താൾ:Bhashabharatham Vol1.pdf/805

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

880 ദ്യൂതപർവ്വം

അവിടെക്കണ്ടിതു പതിവ്രത ഗാന്ധാരിദേവിയെ 27

സ്നുഷാജനാന്തരേ താരാമദ്ധ്യേ രോഹിണിപോലവേ ഗാന്ധാരിയെക്കൂപ്പിയവൻ പ്രതിനന്ദനമേറ്റുടൻ 28

കണ്ടു പിതാവായ വൃദ്ധൻ പ്രജ്ഞാചക്ഷുസു ഭൂപനെ. നൃപൻ ഘ്രാമിച്ചു മൂർദ്ധാവിലാക്കൗരവകുമാരരെ 29

രാജൻ, പാണ്ഡവരാം നാലവർ ഭീമസേനാദ്യരേയുമേ പിന്നെസ്സന്തോഷമായ്ത്തീർന്നൂ കൗരവന്മാർക്കു ഭൂപതേ! 30

പ്രിയദർശനരാം പാണ്ഡുപുത്രരെക്കാണ്കകാരണം. പ്രവേശിച്ചൂ സാനുവാദം രത്നമുള്ള ഗൃഹങ്ങളിൽ 31

വന്നുചേർന്നവരെക്കണ്ടൂ കൃഷ്ണാദി സ്ത്രീകളേയുമേ. ജ്വലിക്കുംപോലെ പാഞ്ചാലിക്കൊക്കും സമ്പത്തു കാണ്കയാൽ 32

ധൃതരാഷ്ട്രസ്നുഷക്കൾതൻ നന്ദിയൊന്നു കുറഞ്ഞുപോയ്. പിന്നെയാപ്പുരുഷേന്ദ്രന്മാർ സ്ത്രീകളോടിടചേർന്നുടൻ 33

വ്യായാമാദികളും ചെയ്‌‌‌‌തൂ പ്രാസാധനവിശേഷവും പിന്നെക്കൃതഹ്നികരവർ ദിവ്യചന്ദനചർച്ചിതർ 34

കല്യാണാശംസയോടൊത്തു വിപ്രാശീർവ്വാദമേറ്റുടൻ ഹൃദ്യാന്നശമനം ചെയ്തു ശയ്യാഗാരം കരേറിനാർ 35

സ്ത്രീകൾ പാടുന്നതും കേട്ടു കിടന്നൂ കുരുപൂംഗവർ. തൽസംഗാനന്തരം പ്രീതരായീ പരപുരഞ്ജയർ 36

രതിക്രീഡയൊടും സൗഖ്യമായീ രാത്രിയവർക്കിഹ; സ്തുതി കേട്ടും വിശ്രമിച്ചും കാലത്തവരുണർന്നതേ. 37

രാവിൽ സൗഖ്യത്തൊടും പാർത്തു പുലർച്ചയ്ക്കു കൃതാഹ്നികർ രമ്യയാം സഭയിൽ പുക്കാർ കിതവന്മാർ പുകഴ്ത്തവേ. 38

59. യുധിഷ്ഠിരശകുനിസംവാദം

ചൂതുകളിയുടെ ദോഷഫലങ്ങളെപ്പറ്റി യുധിഷ്ഠിരൻ ശകുനിയോടു പലതും പറയു ന്നു. ശകുനി ആ അഭിപ്രായങ്ങളിൽ ഓരോന്നിനെയും എതിർക്കുന്നു. ഒടുവിൽ യുധിഷ്ഠിരൻ മനസ്സില്ലാമനസ്സോടെ ചൂതുകളിക്കാമെന്നു സമ്മതിക്കുന്നു.



വൈശാമ്പയനൻ പറയുന്നു
സഭയിൽ ചെന്നിട്ടു പാർത്ഥൻ ധർമ്മജൻമുൻപെഴുന്നവൻ
ഭൂപാലാരായീച്ചേർന്നിട്ടു പൂജ്യരെപ്പൂജചെയ്തുടൻ 1

വയക്രമാചാരപൂർവ്വമിരുന്നിതു യഥാർഹമേ
വിലയേറും വിരിപ്പുള്ള ചിത്രരമ്യാസനങ്ങളിൽ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/805&oldid=157147" എന്ന താളിൽനിന്ന് ശേഖരിച്ചത്