താൾ:Bhashabharatham Vol1.pdf/788

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം

863

 
ആരെല്ലാമിതുകൊണ്ടിയാരെല്ലാം തടവോതിനാർ? 2 പൃഥിവീനാശവിത്താകുമീ ദ്യൂതം ദ്വിജസത്തമ! വിസ്തരിച്ചു ഭവാൻ ചൊല്ലിക്കേൾപ്പാനിച്ഛിച്ചിടുന്നു ഞാൻ. 3
സൂതൻ പറഞ്ഞു ഏവം രാജാവു ചൊന്നോരാ വ്യാസശിഷ്യൻ പ്രതാപവാൻ പറഞ്ഞു വേദതത്ത്വജ്ഞൻ നടന്നവിധമൊക്കയും. 4
വൈശബായനൻ പറഞ്ഞു
കേട്ടുകൊളുളക വിസ്താരമായിട്ടീക്കഥ ഭാരത!
മഹാരാജ ഭവാൻ വീണ്ടം കേൾപ്പാനിച്ഛിപ്പതാകിലോ. 5
ധൃതരാഷ്ടൻ വിദുരർതൻ മതം കണ്ട ബികാസുതൻ
വിജനത്തിൽ ചൊല്ലി വീണ്ടും ദുര്യോധനനൊടിങ്ങനെ. 6
ധ്യതരാഷ്ട്രൻ പറഞ്ഞു വേണ്ടാ ചൂതിതു ഗാന്ധാരേ ,
വിദുരന്നില്ല സമ്മതം ആ മഹാബുദ്ധി നമ്മൾക്കിങ്ങഹിതം പറയില്ലെടോ. 7 വിദുരൻ ചൊൽവതുവിതു പരം ഹിതമെന്നോർത്തിടുന്നു
ഞാൻ മകനേ, ചെയ്കതുവിധമതേ നല്ലൂ നിനക്കെടോ. 8
ദേവർഷി വാസവഗുരു ധീമാനാം ദേവരാജനായ്
ശാസ്ത്രമേതോതി ഭഗവാൻ ബൃഹന്മതി ബൃഹസ്പതി, 9
അതൊക്കയറിയും ക്ഷത്താ സരഹസ്യം മഹാകവി മകനേ,
ഞാനവൻ ചൊല്ലുംപടി നില്ക്കുന്നു നിത്യവും. 10
മേധാവിയാം വിദുരനോ കുരുവർഗ്ഗത്തിലുത്തമൻ
മഹാധീമാനുദ്ധവനോ വൃഷ്ണിവർഗ്ഗത്തിലാദൃതൻ 11
അതിനാൽ വേണ്ടെടോ ചൂതു ചൂതിൽക്കാണ്മൂ പിണക്കവും പിണങ്ങിയാൽ നാടു കെടുമിതു വർജ്ജിക്ക നന്ദന! 12
അച്ഛനമ്മകൾ പുത്രന്നങ്ങന്തു നേടിക്കൊടുക്കുമോ അതു
സിദ്ധം നിനക്കല്ലോ പിതൃപൈതാമഹം പദം. 13
അധീതവാൻ ശാസ്ത്രദക്ഷൻ നീ ഗൃഹേ നിത്യലാളിതൻ
ജ്യേഷ്ഠഭ്രാതാവു രാജ്യത്തെബ് ഭരിപ്പൂ നന്മ പോരെയോ? 14
മററുളേളാർക്കു ലഭിക്കാതുളളന്നവസ്ത്രാദിയൊക്കയിം
നിനക്കുണ്ടു മഹാബാഹോ, മകനേ, കേഴ്പതെന്തു നീ? 15
പിതൃപൈതാമഹം രാജ്യം പുഷ്ടിപൂണ്ടൂണ്ടു വീര,
തേ നിത്യം കല്പിച്ചു ശോഭിപ്പൂ വാനിലിന്ദ്രൻകണക്കെ നീ. 16
അറിവുളള നിനക്കെന്നാലെന്തേവം ശോകകാരണം ഉണ്ടായ് വന്നൂ ദുഃഖകരമതെന്നോടുരചെയ്യണം. 17
ദുര്യോധനൻ പറഞ്ഞു
ഉണ്ണുന്നുണ്ടിങ്ങുടുക്കുന്നുണ്ടെന്നോർക്കും പാപപൂരുഷൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/788&oldid=157127" എന്ന താളിൽനിന്ന് ശേഖരിച്ചത്