താൾ:Bhashabharatham Vol1.pdf/706

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പാരും കീഴടക്കാൻ കെല്പുള്ളോനെന്നു മന്മതം
ഞങ്ങൾക്കുമാത്രമെന്നല്ല മററുള്ളൂഴീശ്വരർക്കുമേ 39

ബുദ്ധി തോന്നുന്നതിമ്മട്ടാം ബുദ്ധിമാന്മാരിലുത്തമ !
ഹംസനെന്നു പുകഴ്ന്നോരാ രാജാവില്ലേ മഹാബലൻ 40

അവനേ വീഴ്ത്തിനാൻ രാമൻ പതിനേഴാമതാം രണേ.
ഹംസനെക്കൊന്നുവെന്നുള്ളതാരോ ചൊല്ലിട്ടു കേൾക്കയാൽ 41

യമുനാംഭസ്സിങ്കൽ മുങ്ങിച്ചത്തൂ ഡിംഭകനും നൃപ !
“ഹംസനില്ലാതെയീ നാട്ടിൽ ജീവിച്ചീടുന്നതല്ല ഞാൻ ” 42

എന്നി വണ്ണമുരച്ചിട്ടാ ഡിംഭകൻ ചത്തിതിങ്ങനെ.
അവ്വണ്ണം ഡിംഭകൻ ചത്തിതെന്നു കേട്ടിട്ടു ഹംസനും 43

ചാടീ യമുനയിൽത്തന്നെയവനും തീർന്നിതങ്ങനെ.
അവർ ചത്തെന്നു കേട്ടിട്ടാജ്ജരാസന്ധനരാധിപൻ 44

ബുദ്ധികെട്ടു മടങ്ങിപ്പോയ് പൂരിക്കു ഭരതർഷഭ !
പിന്നെയാ മന്നവർ പോയശേഷം ഞങ്ങളരിന്ദമ ! 45

മഥുരാപുരിയിൽ പാർത്തു മിളിതാനന്ദമേവരും.
അച്ഛനാകും ജരാസന്ധഗധേശന്റെ സന്നിധൗ. 46

മകളാകന്നൊരാക്കം സഭാര്യ ചെന്നുബുജാക്ഷിയാൾ
ഭർത്തൃനാശാർത്തിയൊടലട്ടുകയെന്നായി ഭൂപതേ ! 47

“എൻ കാന്തനെക്കൊന്നവനെക്കൊൽക നീയെന്നു വുണ്ടുമേ.”
മുന്നമേ ചെയ്തൊരാ മന്ത്രം പിന്നെ ഞങ്ങളിളാപതേ ! 48

ഓർത്തു ബുദ്ധിക്ഷയത്തോടും പാർത്ഥ, പിന്മാറി കേവലം.
മന്നും പൊന്നും വേറെ വേറേ സംഗ്രഹിച്ചുടനേവരും 49

ഓടേണം നാം മക്കൾ ബന്ധുക്കളുമൊത്തവനിൽ ഭയാൽ.
എന്നുറച്ചു പടിഞ്ഞാറൻ ദിക്കു പററിസ്സമസ്തരും 50

രൈവതത്താലഴകെഴും ദ്വാരകാപുരി തീർത്തതിൽ
പാർപ്പുറപ്പിച്ചുകൊണ്ടാണ്ടു ഞങ്ങളന്നവനീപതേ ! 51

ദുർഗ്ഗസംസ്കാരവും ചെയ്തു ദേവദുർ ഭേദ്യമാം വിധം.
സ്ത്രികളും പൊരുതും, വൃഷ്ണിവീരരോ പിന്നെയെന്തതിൽ ? 52

അതിൽ പാർക്കുന്നതി ഞങ്ങളെങ്ങുമേ ഭയമെന്നിയേ.
മാഗധൻ വന്മല കടന്നെന്നറിഞ്ഞോരു ശേഷമേ 53

മാധവന്മാർ കരുശ്രേഷ്ഠ, മോദം കൈക്കൊണ്ടിതേവരും.
ഞങ്ങളേവം ജരാസന്ധദ്രോഹം കൈക്കൊണ്ടു ചുററുമേ 54

സമർത്ഥ്യത്തൊടു സംബന്ധാൽ ഗോമന്തം ചേർന്നിരിപ്പതാം.
മൂന്നു യോജന നീണ്ടേഴു വീതി സ്കന്ധത്രയത്തൊടും 55

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/706&oldid=157040" എന്ന താളിൽനിന്ന് ശേഖരിച്ചത്