താൾ:Bhashabharatham Vol1.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സോമാജ്യദുഗ്ദ്ധാദ്യപ്പല്ലോ പിതൃദേവഗണങ്ങളാം
ദേവകൾക്കും പിതൃക്കൾക്കും ദർശവും പൗർണ്ണമാസവും. 8

പിതൃവർഗ്ഗം ദേവകളാം ദേവവർഗ്ഗം പിതൃക്കളാം
ഒന്നിച്ചുമിവർ ഭിന്നിച്ചും കാണ്മൂ പർവ്വങ്ങൾതോറ്മേ. 9

എന്നിൽ ഹോമിച്ചതുണ്മോരാദ്ദേവനമാരും പിതൃക്കളും
ദേവകൾക്കും പിതൃക്കൾക്കും കേവലം മുഖമാണു ഞാൻ. 10

അമാവാസി പിതൃക്കൾക്കും പൗർണ്ണമി സുരർക്കുമേ
ഹവിസ്സിങ്ങെന്നിൽ ഹോമിപ്പതവരങ്ങു ഭുജിപ്പവർ. 11

ഇവർക്കു ഞാൻ മുഖം സർവ്വഭക്ഷനാകുന്നതെങ്ങനെ?”
പിന്നെ വഹ്നി സംസാരിച്ചു തന്നെത്താൻ സംഹരിച്ചുതേ 12

ദ്വിജന്മാർക്കുള്ളഗ്നിഹോത്രയജ്ഞസത്രക്രിയാദിയിൽ
താനോങ്കാരവഷകൾക്കാരസ്വാധാസ്വാഹകളെന്നിയേ 13

പ്രജയെല്ലാമഗ്നിയില്ലാതതിസങ്കടമാണ്ടുപോയ്.
ഉടൻ മാമുനിമാർ ചെന്നു ദേവന്മരെയുണർത്തിനാർ 14

അഗ്നിനാശാൽ ക്രിയാദ്ധ്വംശാൽ മൂന്നു ലോകമുഴന്നുപോയ്.
“ഇനി വേണ്ടതു ചെയ്യേണം വാനോരേ,വൈകിടൊല്ലിതിൽ"
പിന്നെദ്ദേവർഷിപരിഷ, ചെന്നു കണ്ടു വിരിഞ്ചനെ
അഗ്നിനാശം ക്രിയാനാശംസംഹാരമിവയോതിനാർ. 16

ദേവർഷികൾ പറഞ്ഞു
ഭൃഗുവെന്തോ കാരണത്താൽ ശപിച്ചിട്ടഗ്നി സാമ്പ്രതം
ദേവകൾക്കു മുഖം യജ്ഞഭാഗങ്ങൾക്കഗ്രഭുക്കഹോ! 17

ഹുതാശനൻ കഷ്ടമെങ്ങും സർവ്വഭക്ഷനായഹോ!
സൂതൻ പറഞ്ഞു
ഇതു കേട്ടഗ്നിയെ വിശ്വകൃത്തടുത്തു വിളിച്ചുടൻ 18

ശ്ലക്ഷണമായ് ചൊല്ലിയാബ് ഭ്രതഭാവനവ്യയയോടുടൻ.
ബ്രഹ്മാവു പറഞ്ഞു
സർവ്വലോകത്തെയും നീതാൻ തീർപ്പതും സംഹരിപ്പതും 19

വിശ്വം ഭരിപ്പതും നീയേ ക്രിയ ചെയ്യിച്ചുടുന്നതും.
ക്രിയാനാശം വരാതാക്കുകയി ലോകേശനാം ഭവാൻ 20

ഹന്ത! വിശ്വേശനാമങ്ങയ്ക്കെന്തീ മൗഢ്യം ഹുതാശനാ!
സർവ്വശ്രുതിസ്വരൂപൻ നീ സർവ്വഭ്രതഗനല്ലയോ 21

സർവ്വമൂർത്ത്യാ ഭവാനേതും സർവ്വഭക്ഷകനായ് വരാ.
ശിഖിയാമങ്ങപാനാർച്ചിശ്ശിഖയാൽ സർവ്വഭക്ഷനാം 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/79&oldid=157129" എന്ന താളിൽനിന്ന് ശേഖരിച്ചത്