താൾ:CiXIV125a.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

പതയാഃ പ്രൌഢാഞ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെതൂരുപൂരടെതെന്ന എന്നിങ്ങിനെ
എല്ലാവരും ചെവിതന്നു കെൾ്ക്ക നിതരാം, എല്ലാൎക്കും എഷൊഞ്ജലിഃ”— ഈ കൊടിക്ക
ൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ പാടെണ്ടു— —രക്ഷാപുരുഷന്മാർ പുറപ്പെടുമ്പൊൾ
പൂണുനൂൽ ഇറക്കണം ആയുധമെടുക്കുമ്പൊൾ— — ശെഷം കണം ഇരിക്കും പ്രകാരം പറയു
ന്നു— കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വൎത്ഥമുള്ള ക്ഷെത്രത്തിന്നരുതു— ൬ സം
ഘത്തിൽ ഒന്നു കണമിരുന്നു എന്നു കെട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല— കണ
മിരിപ്പാൻ തുടങ്ങുംപൊൾ രക്ഷാപുരുഷന്മാരൊട കൂടി അരങ്ങും അടുക്കളയും സംശയമുള്ളവ
ർ കൂടെ ഇരിക്കുമാറില്ല— കണമിരിപ്പാൻ പുറപ്പെടുമ്പൊൾ തന്റെ തന്റെ കണപ്പുറത്തകണ
ത്തിന്ന അധികാരികളായവരെ ഒരെടത്തു യൊഗം വരുത്തി തന്റെ യജമാനന്മാരെയും
കൂറ്റുക്കാരെയും പ്രഭുക്കളെയും അറിയിച്ചു അവരുടെ സമ്മതത്താൽ കണപുറത്തുള്ളവർ ഒ
ക്ക വെണം— അരങ്ങടുക്കള സംശയമുള്ള ആളുകളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം
ഇന്ന ക്ഷെത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ
രാവു വന്നു സംഘമുടയയജമാനൻ വിളക്കു വെച്ചു ഓരൊരുത്തനെ വെറെ ഇരുത്തി വ
രിച്ചു കൈപിടിച്ചു ഒക്കതക്ക കുളിച്ചുണ്ടു ചന്ദനവും തെച്ചു കച്ചയും തലയിൽ കെട്ടുംകെട്ടിവാ
ദ്യങ്ങളും അടിപ്പിച്ചു വിളക്കു പിടിപ്പിച്ചു കണമിരിക്കും ക്ഷെത്രത്തിങ്കൽ പൊകെണം— പൊ
കുന്ന വഴിയിൽ പിടിച്ചകളി പടക്കളി ഇത്യാദികളും വെണം— ക്ഷെത്രത്തിന്നു ൩ പ്രദക്ഷിണം—
പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വെച്ചു ദെവനെ തൊഴുതു ദിവസം രാവെ അമ്പലത്തി
ന്നു എഴുനീറ്റു കുളിച്ചൂത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ— ശീവെലി മുമ്പെ ഇല്ല എ
ന്നു പരികിൽ അന്നാളിൽ വെണം— ശ്രീഭൂതവെലി കൂടി വെണം എന്നാകുന്നു— പൂജകൾഇ
വ്വണ്ണം കഴിച്ചെ ഇരിക്കാവു— ചാത്തിരം തലനാളെ തുടങ്ങി ദെഹശുദ്ധിയൊട കൂടി ഇരിക്കയും
വെണം— വെറ്റില തിന്നാം ചന്ദനം തെക്കാം— ഇരുന്ന കണം കഴിവൊളം ക്ഷൌരമരു
തസ്ത്രീ സംഗവുമരുത—തറ്റുടുക്കെണം— നിൎമ്മാല്യം പകലത്തെത എന്നിവ വൎജ്ജിക്കെണം—
പൂജകഴിഞ്ഞിട്ട— അമ്പലത്തിൽ ഒരു നിലവിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപ
റയും വെച്ചു വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു— അന്നെരം രക്ഷാശിക്ഷാ എന്നും ധ്യാനിച്ചു ര
ക്ഷിപ്പാനുള്ള ഐകമത്യവും വിശെഷങ്ങളും ഒരിടത്തിരുന്നു ചൊദിച്ചറികയും, രണ്ടാമതപൊ
ക്കിയ പ്രകാരവും ബ്ര?രുടെ കൎമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിടത്ത ഒരു ദൊ
ഷം ഉണ്ടെന്നുവരികിൽ ആശങ്ക ഉണ്ടായതു പരിഹസിക്കയും, ഇത എല്ലാം ഐകമത്യം ഒരി
ടത്തിരുന്നു ചിന്തിക്ക, ചൊല്ക, അതിന്നായിട്ടിരിക്ക— വെച്ച വിളക്കു കണം കഴിവൊളം കെട്ടു
പൊകരുത— സംബന്ധമുള്ള ജനം തപ്പും ചെർമങ്ങലവും കൂടി വിളക്കത്ത വെച്ചിരിക്കാവുതാനും
—അവിടെ നിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു നില്പു എന്നു കച്ചയും തലയിൽ കെ
ട്ടും കെട്ടി ചന്ദനവും തെച്ചു ഊത്ത കൈയിലും പിടിച്ചു ദ്വാരത്തിങ്കൽ ചൊരെക്ക നന്നായിരിക്ക എ
ന്നിവ നില്പൊളം നില്ക്കയും വെണം— ദീക്ഷ ധരിക്കരുത— അമ്പലവാശിസ്പൎശനം അരുത—ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/23&oldid=186930" എന്ന താളിൽനിന്ന് ശേഖരിച്ചത്