താൾ:Chilappathikaram 1931.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം ഗാഥ

 സ്വപ്നവൃത്താന്തകഥനം

തന്വംഗിമാരെല്ലാം സായങ്കാലമായപ്പോൾ വിശാലങ്ങളായ സദനങ്ങളിലെങ്ങും നറുമുല്ലപ്പുതുമ ലരും തൂവി ഗൃഹദേവതയെ വണങ്ങി മണിവിള ക്കും കയ്യിലെടുത്തു രാത്രികാലത്തിൽ കാന്തനോ ടൊത്തു രമിപ്പാൻ തക്കവണ്ണമുള്ള കോപ്പുകളണി ഞ്ഞുതുടങ്ങി.മൂന്നൊരുനാൾ മാലതിയെന്ന ഒരു ബ്രാമണി സപത്നിയുടെ പുത്രന്നു തന്റെ മുല പ്പാൽ ശംഖിലെടുത്തു കൊടുത്തപ്പോൾ അതു നാ സികയിൽ കയറി അവളുടെ കയ്യിൽ കിടന്നുത ന്നെ കുട്ടി കാലഗതിയെ പ്രാപിച്ചു .അപ്പോൾ ബ്രാമണി ഭർത്താവും സപത്നിയും നിരപരാധിയാ യ തന്റെ മേൽ കറ്റാരോപണം ചെയ്യുന്നതല്ലാ തെ പരമാർത്ഥമറിയുന്നതല്ലായ്കയാൽ എന്തു ചെ യ്യേണ്ടുവെന്നു ചിന്താമഗ്നയായി ശിശുവിനെ എടു ത്തുകൊണ്ടു കല്പതരുകോഷ്ഠം, ഐരാവതകോഷ്ഠം, ബലദേവകോഷ്ഠം,സൂർയ്യകോഷ്ഠം,കൈലാസകോ ഷ്ഠം,സുബ്രമണ്യകോഷ്ഠം,വജ്രായുധകോഷ്ഠം,ശാ ലിവാഹനകോഷ്ഠം ,ആർഹതകോഷ്ഠം,ചന്ദ്രകോഷ്ഠം,

എന്നികോഷ്ഠങ്ങളിലെല്ലാം ചെന്ന് ഒരോ ദേവത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/156&oldid=157736" എന്ന താളിൽനിന്ന് ശേഖരിച്ചത്