താൾ:Bhashabharatham Vol1.pdf/645

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേവകൾ പറഞ്ഞു

എന്തിതിങ്ങനെ മർത്ത്യന്മാർ വെന്തിടുന്നിതു വഹ്നിയാൽ?
ശോകപ്രളയമായ്വന്നിതെന്നുണ്ടോ ദേവനായക! 16

വൈശമ്പായനൻ പറഞ്ഞു

അതു കേട്ടിട്ടു വൃത്രാരിയതുതാൻ പാർത്തു കണ്ടുടൻ 17

ഖാണ്ഡവാരണ്യരണ്യരക്ഷയ്ക്കായിറങ്ങീ ഹരിവാഹനൻ.
അനേകതാതിരിക്കുള്ള നാനാ മേഘഗണത്തിനാൽ 18

ആകാശത്തെ മറച്ചിട്ടു വർച്ചിതു സുരേശ്വരൻ
പരമക്ഷപ്രമാണത്തിൽ ചൊരിഞ്ഞൂ ജലധാരകൾ 19

ദേവരാജാജ്ഞയാൽ മേഘജാലം ഖാണ്ഡവഭൂമിയിൽ.
അടുക്കുംമുൻപിലാ വാരിധാര തീയിന്റെ ചൂടിനാൽ 20

ആകാശത്തിൽത്തന്നെ വറ്റീ തീയിലെത്തീല ലേശവും.
ഉടനേ നമുചിദ്വേഷി ചൊടിച്ചാക്കടുവഹ്നിയിൽ 21

മഹാമേഘങ്ങളെക്കൊണ്ടു പെയ്യിച്ചൂ വളരെജ്ജലം.
അർച്ചിസ്സും ധാരയും ചേർന്നു പുകയും പടു മിന്നലും
ഭയങ്കരസ്ഥിതിയിലായിടിവെട്ടിയുമാ വനം. 22

239. ദേവകൃഷ്ണാർജ്ജുനയുദ്ധം

വനദഹനകൃത്യം തടുക്കാൻ സാധിക്കാതെവന്നതിനാൽ ക്രുദ്ധനായ ഇന്ദ്രൻ ദേവന്മാരുടേയും ദിക്പാലന്മാരുടേയും സഹായത്തോടുകൂടി കൃഷ്ണാർജ്ജുനന്മാരോടു യുദ്ധത്തിനു പുറപ്പെടുന്നു. ഒടുവിൽ ദേവന്മാരെല്ലാം തോറ്റ് ഇന്ദ്രനെ ശരണം പ്രാപിക്കുന്നു.ഇന്ദ്രൻ പൂർവ്വാധികം ചൊടിച്ചു യുദ്ധം ചെയ്യുന്നു. ദേവരാജൻ കൃഷ്ണാർജ്ജുനൻമാരെ ലാക്കാക്കി വല്ച്ചെറിഞ്ഞ പർവ്വതശൃംഗം ഖാണ്ഡവവനത്തിൽ വീണ് അനവധി ജീവജാലങ്ങൾ മൃതിയടയുന്നു.


വൈശമ്പായനൻ പറഞ്ഞു

അവനംഭസ്സു വർഷിക്കെത്തടുത്താനതു പാണ്ഡവൻ
ഉത്തമാസ്ത്രങ്ങൾ കാണിക്കും ബീഭത്സു ശരവൃഷ്ടിയാൽ. 1

ഖാണ്ഡവക്കാടു മുഴുവൻ പാണ്ഡവൻ പരമമ്പിനാൽ
മഞ്ഞിനാലേ ചന്ദ്രനെന്നപോലേ പാടവേ മൂടിനാൻ. 2

പുറത്തുപോകവയ്യാതായൊരു ജീവിക്കുമേ തദാ
സവ്യസാചി ശരംകൊ​ണ്ടങ്ങാകാശത്തെയടയ്ക്കയാൽ. 3

ഉണ്ടായിരുന്നില്ലക്കാട്ടിലപ്പോളൂക്കുള്ള തക്ഷകൻ
കുരുക്ഷേത്രം പുക്കിരുന്നൂ കാടു കത്തുമ്പൊഴങ്ങവൻ. 4

അതിലുണ്ടന്നശ്വസേനൻ തക്ഷകന്റെ മകൻ ബലി

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/645&oldid=156972" എന്ന താളിൽനിന്ന് ശേഖരിച്ചത്