താൾ:CiXIV125a.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

വനത്തിന്നു വെള്ളികുട മരിച്ചതിൽകൂടും—ചിങ്ങമാസത്തിൽ പുണൎതത്തിന്നാൾ മരിച്ചു; അ
ന്നു ഗ്രാമത്തൊടശ്രാദ്ധംഉണ്ടു– അന്ന അവരെ മന്ത്രസംസ്കാരം ചെയ്തു—പത്തരയിൽ ചിലർ മരി
ക്ക ഹെതു അതഇന്നും തൃക്കണ്ണാപുറത്ത ൭൨ ഒഴിഞ്ഞു എന്നും പറയുന്നതു— ഈ ആയുധം
എടുത്ത ഗ്ര?ത്തിൽ അംശം പൊക്കിക്കും പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ— ഇനി നാ
മും പടുമാറു എന്നു കല്പിച്ച എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെടുംപൊൾഈ
വണ്ണം യൊഗം വന്നു ഇന്നെടത്തു പുറപ്പെടെണ്ടു എന്നുണ്ടു—അവർ നടാനടെ പുറപ്പെടുമ്പൊ
ൾ ഒത്തവണ്ണമരുത— അതായുധം എടുത്തു നടക്കുന്നതു— മറ്റുള്ള നിരായുധക്കാരിൽ ഒ
ന്ന എന്നെ ഉള്ളു, ശെഷം സൎവ്വം നടക്കയാൽ ഒന്നെ ഉള്ളു— അശസ്ത്രങ്ങളുടെ കൈക്കാരെ തറ
വാട്ടുപെർ ശാസ്ത്രൎക്കും പെരായി— ശാസ്ത്രികൾ്ക്ക അനുഭവംപ്രഭാകരഗുരുക്കൾ വാങ്ങിയതു— ചാ
ത്തിരൎക്ക നടെ കെരളരക്ഷയ്ക്ക രക്ഷാപുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാ?വും കൂടി കൊ
ടുത്ത ഷൾഭാഗം തന്നെ അനുഭവം— അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനി
ച്ചിക്കാട്ടും, കാരമംഗലവും, പുതുവായും (—മനയും)—മങ്ങാട്ടകൂറ്റിൽ ഭട്ടന്മാർ: ഔവനിക്കട,
വെണ്മണിയച്ചി, യാമനം, വ്യാകരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു(—കാട്ടു)—
വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മണി, വെടിയൂർ, അതിലെ ഭാട്ടം: പു
തുവാ, പാലെക്കാട്ടു, കാരമംഗലം— അതിലെ വെളുള്ളൂർ, കാരമംഗലത്ത കരഭാഗത്തു—
ഭാട്ടവ്യാകരണം അടിയ മനചൊക്കാട്ടു, താഴപ്പള്ളി— ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്ര
ഭാകരൻ വാരവക്കത്ത— ഭാട്ടം: നെന്മണി, നിതാമരം, ചൊവ്വരം, പുല്ലു കണ്ടപുളിവ്യാകരണം–
മറ്റും വളരെ പറവാനുണ്ടു—

രക്ഷാപുരുഷന്മാൎക്കു ൪ വസ്തു പ്രധാനം: കണം, കളികൂട്ടം, സംഘലക്ഷണം— അതു ൩
മുമ്പെ ഉണ്ടു— തിരുനാവായെ കൊടിനാട്ടുക നാലാമതുണ്ടായി—കളികൂട്ടം നാലു വൎണ്ണവും കൂ
ടി വെണ്ട— കളികൂട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പൊൾ ഒരു ബ്ര?ൻ ചെർമങ്ങലം പിടി
ച്ചു പ്രദക്ഷിണം ചെയ്യെണ്ടു– തളിയാതിരിമാർ ൩ വൎണ്ണത്തൊടും സമയം ചെയ്യുംപൊൾ, അ
വർ ചെയ്യുംകൎമ്മം കൂട ചെയ്യുമാറ എന്നു സമയം ചെയ്തു– ശെഷം രക്ഷാപുരുഷന്മാർസ
മയം ചെയ്തപ്പൊൾ ബ്ര?ർ ചെയ്യുന്ന കൎമ്മത്തിങ്കൽ മറ്റ ൩ വൎണ്ണവും ചെയ്യാം എന്നു ൨—
വട്ടം ഉണ്ടെന്നും ൩ വൎണ്ണത്തൊടും സമയം ചെയ്തു— ൨ കൂടിയെ തികയും—പറവു വൈശ്യകഴ
കം അവിടെ വൈശ്യനൊടും ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത ക്ഷത്രിയനൊടും,
യാഗത്തിനുള്ള ഇരിങ്ങാണികൂടയിൽ ബ്രാഹ്മണനൊടും, ശൂദ്രകഴകമാകുന്ന ഐരാണിക്കു
ളത്ത ശൂദ്രനൊടും സമയം ചെയ്യും—അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കു
റ്റിൽ കൂട ബലി ഇടെണം— —എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി
വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു പാടി തട്ടിന്മെൽ നിന്നു
വൈലാൽശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി. കൊടിക്കൽ പാട്ടാകുന്നതു—„സഭ്യാഃ ശ്രാ
വത പണ്ഡിതാഃ കവികളെ, മാന്യാഃ മഹാലൊകരെ, വിപ്രാഃ സജ്ജനസംഘരെ, ശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/22&oldid=186929" എന്ന താളിൽനിന്ന് ശേഖരിച്ചത്