താൾ:Bhashabharatham Vol1.pdf/777

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം

46. യുധിഷ്ഠിരസമയം

 
യുധിഷ്ഠിരൻ കാരണമായി ക്ഷത്രിയവംശം മുഴുവൻ നശിക്കാൻപോ
വുകയാണെന്നും അതു് ഈശ്വരകല്പിതമാകയാൽ വ്യസനിച്ചിട്ടാവശ്യ
മില്ലെന്നും വ്യാസൻ പറഞ്ഞതു കേട്ട് യുധിഷ്ഠിരൻ വ്യസനാക്രാന്തനാകു
ന്നു. കലഹത്തിനു് ഇടവരുത്താതെ സർവത്ര സമബുദ്ധിയോടുകുടി വർത്തി
ക്കുമെന്ന് ആ പാണ്ഡവജ്യേഷ്ഠൻ തീരുമാനിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു
സുദുർല്ലഭം രാജസൂയമഖം തീർന്നൊരു ശേഷമേ
ശിഷ്യരോടൊത്തുടൻ വേദവ്യസൻ മുൻപിൽ വിളങ്ങിനാൻ.
പീഠം വിട്ടെഴുനേറ്റിട്ടു സോദരാന്വിതനാം നൃപൻ
പിതാമഹനെയർച്ചിച്ചൂ പാദ്യപീഠാർപ്പണാദിയാൽ. 2
സുവർണ്ണമയപീഠത്തിലിരുന്നൂ ഭ‌‌ഗവാനുടൻ
ധർമ്മനന്ദനനോടങ്ങന്നിരിക്കാമെന്നു ചൊല്ലിനാൻ. 3
സോദരന്മാർ ചുററുമൊത്തങ്ങിരുന്ന നൃപനേടുടൻ
ഓരോന്നരുളിനാൻ വേദവ്യാസൻ വാക്യവിചക്ഷണൻ; 4
“ഭാഗ്യം കൗന്തേയ, സാമ്രാജ്യം നേടി വർദ്ധിച്ചിടുന്നു നീ
കുരുക്കൾക്കൊക്കയും നിന്നാൽ വൃത്തിയായീ കുരുദ്വഹ! 5
യാത്ര ചൊല്ലുന്നു പോകട്ടേ പാരം പൂജിതനായ ഞാൻ.
എന്നു വേദവ്യാസർ ചൊന്ന ധർമ്മരാജൻ യുധിഷ്ഠിരൻ 6
അഭിവാദ്യംചെയ്തു കൂപ്പിപ്പിതാമഹനൊടോതിനാൻ.
യുധിഷ് ഠിരൻ പറഞ്ഞു
സുദുർല്ലഭസ്ഥിതിയിലായെനിക്കുണ്ടൊരു സംശയം 7
അതു തീർപ്പാനങ്ങൊഴിഞ്ഞിങ്ങില്ലാരും ദ്വീജപുംഗവ!
മൂന്നുമാതിരയുൽപാതങ്ങളുണ്ടെന്നോതി നാരദൻ 8
ദിവ്യങ്ങളാന്തരീക്ഷങ്ങൾ പാർത്ഥിവങ്ങൾ പിതാമഹ!
ചൈദ്യൻ വീണതുകൊണ്ടിട്ടോ കൂടിയുൽപാതമേറ്റവും. 9
വൈശമ്പായനൻ പറഞ്ഞു
രാജാവിൻ വാക്കു കേട്ടിട്ടു പരാശരസുതൻ പ്രഭു

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/777&oldid=157115" എന്ന താളിൽനിന്ന് ശേഖരിച്ചത്