താൾ:CiXIV125a.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

മാഹാക്ഷെത്രങ്ങളിൽ കുറുമ്പനാട്ട ൬ ഗ്രാമത്തിലും എറ കാണുന്നു. (൬ ദെശത്തുള്ളവൎക്ക എറആ
കുന്നതു— [കുറുമ്പനാട്ടു ൬ ഗ്രാമവും ൪ ദെശവും കൂടി ഒന്നായി— കുളമ്പടിയും, രാമനല്ലൂർ, കാ
രുശ്ശെരി, ചാത്തമങ്ങലം, ഇത ഒന്നായി— ഒഴിയടി (ഒഴായടി), ഉഴുതമണ്ണൂർ, തലപ്പെരുമൺ,
ഇത ഒന്നു— കൂഴക്കൊടു, നെല്ലിക്കാടു, ചാലപ്പുരം, ചാത്തനെല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെ
റുമാം(— മണ)പ്പുറം, ഇതഒന്നായി]—

൫. കൃഷ്ണരായരുടെയും ചെരമാൻ പെരുമാളുടെയും കഥ,—

ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്ര?രും പെരുമക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശെഷം
൬൪ ഗ്രാമവും കൂടി യൊഗം തികഞ്ഞൂ, തൃക്കാരിയൂർ ക്ഷെത്രത്തിൽ (തിരുനാവായി മണപ്പുറത്ത
കൂടി തല തികഞ്ഞു) അടിയന്തരസഭയിങ്കന്നു നിരൂപിച്ചു„ (ഈവണ്ണം കല്പിച്ചാൽ മതി അ
ല്ല നാട്ടിൽ ശിക്ഷാ രക്ഷ ഇല്ലാതെ പൊം ബ്ര?ർ നാടു പുറപ്പെട്ടുപൊകെണ്ടിവരും) ഒരു രാജാവ
വെണം” എന്നു കല്പിച്ചു (ഐകമത്യപ്പെട്ടു പരദെശത്തു ചെന്നു (ആനകുണ്ടി) കൃഷ്ണരായരുമാ
യി കണ്ടു പന്തീരാണ്ടു ൧൨ ആണ്ടു കെരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി
പറഞ്ഞു (പല സമയവും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ (ആദിരാജാപെരുമാ
ളെയും പിന്നെ പാണ്ടിപെരുമാളെയും കല്പിച്ച അയക്കയും ചെയ്തു— അവരുടെ വാഴ്ച കഴി-
ഞ്ഞ ശെഷം ക്ഷത്രിയനായ) ചെരമാൻ പെരുമാളെ കല്പിച്ചു നിശ്ചയിച്ചു—അങ്ങിനെ ചെ.പെ
രുമാളെ കൂട്ടി കൊണ്ടു പൊരുമ്പൊൾ വാസുദെവമഹാഭട്ടതിരിയെ ശകുനം കണ്ടു നടകൂടികൊ
ണ്ടു പൊന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ അടിയന്തരം ഇരുന്നു— ൬൪ ഗ്രാമത്തിൽ ബ്ര?ർ കെര
ളരാജ്യം ൧൬0 കാതം അടക്കി വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു എകഛത്രാധി
പതിയായി അവരൊധിച്ചു കൊൾ്വാന്തക്കവണ്ണം പൂവും നീരും കൊടുത്തു(ചെരമാൻ പെ. കെ
രളരാജ്യം ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു)— അന്നു കലി സ്വൎഗ്ഗസന്ദെഹപ്രാപ്യം
(ക്രിസ്താബ്ദം ൪൨൮)—

{അതിന്റെ ശെഷം ചെ. പെ. ആകട്ടെ ൧൬0 കാതം നാടു നടന്നു നൊക്കി കണ്ടെട
ത്തു (തൃക്കാരിയൂരും തിരുനാവായി മണപ്പുറവും) വളൎഭട്ടത്തുകൊട്ട(യും ഈ മൂന്നു ദെശവും)
സത്യഭൂമി എന്നു കല്പിച്ചു വളൎഭട്ടത്തു (—ട്ടണത്തു) കൊട്ടയുടെ വലത്തു ഭാഗത്തു ചെരമാൻ കൊ
ട്ടയും തീൎത്തു— (പിന്നെ ൧൮ അഴിമുഖവും നൊക്കി കണ്ടെടുത്ത തിരുവഞ്ചാഴി മുഖംപ്രധാനം
എന്നു കണ്ടു തിരുവഞ്ചക്കുളം എന്ന ക്ഷെത്രവും തീൎത്തു— പല പെരുമാക്കന്മാരും അടി
യന്തരമായിരുന്ന മഹാക്ഷെത്രങ്ങളിൽ ചെ. പെരുമാളും ബ്ര?രുമായി അടിയന്തരം ഇരു
ന്നു— ഇങ്ങിനെ ൧൨ ആണ്ടു പഴിപൊലെ പരിപാലിച്ച ശെഷം പെരുമാളുടെ ഗുണാധിക്യം വള
രെ കാണ്ക കൊണ്ടു„൧൨ ആണ്ടു വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചെ.
പെ?ളെ കല്പിച്ചതു പ്രമാണം അല്ല” എന്നു ബ്ര?ർ കല്പിച്ചു പിന്നെയും ൧൨ ആണ്ടു നാടു പരിപാലി
പ്പാൻ ചെ. പെ?ളെ തന്നെ കല്പിക്കയും ചെയ്തു)— ചെരമാൻകൊട്ടയിൽ രാജലക്ഷ്മിയും വീൎയ്യല
ക്ഷ്മിയും എറ പ്രകാശിക്കുന്നു എന്നു കണ്ടു അവിടെ തന്നെ എഴുന്നെള്ളി ഒരു കട്ടിലയും


"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/25&oldid=186933" എന്ന താളിൽനിന്ന് ശേഖരിച്ചത്