താൾ:Bhashabharatham Vol1.pdf/705

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവന്നാം കൃതിയാം തമ്പി ശുരൻ ഭാർഗ്ഗവസന്നിഭൻ, 22

മാഗധക്കുററിലവനും വിരൻ ഭീഷ്മകമന്നനും
പ്രിയം ചെയ്തു വണങ്ങീടുംചാർച്ചയുള്ളോരു നിങ്ങളെ. 23

ചേർന്നാലും ചേർന്നുംനില്ക്കാത്തോനപ്രിയം ചെയ്തു നില്പവൻ
കുലം നോക്കാ ബലം നോക്കാ കുറുമ്പേറുന്ന തന്മകൻ. 24

പേരുണ്ടാമെന്നു കണ്ടിട്ടാജ്ജരാസന്ധനു ചേർന്നവൻ
എട്ടു വംശം വടക്കുള്ള ഭോജന്മാർകളമങ്ങനെ 25

ജരാസന്ധഭയംകൊണ്ടു പടിഞ്ഞാട്ടേക്കു മറിനാർ
ബോധർ ഭദ്രകരർ ശുരസേന സാല്വർ പടച്ചരർ, 26

മുകുടർ സുസ്ഥലർ കളിന്ദന്മാർ കുന്തികളങ്ങനെ
സാല്വായനനൃപന്മാരും സോദര്യാനുചരാന്വിതം. 27

പിന്നെദ്ദക്ഷിണപാഞ്ചാലർ പൂർവ്വകുന്തികൾ കോസലർ
വടക്കൻദിക്കുതാൻ വിട്ടു ഭയപ്പെട്ടോടി വന്നവൻ, 28

മത്സ്യർ സന്യസ്തപാദന്മാർ തെക്കൻദിക്കാശ്രയിച്ചുതേ
ജരാസന്ധഭയത്താലാസ്സർവ്വപാഞ്ചാലരും പരം 29

സ്വരാജ്യമേ കൈവെടിഞ്ഞു മണ്ടിനാരങ്ങുമിങ്ങുമേ.
ഒട്ടുനാൾ ചെന്നതിൽ കംസൻ യാദവന്മാരെ വെന്നുടൻ 30

ബാർഹദ്രഥാത്മജകളെ വേട്ടാനാബ്ബുദ്ധികെട്ടവൻ
സഹദേവാനുജകളാമസ്തിപ്രാസ്തികളാമവൻ 31

ഇസ്സഹായത്തിനാൽ ജ്ഞാതിമഥന ചെയ്തു ദുർമ്മതി.
മികച്ച വന്നിതാക്കം സന്നതിയായുള്ള ദുർന്നയം 32

ഭോജാന്വയത്തിൽ വൃദ്ധന്മാദ്ദുഷ്ടൻ പീഡചെയ്കയാൽ
ജ്ഞാതിരക്ഷയ്ക്കുവേണ്ടീട്ടീയെന്നെ വന്നാശ്രയിച്ചുതേ. 33

ആഹുകൻതന്റെ മകളെയക്രൂരന്നു കൊടുത്തുമേ
സങ്കർഷണനൊടൊന്നിച്ചാ ജ്ഞാതികാര്യം നടത്തി ഞാൻ. 34

ഞാനും രാമനുമാക്കം സസുനാമഹതി ചെയ്തുതേ
ഭയമിങ്ങനെ തീർന്നപ്പോൾ ജരാസന്ധൻ മുതിർന്നതിൽ 35

പതിനേഴു കുലക്കാരുമൊത്തു മന്ത്രിച്ചിതിങ്ങനെ.
ഒന്നും നോക്കാതുഗ്രശസ്ത്രംകൊണ്ടു കൊന്നാലുമിങ്ങു നാം 36

മുന്നൂറു കൊല്ലംകൊണ്ടിട്ടുമവന്റെ പട തീർന്നിടാ
അവന്നമരസങ്കാശരൂക്കുകൊണ്ടുഗ്രരായവർ 37

അശസ്രൂവദ്ധ്യരാം ഹംസന്ധിംഭകന്മാർ സഹായികൾ.
ആ വീരരോടൊത്ത ജരാസന്ധനോ ബഹുവീര്യവാൻ 38

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/705&oldid=157039" എന്ന താളിൽനിന്ന് ശേഖരിച്ചത്