ചുരിക കെട്ടി ചെകിച്ചു (സെവി
ച്ചു) കാണ്മാന്തക്കവണ്ണം കല്പിച്ചു (പെരുമാളുടെ കട്ടാരവും കൊടുത്തു വെന്തുക്കൊവിലപ്പന്റെ
അംശം മെല്പെടുക്കെണം എന്ന കല്പിച്ചു പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ ഗൃഹത്തിൽ നായകനമ്പൂതി
രിപ്പാട്ടിലെ വരുത്തി ദെവന്റെ അംശം നടത്തുവാനാക്കി ദെവന്റെ അരിയും ചാൎത്തി രാജ്യാ
ഭിഷെകം കഴിപ്പിച്ചു— കൊലസ്വരൂപത്തിന്റെ മാടമ്പികളായ ചുഴന്നകമ്മൾ (ചുഴലി) എന്നും നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/35&oldid=186947" എന്ന താളിൽനിന്ന് ശേഖരിച്ചത്