താൾ:Chithrashala.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയതിൽതന്നനുകനെയാദരത്തിലണച്ചു ത-
ജ്ജായയായിജ്ജയംപൂണ്ടാൾജ്ജഗജ്ജനിത്രി.
ശൂലിയും തന്മന:സ്ഥൈര്യം തൂക്കിനോക്കാൻ തുനിഞ്ഞല്ലോ
ശൈലരാജപുത്രിയെന്ന തത്വമോർക്കാതെ.
ആ വിഭുവിൻ വാമഭാഗമാത്മശുല്ക്കീഭവിച്ചപ്പോൾ
ദേവിയുമ ഹൈമവതി നിത്യകല്യാണി.
വാമഭാഗത്തിങ്കലല്ലീ ജീവികൾക്കു ഹൃദയം?ഈ--
യോമലാളെയതിന്നീശനീശ്വരിയാക്കി.
ലോകയാത്ര ചെയ്കയാണദ്ദമ്പതിമാരിത്തരത്തി,--
ലേകയോഗക്ഷേമമെങ്ങുണ്ടിതിനുമീതേ!
പ്രേമമാകും ദിവ്യജ്യോതിസ്സന്തർവേദിപ്രതിഷ്ഠിത--
മാമിഷാശനാശ നൂനം ഹാ! തദാഭാസം.

vi



ഇനിയൊരുപടത്തിങ്കലിരുവരുണ്ടിതാ കാണ്മൂ
പനിമതിമുഖിയൊന്നു, പരൻ പുരുഷൻ.
ഇരുവരുമലകടൽ മണികാഞ്ചിയണിയുന്ന
ധരണിതന്നപത്യങ്ങളുടപ്പിറന്നോർ.
മൂത്തതിൽമനുജനു, *മിളയതു മഹിളയും;
പാർത്തലത്തിൻ വിളക്കി, തതുൽപാതകേതു.
പാതിവ്രത്യത്തിടമ്പെന്നു പാരിടത്തിൽ പ്രഥിതയാം
സീതയിവൾ, നരകാഖ്യദാനവനവൻച
ശങ്കവിട്ടു സതികളിൽപ്പതിനാറായിരംപേരെ--
ത്തങ്കരിങ്കൽത്തുറുങ്കിലിട്ടടച്ച പാപി;
അണ്ടർകോനെപ്പോർക്കളത്തിൽക്കൊമ്പുകുത്തിച്ചദിതിതൻ
കുണ്ഡലങ്ങൾ കൂസൽവിട്ടു കൊള്ളചെയ്തവൻ;
വരബലമദമത്തൻ, തനതുപേർ ജനനിക്കു--
മരുളിനോരധർമ്മിഷ്ഠകുലപ്പൈരുമാൾ;
ആ മനുഷ്യകളങ്കത്തെയന്തകന്നു വിരുന്നൂട്ടി
ഭാമ കണ്ടു കൺകുളുർക്കെപ്പാഥോജനാഭൻ.
സീതയെത്ര വിഭിന്നയിശ്ശീലഹീനൻ തങ്കൽനിന്നും!
സീതയത്രേ ജഗതിതൻ ദിവ്യസന്താനം.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/6&oldid=157858" എന്ന താളിൽനിന്ന് ശേഖരിച്ചത്