താൾ:Bhashabharatham Vol1.pdf/830

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപദീകർഷണം 905


ഉത്തരീയപടം താഴെ വെച്ചൊഴിഞ്ഞൂ സഭാസ്ഥലേ. 39
പിന്നെദ്ദശ്ശാസനൻ രാജൻ, പാ‌ഞ്ചലീവസനം ബലാൽ

സഭാമദ്ധ്യേ താൻ പിടിച്ചങ്ങഴിക്കാനായ്‌ത്തുടങ്ങിനാൻ. 40
വാസ്ത്രാക്ഷേപത്തിൽ ഹരിയെ സ്മരണം ചെയതു പാർഷതി.

പാഞ്ചാലി പറഞ്ഞു
ഗോവിന്ദ, ദ്വാരകയെഴും കൃഷ്ണ, ഗോപീജനപ്രിയ! 41
കരുക്കളെന്നെബ്ബാധിപ്പതറിഞ്ഞിലില്ലേ മുകുന്ദ, നീ?

നാഥ, ശ്രീനാഥ, ഗോലോകനാഥ, സന്താപനാശന! 42
കൗരനക്കടലിൽ താഴുമെന്നെക്കേററൂ ജനാർദ്ദന!

കൃഷ്ണ, കൃഷ്ണ, മഹായോഗിൻ, വിശ്വാത്മൻ, വിശ്വാഭവന, 43
കുരുമദ്ധ്യേ മാഴ്കിയോർക്കുമെന്നെഗ്ഗോവിന്ദ, കാക്കണേ!
വൈശമ്പായനൻ പറഞ്ഞു
എന്നു മുപ്പരിനും നാഥൻ ഹരി കൃഷ്ണയൊർത്തവൾ 44
മുറയിട്ടാൾ വിഭോ, മാഴ്കി മുഖം പൊത്തീട്ടു ഭാമിനി.
കൃഷ്ണതൻ വാക്കുകേട്ടിട്ടു കൃഷ്ണൻ ഗൽഗദകണ്ഠനായ്
ശയ്യാസനം വിട്ടു കനിഞ്ഞെത്തീ കാൽനടയായിഹ. 45
"കൃഷ്ണ, വിഷ്ണോ, ഹേ ഹരേ, ഹാ നരാ,"യെ-
നങ്ങാർത്തു രക്ഷയ്ക്കഥ യാജ്ഞസോനി;
ധർമ്മം മഹാന്മാവു മറഞ്ഞുനിന്നു
വിചിത്രവസ്ത്രാവരണങ്ങൾ നല്ലീ. 46
പാഞ്ചാലിക്കുള്ള പുടവയഴിക്കുമ്പോളിളാപാതേ!
അതേവിധം മററുവസ്ത്രം കാണാറായിതസംഖ്യമേ. 47

പല ചായനിറം പൂണ്ടും വസ്ത്രങ്ങളുടനേ വിഭോ!
അസംഖ്യം വെളിവായ്‌ക്കണ്ടു ധർമ്മത്തിനുടെ രക്ഷയാൽ. 48

അപ്പോൾ ഹലഹലാശബ്ദം പൊങ്ങിതങ്ങു ഭയങ്കരം
അതു ലോകത്തിലാശ്ചര്യം കണ്ടൂ സർവ്വമഹീന്ദ്രരും, 49

വാഴത്തീ പാഞ്ചാലിയെദ്ധാർത്തരാഷ്ട്രനിന്ദയോടും സമം.
ശപഥം ചെയ്തു നൃപതേ, ഭീമനുഗ്രസ്വരത്തോടും 50

കോപിച്ചു ചുണ്ടുകൾ വിറച്ചങ്ങു കൈകൾ തിരുമ്മിയും.

ഭീമൻ പറഞ്ഞു
എന്റെ വാക്കൊന്നിതുൾക്കൊവിൻ ലോകം വാഴും നരേന്ദ്രരേ!
മുൻപന്യമർത്ത്യർ ചൊല്ലീട്ടില്ലേവം ചൊല്ലില്ല മേലിലും.

ഇതു ഞാൻ ചൊല്ലിവെച്ചിട്ടും ചെയ്തില്ലെങ്കിൽ ക്ഷിതീശരേ!
മുൻ പിതാമഹർ സാധിച്ച ഗതി കിട്ടാതെ പോട്ടെ മേ,

ഭാരതാപസദൻ ദുഷ്ടനീപ്പാപിയുടെ മാർവ്വിടം 53
പോരിൽ പിളർന്നു ഞാൻ ചോര കുടിച്ചില്ലെന്നിരിക്കലോ.

വൈശമ്പായനൻ പറഞ്ഞു
രൗദ്രം രോമാഞ്ചമുണ്ടാക്കും ഭീമവാക്കിതു കേട്ടുടൻ 54

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/830&oldid=157175" എന്ന താളിൽനിന്ന് ശേഖരിച്ചത്