താൾ:Bhashabharatham Vol1.pdf/701

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോരും പേടിയുമില്ലാതെ സ്വകർമ്മം ചെയ്തു നിത്യവും
വേണ്ടും വർഷത്തൊടും പുഷ്ടിയാണ്ടൂ രാഷ്ട്രങ്ങളൊക്കയും. 12

വാർദ്ധുഷീ യജ്ഞ സത്വങ്ങൾ ഗോരക്ഷ കൃഷി വാണിഭം
ഇതൊക്കത്തുല്യമായ് വാച്ചൂ വിശേഷാൽ രാജരക്ഷയാൽ. 13

നിഷ്ക്കർഷ മനുകർഷം ദുര‍വ്വയാധി പാവകബാധകൾ
യുധിഷ്ഠിരൻ ധർമ്മനിഷ്ഠയാണ്ടന്നില്ലിവയൊന്നുമേ. 14

ദസ്യുവഞ്ചകരാൽ പിന്നെത്തമ്മിൽ ന്നവരാലുമേ
രാജസേവകരലും കേടൊന്നുമുണ്ടായതില്ലിഹ. 15

പ്രിയം ചെയ‌്വാ,നുപാസിപ്പാൻ ബലികർമ്മം സ്വകർമ്മവും,
ഷൾഭാഗം നൃപരേല്ക്കാനു , നാട്ടാർ വർതതകരോടുമേ; 16

വാച്ചു രാജ്യം ധർമ്മനിഷ്ഠൻ യുധിഷ്ഠിരനിരിക്കവേ
ലോഭമെന്ന്യേ രാജസങ്ങളിഷ്ടം പോലേററു നാട്ടുകാർ. 17

സർവ്വഗൻ സർവ്വഗുണിയാസ്സർരാൾ സർവ്വസാഹനാം
പുകഴ്‍ന്നു വിലസുന്നോരാസ്സമ്രാട്ടിൻ കീഴിലുള്ളിടം 18

മാതാപിതാക്കളിലെഴുംപോലെയെങ്ങും മഹീപതേ!
അനുരഞ്ജിച്ചു നാട്ടാരും ദ്വിജൻ തൊട്ടിടയൻവരെ. 19

മന്ത്രിമാരൊത്തനുജരെ വരുത്തിച്ചൊല്ലിയന്നവൻ
രാജസൂയത്തിനെപ്പറ്റിച്ചോദ്യം ചെയ്തിതു വീണ്ടുമേ. 20

ഉത്തരം ചൊല്ലുവാൻ ചോദ്യം കിട്ടിയോരൊത്തു മന്ത്രികൾ
യജ്ഞാശി പണ്ഡിതയുധിഷ്ഠിരനോടേവമോതിനർ. 21

മന്ത്രികൾ പറഞ്ഞു

അഭിഷേകേന വരുണഗുണം നൃ‌പനണപ്പതായ്
ആ മഖം ചെയ്തു സാമ്രാജ്യഗുണം കാംക്ഷിപ്പു മന്നവൻ 22

കുരുനന്ദന, സാമ്രജ്യയോഗ്യനാകും ഭവാനിഹ
രാജസുയത്തിന്നു കാലമായെന്നോർപ്പൂ സുഹൃജ്ജനം. 23

ആ രാജസൂയത്തിൻ കാലം സ്വധീനം ക്ഷാത്രശക്തിയാൽ
അതിൽ സാമ്നാ ഷഡംഅഗ്നി ചയിപ്പു സംശിതവ്രതർ. 24

സർവദർവീഹോമമേറ്റു ചെയ്തിടുന്നു ക്രതുക്കളെ
ഒടുക്കമഭിഷേകത്തൽ സർവ്വജിത്തെന്നു പേരുമാം 25

പോരും ഭവാൻ മഹാബാഹോ, പാട്ടിൽ നില്പുണ്ടു ഞങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/701&oldid=157035" എന്ന താളിൽനിന്ന് ശേഖരിച്ചത്