താൾ:CiXIV125a.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൽ മതി എന്ന വ്യവസ്ഥ വരുത്തി- (നാലു കഴകവും അകലത്താക കൊണ്ടു കാൎയ്യത്തിന്നു
കാലവിളംബനമുണ്ടെന്നറിക, നാലു കഴകത്തിന്റെ കുറവു തീൎത്തു നടപ്പാൻ പെരിഞ്ചെല്ലൂ
ർ ഗ്രാമത്തിൽ ൪ ദെശത്തെ നാലാൾ തന്നെ കല്പിച്ചു.)- (ഈ നാലിൽ ചെങ്ങനിയൂർ ൬൪ ഗ്രാമത്തിൽ
കൂടാ എന്നു ചിലർ പറയുന്നു- ആ പറയുന്ന ജനം വഴിപൊലെ അറിഞ്ഞതുമില്ല- ഇതു-
പറവാൻ കാരണം: ചെങ്ങനിയൂർ കഴകത്തിലുള്ളവർ (ഒക്കത്തക്ക) ഒരു കല്പന ഉണ്ടാ
യാൽ ൬൪ലിന്നും കൂട ക്ഷെത്രസംബന്ധം കൊടുത്തു- അവിടെ ചില തമിഴർ വന്നു നിറഞ്ഞു-
ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും തമ്മിൽ ഒരു ശവം ദഹിപ്പിക്ക കൊണ്ടു തങ്ങ
ളിൽ ഇടഞ്ഞു- തമിഴൎക്ക സംസ്കരിക്കായതുമില്ല- അതിന്റെശെഷം- തമിഴർ ഒക്കത്തക്ക
നിരൂപിച്ചു അവിടെ ഉള്ള ജനത്തെയും അറുപതുനാലിൽ ക്ഷെത്രസംബന്ധം കൊടുത്തി
ട്ടുള്ളവരെയും കൂട്ടി കൊണ്ടുപൊയി, ശവം പുഴയിൽ വലിച്ചിട്ടു കളകയും ചെയ്തു- അതു
കൊണ്ടു ചെ. കഴകത്തിലുള്ളവരെ ൬൪ കൂട്ടുക ഇല്ല എന്നു ചിലർ പറയുന്നു തമിഴരായ
ത എങ്ങിനെ എന്നും അവൎക്ക ബ്രഹ്മഹത്യാ ഉണ്ടായ്ത എങ്ങിനെ എന്നും ഈശ്വരന്നു അറിഞ്ഞു കൂടും)

വിശെഷിച്ച ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരുത്തൻ മൂവാണ്ടെക്ക മൂവാ
ണ്ടെക്ക രക്ഷാപുരുഷനായിട്ട രക്ഷിപ്പാനാകുമ്പൊൾ രക്ഷാപുരുഷന്നും അവനൊട
കൂട നടക്കുന്നവൎക്കും അനുഭവത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മെൽ (-വിങ്കലും)ഷ
ൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു- അങ്ങിനെ വളര കാലം കഴിഞ്ഞശെഷം അന്ന
ന്നു അവരൊധിച്ചു നടക്കുന്നവർ അവരൊധ (-ധി)നമ്പി എന്നു ചൊല്ലുന്നു- അവരൊധ
(ന)നമ്പിയാകുന്നതു: കാഞ്ഞൂർ (കണ്ണൂർ, കാണൂർ) കിണാങ്ങാടു (കീറങ്ങാടു, കാഞ്ഞിരങ്ങാ
ട്ടു) കരിങ്ങംവള്ളി (-പള്ളി, -പുള്ളി, -വെള്ളി,) എന്നിങ്ങിനെ തെക്കുവടക്കു വസ്തുവുള്ള
പരിഷ പലരുമുണ്ടു- അതല്ലാതെ തെക്കുംവടക്കും തങ്ങളുടെ സ്വം (തങ്ങൾ) കൊണ്ടുണ്ടാക്കീട്ടു
മുണ്ടു-

ഇങ്ങിനെ അവരൊധിച്ചു നടക്കും കാലങ്ങളിൽ "തനിക്ക തനിക്ക മൂവ്വാണ്ടെക്കല്ലൊ
ഉള്ളു അതിന്നിടെക്ക വസ്തു ഉണ്ടാക്കുക അത്രെ വെണ്ടുവത" എന്ന കല്പിച്ചു നാട്ടിലുള്ള പ്രജ
കളെ ഉപദ്രവിച്ചു തുടങ്ങി കൊഴകൊണ്ടു അൎത്ഥം തടിപ്പിക്കയും നിധി സൂക്ഷിക്കയും ചെയ്തു
മുഴുത്തു- ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പൊൾ "ഈ അവരൊധിച്ച പരിഷെക്കായ്പൊകും
തെക്കുവടക്കുള്ള വസ്തുപൊക്കയും അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു
നാം ഓരൊരൊ രാജാവിനെ ഉണ്ടാക്കുമാറ എന്നു കല്പിച്ചു- (ഈ അവരൊധിച്ച നമ്പി
കൾ്ക്ക ജന്മത്തിന്നു ജന്മം ചൊല്ലി വിരൽ മുക്കെണം എന്നു വരികിൽ അവൎക്ക ജന്മത്തിന്നു
കഴിവില്ല- മറ്റെയവൎക്ക മുക്കിയാൽ അതു കണ്ടു നടക്കെഉള്ളു)

[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയായി നിരൂപിച്ചു, ഇനി മെ
ലിൽ ൧൦ (പത്തര) ഗ്രാമത്തിൽ ഓരൊരുത്തർ പന്തീരാണ്ടു പന്തീരാണ്ടു നാടുപരിപാലി
ക്ക എന്നു നിശ്ചയിച്ചു തൃക്കാരിയൂർ (-കരിയൂർ), തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/11&oldid=186917" എന്ന താളിൽനിന്ന് ശേഖരിച്ചത്