താൾ:Bhashabharatham Vol1.pdf/749

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മപുത്രന്നു കാഴ്ചയ്ക്കായ് നാനാധനചയത്തൊടും
പുരുഷോത്തമനാ ജ്യേഷ്ഠബലഭദ്രസമന്വിതൻ, 12

രത്നക്കടൽകണക്കന്തമറ്റക്ഷയധനത്തൊടും
രഥഘോഷം മുഴക്കിക്കൊണ്ടപ്പുരത്തിങ്കലെത്തിനാൻ; 13

ധനപൂരം പൂർണ്ണമാക്കി ശത്രുക്കൾക്കാർത്തിയേകിനാൻ
അർക്കനില്ലാത്തിടത്തർക്കൻ കാറ്ററ്റേടത്തു കാറ്റുമേ 14

വന്നവണ്ണം കണ്ണനെത്തീട്ടന്നു നന്ദിച്ചിതാപ്പുരം.
നന്ദിയോടവനെച്ചെന്നു സൽക്കരിച്ചു യഥാവിധി 15

കുശലം ചൊല്ലി നന്ദിപ്പിച്ചിരുത്തീട്ടു യുധീഷ്ഠരൻ
ധൗമ്യൻ വ്യാസപ്രഭൃതികളത്വിക്കുകളുമൊത്തവൻ 16

ഭീമാർജ്ജുനന്മാരൊടൊത്തു കൃഷ്ണനോടിതുണർത്തിനാൻ.

യുധീഷ്ഠരൻ പറഞ്ഞു

അങ്ങയ്ക്കുവേണ്ടിഗ്ഗോവിന്ദ, പാരിടം കീഴടങ്ങി മേ 17

നിൻ പ്രസാദത്തിനാൽ വൃഷ്ണിനാഥ, നേടീ ധനൗഘവും.
ആഗ്രഹിക്കുന്നു വിധിപോലിതു ഞാൻ ദേവകീസുത! 18

ദ്വിജാഗ്നികൾക്കുചിതമായുപയോഗിക്കുവാൻ വിഭോ!
ദശാർഹ, നിന്നോടൊന്നിച്ചു യജിപ്പാനാഗ്രഹിപ്പു ഞാൻ 19

അനുജന്മാരുമായങ്ങുന്നതിന്നനുവദിക്കണം.
ദീക്ഷിച്ചുകൊൾക ഗോവിന്ദ, ഭവാൻതന്നെ മഹാഭുജ! 20

അങ്ങുന്നു യാഗംചെയ്തെങ്കിലെന്റെ പാപമൊഴിഞ്ഞിടും.
അല്ലെങ്കിലങ്ങെന്നെയനുവദിക്ക സഹജാന്വിതം 21

കൃഷ്ണ, നിന്നനുവാദത്താൽ ചെയ്‌വേനീ മുഖ്യമാം മഖം.

വൈശമ്പായനൻ പറഞ്ഞു‌

അവനോടോതിനാൻ കൃഷ്ണൻ ഗുണവിസ്താരപൂർവ്വകം: 22

"സാമ്രാജ്യത്തിന്നർഹനങ്ങുതന്നെ രാജൻ, മഹാമഖം
ചെയ്തുകൊള്ളുക സാധിച്ചാൽ ഞങ്ങൾക്കല്ലോ കൃതാർത്ഥത. 23

ഇഷ്ടയജ്‌ഞം ചെയ്തുകൊൾത ഞാൻ ശ്രേയസ്സിന്നു നില്ക്കവേ
കൃത്യമെന്നോടു കല്പിക്കൂ ചൊന്നതൊക്ക നടത്തുവൻ.” 24

യുധീഷ്ഠരൻ പറഞ്ഞു
സങ്കല്പം സഫലം കൃഷ്ണ,ദൃഢം മേ കാര്യസിദ്ധിയും
അങ്ങെനിക്കിഷ്ടമാംട്ടേലിങ്ങു സന്നിധിചെയ്കയാൽ. 25

വൈശമ്പായനൻ പറഞ്ഞു

കണ്ണന്റെ സമ്മതം വാങ്ങിത്തമ്പിമാരൊത്തു പാണ്ഡവൻ
രാജസൂയമഖത്തിന്നു വേണ്ടതൊക്കെയൊരുക്കിനാൻ. 26

ഉടനേല്പിച്ചിതാപ്പാണ്ഡുസുതൻ വൈരിനിബർഹണൻ
ചേരും മന്ത്രികളോടൊത്തു വീരനാം സഹദേവനെ 27

ഈ യജ്ഞത്തിന്നു വിപ്രന്മാർ ചൊല്ലും യജ്ഞാംഗമൊക്കെയും
സർവ്വോപകരണത്തോടും മംഗളദ്രവ്യജാലവും 28

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/749&oldid=157084" എന്ന താളിൽനിന്ന് ശേഖരിച്ചത്