താൾ:CiXIV125a.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

രുമാളെ കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാണ്യം ആക കെൾപിച്ചതിന്റെ ശെഷം- "ഇതത്ര െ
നരാകുന്നത" എന്ന പെരുമാൾക്ക ബൊധിച്ചു അന്നെത്തെ പെരുമാൾ ബൌദ്ധമാൎഗ്ഗം ചെരുകയും
ചെയ്തു- ആ പെരുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരൊട ചൊദ്യം തുടങ്ങി "ഈ മലനാട്ടി
ലെക്ക (എല്ലാവരും) ഈ മാൎഗ്ഗം അനുഷ്ഠിക്കെണം എന്നു കല്പിച്ച ശെഷം- എല്ലാവരും ബു
ദ്ധികെട്ട തൃക്കാരിയൂൎക്ക (തൃക്കരിയൂർ)വാങ്ങുകയും ചെയ്തു- ഒരുമിച്ചു തൃക്കാരിയൂർ ഇരുന്ന ഗ്രാ
മങ്ങളിൽ വലിയ പരിഷകൾ എല്ലാവരെയും ഭരിപ്പിക്കുംകാലം പലരെയും സെവിച്ചിട്ട നി
ത്യവൃത്തി കഴിക്കുമ്പൊൾ ശുദ്ധാശുദ്ധി വൎജ്ജിച്ചു കൊൾ്വാനും വശമല്ലാഞ്ഞു മനഃപീഡ പാരം ഉ
ണ്ടായതിന്റെ ശെഷം- ഈശ്വരാനുഗ്രഹം കൊണ്ട ഒരു മഹൎഷി അവിടെക്കെഴുന്നെള്ളി- ജം
ഗമൻ എന്ന പെരാകുന്നതു- ആ മഹൎഷിയൊട അവിടെയുള്ള ബ്രാഹ്മണർ എല്ലാവരും കൂടി ഒ
ക്കത്തക്ക ചെന്നു സങ്കടം ഉണൎത്തിച്ചതിന്റെ ശെഷം മഹൎഷി അരുളിച്ചെയ്തു "ഈ വെച്ചൂട്ടു െ
ന്നടത്തുണ്ടാകുന്ന അശുദ്ധിദൊഷം പൊവാൻ ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക ഗ്രഹിപ്പിച്ചു തരാം-
അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെച്ചു ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾ്വു"-
ദീപപ്രദക്ഷിണം ചെയ്വാൻ മഹർഷി ഒരു ഗാനവും ഉപദെശിച്ചു കൊടുത്തു- ബ്രഹ്മസ്തുതിയാകുന്നതി
ഗ്ഗാനം- "ഇതിന്നു നിങ്ങൾക്ക ഒരു ദെവൻ പ്രധാനമായി ഗാനം ചെയ്തു കൊൾ്വാൻ തൃക്കാരിയൂരപ്പൻ
തന്നെ പരദെവത" എന്നുമരുളിച്ചെയ്തു- നിത്യം ഇതു ഗാനം ചെയ്തുകൊണ്ടാൽ നിങ്ങളുടെ സങ്കടങ്ങ
ൾ ഒക്കവെ പൊവാൻ കഴിവു വരും"- എന്നിങ്ങിനെ അരുളിച്ചെയ്തു മഹൎഷി എഴുന്നെള്ളുകയും
ചെയ്തു- അനന്തരം ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു ദീപപ്രദക്ഷിണം (ചെയ്തു) തുട
ങ്ങുമ്പൊൾ- പരദെശത്തുനിന്ന ആറു ശാസ്ത്രികൾ വന്നു- ഒന്നു ഭാട്ടാചാൎയ്യൻ- ഒന്നു ഭാട്ടബാണൻ,
ഒന്നു ഭാട്ടവിജയൻ- ഒന്നു ഭാട്ടമയൂരൻ- ഒന്നു ഭാട്ടഗൊപാലൻ- ഒന്നു ഭാട്ടനാരായണൻ- ഇ
ങ്ങിനെ ൬ ശാസ്ത്രികൾ വന്നപ്പൊൾ- അവിടെ ഉള്ള ബ്രാഹ്മണരൊട പറഞ്ഞു "നിങ്ങൾക്ക ബൌദ്ധന്മാ
രെ കൊണ്ടുള്ള സങ്കടങ്ങൾ ഞാങ്ങൾ പൊക്കുന്നുണ്ടു നിങ്ങൾ എതും ക്ലെശിക്കെണ്ട" എന്ന പറഞ്ഞപ്പൊ
ൾ- ബ്രാഹ്മണർ പ്രസാദിച്ചു ശാസ്ത്രികളുമായി ഒക്കത്തക്ക ചെന്നു- മാൎഗ്ഗം പുക്ക പെരുമാളെക്കണ്ടുശാ
സ്ത്രികൾ പറഞ്ഞു- "അല്ലയൊ പെരുമാൾ എന്തിയബദ്ധം കാട്ടിയതു"എന്നു പറഞ്ഞു (പല വഴി
യും പെരുമാളൊട കല്പിച്ചതിന്റെ ശെഷം)- "ഇതത്രെ നെരാകുന്നത" എന്നു പറഞ്ഞാറെ ശാസ്ത്രി
കൾ കല്പിച്ചു "എന്നാൽ (എങ്കിലൊ) ബൌദ്ധന്മാർ ഞാങ്ങളും കൂടി (ഈ ശാസ്ത്രം കൊണ്ടു) വിവാദി
ച്ചാൽ, ഞാങ്ങൾ തൊറ്റുവെന്നു വരികിൽ ഞാങ്ങളെ നാവു മുറിച്ചു നാട്ടിൽ നിന്നു കളവൂ- എ
ന്നിയെ ബൌദ്ധന്മാർ തൊറ്റുവെന്നു വരികിൽ അവരുടെ നാവു മുറിച്ചു (അവരെ) നാടുന്നു
ആട്ടി കളവൂ " എന്നു കെട്ടാറെ- " അങ്ങിനെ തന്നെ " എന്നു പെരുമാൾ സമ്മതിച്ചു- ശാസ്ത്രികളും
ബൌദ്ധന്മാരുമായി വാദം ചെയ്തു ബൌദ്ധന്മാരുടെ ഉക്തി (മുക്തി) വീണു (ബൌദ്ധന്മാർ തൊ
ൽ്ക്കുകയും ചെയ്തു)- പെരുമാൾ അവരുടെ നാവു മുറിച്ചു ശെഷമുള്ളവരെ നാട്ടിൽനിന്നു കള
വൂതും ചെയ്തു- "ഇനി മെലിൽ ബൌദ്ധന്മാർ വന്നു വിവാദിക്കുമ്പൊൾ, വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു- പിന്നെ വെദാന്തിയൊട, അവരെ ശിക്ഷിച്ചു കളയാവു എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/17&oldid=186923" എന്ന താളിൽനിന്ന് ശേഖരിച്ചത്