താൾ:Bhashabharatham Vol1.pdf/737

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28.അർജ്ജുനോത്തരദിഗ്വിജയം

അർജ്ജുന്റെ ദിഗ്വിജയം (തുടർച്ച).അർജ്ജുനൻ വടക്കൻദിക്കാക്രമിച്ചു മുന്നേറി ഗന്ധർവ്വൻമ്മാർ പാലിക്കുന്ന മാനസസരസ്സിലെത്തുന്നു കാവൽക്കാരനായ ഗന്ധർവ്വന്റെ വാക്കുകേട്ടു പിന്നീടു മുന്നോടു പോകാതെഗന്ധർവ്വമ്മാരുടെ പ്രീതിയും അനുഗ്രഹവും നേടി ഇന്ദ്രപ്രസ്ഥത്തിൽ തിരിചെത്തുന്നു.


വൈയബായൻ പരഞ്ഞു

ശ്വേതശൈലം കടന്നിട്ടാ വീരൻ വീര്യമിയന്നഹോ
ദ്രുമപുത്രൻ ഭരിപ്പോടു ദേശം കിംപുരുഷാലയം. 1

ക്ഷത്രിയൗഘം മുടിച്ചീടുമുദ്ധതപ്പോരുകെണ്ടതിൽ
ജയിച്ചു പാണ്ഡവൻ കപ്പം വാങ്ങിച്ചീതവനോടഹോ. 2

അവനെ വെന്നുടൻ ഗ്യഹ്യകാദ്ധ്യക്ഷം ഹാടകസ്ഥലം
പെരുബടയുമായ് ചെന്നു കയറീ വാസവാത്മജൻ. 3

സാന്ത്വത്താലവരെ വെന്നു മാനസാഖ്യസരസ്ഥലം
ഋഷികല്യകുലങ്ങളെല്ലാം കണ്ടൂ കരുകുലോദ്വഹൻ. 4

ഹാടകൻമ്മാർ ചൂഴെയുള്ള മാനസാഖ്യസരാസരം
പുക്കു ഗന്ധർവ്വമ്മാർ കാക്കുന്ന ദിക്കിതു വെന്നിതു പാണ്ഡവൻ. 5

അവിടെയെത്തിരിച്ചായമണ്ഡു കാഖ്യ ഹയങ്ങളെ
കപ്പമായ് വാങ്ങിനാൻ പാണ്ഡുപുത്രൻ ഗന്ധർവ്വപത്തനാൽ. 6

വടക്കൻഹരിവൃക്ഷത്തിൽ കടന്നാപാണ്ഡുനന്ദനൻ
ഇച്ചിച്ചാനാദ്ദിക്കു വെൽവാൻ പാകയാസനനന്ദൻ. 7

അവനോടു മഹാകായബലവീര്യങ്ങളുള്ളവൻ
ദ്വാരപാലമ്മാരെത്തു പാരം ഹർഷത്തെടുടോതിനാർ. 8

ദ്വാരപാലന് മ്മാർ പറഞ്ഞു

പാർത്ഥ നീയീപ്പരം വെൽവാൻ ശക്തനാവില്ലൊരിക്കിലും
ശൂഭശീല,തിരിച്ചാലുമിത്രയുംപോരുമച്യാത. 9

ഇപ്പുരത്തിൽ കടന്നാലെപ്പോൾ തീർന്നീടുമാനരൻ
സന്തോഷിച്ചു ഞങ്ങൾ നിന്നിലെന്നായി ജയം തവ. 10

ജയിക്കാവുന്നതായൊന്നുമിങ്ങു കാണ്മീല ഘൽഗുന
ഒക്കില്ലിങ്ങുത്തരകുളുമായ് രണേ. 11

കടന്നാൽതന്നെ കൗന്തേയ കാണില്ലിന്നുങ്ങുമേ ഭവാൻ
മനുഷ്യദേഹമുള്ളോനു കാണുവാൻ പര്റുകയില്ലടൊ. 12

എന്നാലിങ്ങെന്തു വേറിടെന്നുച്ചീച്ചീടുന്നു വീര,നീ
അതു ചൊല്ലു നടത്താടാം നിന്റെ ചൊൽപ്പടി ഭാരത. 13

വൈയബായൻ പറഞ്ഞു

മന്ദഹാസത്തൊടുത്തോതിയന്നാക്കൂട്ടരെടന്നാജ്ജുനൻ
'ദീമനാം ധർമ്മപുത്രന്നു ചക്രവർത്തിത്വമേകണം.
നരക്കർഗമ്യമെന്നാലീദ്ദേശം കേറുന്നതില്ല ഞാൻ. 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/737&oldid=157071" എന്ന താളിൽനിന്ന് ശേഖരിച്ചത്