55.ദുർയ്യോധനസന്താപം (തുടർച്ച)
ധൃതരാഷ്ട്രൻ പരപ്രത്യയനേയബുദ്ധിയാണെന്നും മറ്റും സൂചിപ്പിച്ച് ദുർയ്യോധനൻ അച്ഛന്റെ അഭിപ്രായത്തെ എതിർക്കുന്നു. പാണ്ഡവന്മാരെ തോല്പിച്ച് അവരുടെ ഐശ്വര്യം വീണ്ടെടുക്കാത്തപക്ഷം താൻ ജീവി ക്കണമെന്നു വിചാരിക്കുന്നില്ലെന്നുകൂടി ദുര്യോധനൻ പറയുന്നു.
ദുര്യോധനൻ പറഞ്ഞു
സ്വന്തമാം പ്രജ്ഞയില്ലാത്തോനന്തമെന്യേ പഠിക്കിലും
ശാസ്ത്രാർത്ഥമറിയാ കൈലു കറിസ്വാദുകണക്കിനെ. 1
തോണി പൂട്ടും തോണിപോലെ മുൻകണ്ടെന്നെത്തിരിക്കയോ?
സ്വാർത്ഥം നോക്കായ്കയോ കഷ്ടമെന്നെ ദ്വേഷിക്കയോ ഭവാൻ? 2
ഇല്ലതാനീദ്ധാർത്തരാഷ്ട്രർ നിൻ കല്പനയിൽ നില്പവർ;
തനിക്കുടൻ നേടിടാവുന്നതു ഭാവിക്കുരപ്പു നീ. 3
അന്യൻ നടത്തും മേലാളുള്ളവൻ വഴിയുഴന്നുപോം
കൂടെയുള്ളോരവൻ പോയ വഴി പോകുന്നതെങ്ങനെ? 4
പരം പരിണിതപ്രജ്ഞൻ വൃദ്ധസേവി ജിതേന്ദ്രിയൻ
സ്വാർത്ഥം നോക്കും ഞങ്ങളെ നീ മോഹിപ്പിക്കുന്ന മന്നവ! 5
രാജവൃത്തം ലോകവൃത്താൽ ഭിന്നമെന്നാൻ ബൃഹസ്പതി
എന്നാൽ രാജവപ്രമത്തൻ നോക്കേണം സ്വാർത്ഥമെപ്പോഴും. 6
ക്ഷത്രിയന്നു ജയത്തിങ്കൽ നില്പൂ വൃത്തി ധരാപതേ!
അധർമ്മമോ ധർമ്മമോ സ്വവൃത്തിക്കെന്തു പരീക്ഷയാം? 7
എങ്ങുമെത്തിക്കണം ചമ്മട്ടിയാൽ സൂതൻകണക്കിനെ
ജ്വലിക്കുമരിസമ്പത്തു ഹരിപ്പോൻ ഭരതർഷഭ! 8
ഒളിച്ചോ വെളിവായിട്ടോ പ്രയോഗം ശത്രുബന്ധനം
ശസ്ത്രമെന്നാർ ശസ്ത്രവിജ്ഞാർ ശസ്ത്രം ഛേദമല്ലപോൽ. 9
ശത്രുമിത്രങ്ങൾക്കു കുറിപ്പില്ലാ മാതൃകയില്ലിഹാ!
സന്താപമേകുന്നവനെശ്ശത്രുവെന്നോതുമേ നൃപ! 10
അസന്തോഷം ശ്രീക്കു മൂലമതിലതിനാലതിനാശമേ
വളരാനുദ്യമിക്കുന്നോൻ നൃപതേ, നയശാലിയാം. 11
മമത്വം കരുതിപ്പോകൊല്ലൈശ്വര്യത്തിൽ ധനത്തിലും,
പൂർവ്വാർജ്ജിതം പരൻ നേടും, രാജധർമ്മമിതിങ്ങനെ. 12
അദ്രോഹനിശ്ചയം ചെയ്തൂ നമുചിത്തല വാസവൻ
അറുത്തു ഞായമരിയിലതു ശാശ്വതവൃത്തിയാം. 13