താൾ:Bhashabharatham Vol1.pdf/748

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജസൂയപർവ്വം

33.രാജസൂയദീക്ഷ

യുധീഷ്ഠരൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് രാജ്യത്തിൽ വിളയാടിയിരുന്ന സുഭിക്ഷത. ശ്രീകൃഷ്ണൻ ആജ്ഞാപിച്ചതനുസരിച്ചു യുധിഷ്ഠരൻ രാജ സൂയത്തിനൊരുങ്ങുന്നു.രാജക്കൻമാർ,ബന്ധുക്കൾ, ബ്രാഹ്മണർ മുതലായവരെ ക്ഷണിക്കുന്നതിനു പല ദിക്കിലേക്കും ദൂദന്മാരെ നിയോഗിക്കുന്നു. യാഗത്തിനെത്തിച്ചേർന്ന ബ്രാഹ്മണരുടെ കോലാഹലം.


വൈശമ്പായൻ പറഞ്ഞു

ധർമ്മപുത്രന്റെ ഭരണത്താലും സത്യത്തിനാലുമേ
ശത്രുപ്രശമനത്താലും സ്വകർമ്മപരരായ് നരർ. 1

ബലി നന്നായേറ്റുവാങ്ങിദ്ധർമ്മം കാക്കുകകാരണം
മഴ വേണ്ടവിധം പെയ്തൂ പുഷ്ടിയായ് നാട്ടിലൊക്കയും. 2

എല്ലാത്തൊഴിൽകളും നന്നായ് കൃഷി ഗോരക്ഷ വാണിഭം
ഇവയേറെ വിശേഷിച്ചും നന്നായീ രാജ്യരക്ഷയാൽ. 3

കള്ളന്മാർ ചതിയന്മാരും രാജസേവകരും പരം
അന്യോന്യംപോലുമേയില്ല കളളം ചൊല്ലിയ കേൾവിയും. 4

അവർഷമതിവർഷം തീഭയം വ്യാധിയിതൊന്നുമേ
യുധിഷ്ഠരൻ ധർമ്മനിഷ്ഠൻ കാക്കുംകാലത്തിലില്ലഹോ! 5

ധർമ്മപുത്രന്നു വർദ്ധിച്ചൂ ധർമ്മത്താൽ വിത്തസഞ്ചയം
നൂറാണ്ടു ചെലവിട്ടാലുമൊടുങ്ങാത്തവിധം പരം. 6

സ്വകോഷ്ഠകോശങ്ങളുടെ പരിമാണം മഹീപതി
കണ്ടറിഞ്ഞിട്ടു കൗന്തേയൻ യജ്ഞത്തിന്നു നിനച്ചുതേ. 7

സുഹൃജ്ജനങ്ങളൊക്കേയുമൊറ്റയ്ക്കും ചേർന്നുമോതിനാർ:
“കാലമായി മഖത്തിന്നു വിഭോ, വേണ്ടതു ചെയ്യുക". 8

ഏകമായവർ ചൊല്ലിടുമപ്പൊഴേയ്ക്കെത്തി മാധവൻ.
പുരാണനായീടുമൃഷി വിജ്ഞന്മാർ കണ്ടിടുന്നവൻ, 9

ഇക്കാണുന്ന ജഗത്തിന്റെ സൃഷ്ടിക്ഷയകരൻ വിഭു
ഭൂതഭവ്യഭവന്നാഥൻ കേശവൻ കേശിസൂദനൻ; 10

കോട്ടയായോൻ യാദവന്മാർക്കാപത്തിലഭയപ്രദൻ
വസുദേവർക്കു സേനാധിപത്യമേല്പിച്ചുടൻ, 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/748&oldid=157083" എന്ന താളിൽനിന്ന് ശേഖരിച്ചത്