താൾ:Bhashabharatham Vol1.pdf/798

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

55.ദുർയ്യോധനസന്താപം (തുടർച്ച)

ധൃതരാഷ്ട്രൻ പരപ്രത്യയനേയബുദ്ധിയാണെന്നും മറ്റും സൂചിപ്പിച്ച് ദുർയ്യോധനൻ അച്ഛന്റെ അഭിപ്രായത്തെ എതിർക്കുന്നു. പാണ്ഡവന്മാരെ തോല്പിച്ച് അവരുടെ ഐശ്വര്യം വീണ്ടെടുക്കാത്തപക്ഷം താൻ ജീവി ക്കണമെന്നു വിചാരിക്കുന്നില്ലെന്നുകൂടി ദുര്യോധനൻ പറയുന്നു.



ദുര്യോധനൻ പറഞ്ഞു
സ്വന്തമാം പ്രജ്ഞയില്ലാത്തോനന്തമെന്യേ പഠിക്കിലും
ശാസ്ത്രാർത്ഥമറിയാ കൈലു കറിസ്വാദുകണക്കിനെ. 1

തോണി പൂട്ടും തോണിപോലെ മുൻകണ്ടെന്നെത്തിരിക്കയോ?
സ്വാർത്ഥം നോക്കായ്കയോ കഷ്ടമെന്നെ ദ്വേഷിക്കയോ ഭവാൻ? 2

ഇല്ലതാനീദ്ധാർത്തരാഷ്ട്രർ നിൻ കല്പനയിൽ നില്പവർ‌‌‌‌‌‌;
തനിക്കുടൻ നേടിടാവുന്നതു ഭാവിക്കുരപ്പു നീ. 3

അന്യൻ നടത്തും മേലാളുള്ളവൻ വഴിയുഴന്നുപോം
കൂടെയുള്ളോരവൻ പോയ വഴി പോകുന്നതെങ്ങനെ? 4

പരം പരിണിതപ്രജ്ഞൻ വൃദ്ധസേവി ജിതേന്ദ്രിയൻ
സ്വാർത്ഥം നോക്കും ഞങ്ങളെ നീ മോഹിപ്പിക്കുന്ന മന്നവ! 5

രാജവൃത്തം ലോകവൃത്താൽ ഭിന്നമെന്നാൻ ബൃഹസ്പതി
എന്നാൽ രാജവപ്രമത്തൻ നോക്കേണം സ്വാർത്ഥമെപ്പോഴും. 6

ക്ഷത്രിയന്നു ജയത്തിങ്കൽ നില്പൂ വൃത്തി ധരാപതേ!
അധർമ്മമോ ധർമ്മമോ സ്വവൃത്തിക്കെന്തു പരീക്ഷയാം? 7

എങ്ങുമെത്തിക്കണം ചമ്മട്ടിയാൽ സൂതൻകണക്കിനെ
ജ്വലിക്കുമരിസമ്പത്തു ഹരിപ്പോൻ ഭരതർഷഭ! 8

ഒളിച്ചോ വെളിവായിട്ടോ പ്രയോഗം ശത്രുബന്ധനം

ശസ്ത്രമെന്നാർ ശസ്ത്രവിജ്ഞാർ ശസ്ത്രം ഛേദമല്ലപോൽ. 9
ശത്രുമിത്രങ്ങൾക്കു കുറിപ്പില്ലാ മാതൃകയില്ലിഹാ!
സന്താപമേകുന്നവനെശ്ശത്രുവെന്നോതുമേ നൃപ! 10

അസന്തോഷം ശ്രീക്കു മൂലമതിലതിനാലതിനാശമേ
വളരാനുദ്യമിക്കുന്നോൻ നൃപതേ, നയശാലിയാം. 11

മമത്വം കരുതിപ്പോകൊല്ലൈശ്വര്യത്തിൽ ധനത്തിലും,
പൂർവ്വാർജ്ജിതം പരൻ നേടും, രാജധർമ്മമിതിങ്ങനെ. 12

അദ്രോഹനിശ്ചയം ചെയ്തൂ നമുചിത്തല വാസവൻ
അറുത്തു ഞായമരിയിലതു ശാശ്വതവൃത്തിയാം. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/798&oldid=157138" എന്ന താളിൽനിന്ന് ശേഖരിച്ചത്