താൾ:Bhashabharatham Vol1.pdf/643

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബലമേറും പാണ്ഡുപുത്രൻ കുലയേറ്റുന്ന നേരമേ 21

ആരവം കേട്ടവർക്കെല്ലാമരമുള്ളു പിടച്ചുപോയ്
ആത്തേരും വില്ലുമമ്പെന്നുമൊടുങ്ങാത്താവനാഴിയും 22

കിടച്ചപ്പോൾ തുണച്ചീടാൻ പടുവായീ ധനഞ്ജയൻ.
വജ്രനാഭം ചക്രമേകീ തത്ര കൃഷ്ണന്നു പാവകൻ 23

ആഗ്നേയാസ്ത്രപ്രഭമിതങ്ങതിനാൽ കല്യനായ് ഹരി.
കഥിക്കയും ചെയ്തു വഹ്നി"യിതിനാൽ മധുസൂദന ! 24

അമാനുഷന്മാരെയും നീ പോരിൽ വെല്ലുമസംശയം.
ഇതിനാൽ മാനുഷരിലും വാനവന്മാരിൽ രണേ 25

രക്ഷ:പിശാചാസുരാഹികളിലും മെച്ചമാം ഭവാൻ;
ഇല്ല വാദം ശത്രുനാശകല്യനായിബ്‌ഭവിച്ചിടും. 26

ശത്രുവർഗത്തിലിതു നീ യുദ്ധത്തിങ്കലയയ്ക്കുകിൽ
ശത്രുനാശം ചെയ്തു വീണ്ടു, ഹസ്തത്തിൽത്തന്നെയെത്തിടും.” 27

വരുണൻ കൃഷ്ണനായ് നല്കീ പരം ഘനവരത്തോടും
ദൈത്യസൈന്യം മുടിപ്പോരു സാക്ഷാൽ കൗമോദകീഗദ. 28

പിന്നെപ്പാവകനോടോതീ നന്ദിച്ചാക്കേശവാർജ്ജുനർ:
“കൃതാസ്ത്രർ ശസ്ത്രസമ്പന്നർ തേരും കൊടിയുമൊത്തവർ 29

പൊരുതാൻ പോരുമീ ഞങ്ങൾ സുരാസുരരോടൊക്കയും
പിന്നെയെന്തോ പന്നഗാർത്ഥിമിന്ദ്രൻ മാത്രമെതിർക്കുകിൽ?” 30
അർജ്ജുനൻ പറഞ്ഞു
ചക്രപാണി ഹൃഷികേശൻ ചക്രമേന്തിജ്ജനാർദ്ദനൻ
കെല്പോടു പോരിൽ നേരിട്ടാലിപ്പോൾ മുപ്പാരിലെങ്ങുമേ 31

ചക്രത്താൽ ഭസ്മമാക്കീടാനൊക്കാതില്ലൊരു വസ്തുവും.
ഗാണ്ഡീവം വില്ലുമമ്പെന്നുമൊടുങ്ങാത്താവനാഴിയും 32

ധരിച്ചിട്ടൊന്നു നോക്കാമീ ഞാനും ലോകം ജയിക്കുവാൻ.
ചുറ്റും വളഞ്ഞീ വിപിനം മുറ്റുമെന്നാൽ ഭവാൻ വിഭോ ! 33

കത്തിത്തുടങ്ങുകങ്ങയ്ക്കുണ്ടൊത്തിങ്ങു തുണയിജ്ജനം.
ഖാണ്ഡവം കാക്കുവാൻ കൂട്ടത്തോടിന്ദ്രൻ വന്നടുക്കുകിൽ 34
കാണാമമ്പേറ്ററ്റുഴലും വാനോർസൈന്യപരിഭ്രമം.
വൈശമ്പായനൻ പറഞ്ഞു
എന്നു ഗോവിന്ദനോടൊന്നിച്ചർജ്ജുനൻ ചൊന്നനേരമേ 35

തേജോരൂപത്തൊടും കാടു ചുടാനേറ്റു ഹുതാശനൻ.
ചുറ്റും വളഞ്ഞു ചെന്നിട്ടു സപ്താർച്ചിസ്സായ പാവകൻ 36

ഖാണ്ഡവാടവിയിൽക്കത്തീ പ്രളയം കാട്ടിടുംവിധം.
പിടിച്ചുള്ളിൽക്കടന്നിട്ടാക്കാട്ടിൽ ഭരതസത്തമ ! 37

ഇടിക്കൊത്താരവത്തോടുമിളക്കീ ഭൂതസഞ്ചയം.
എരിച്ചു കാട്ടിൽ പതറി സ്ഫുരിച്ചൂ വഹ്നി ഭാരത ! 38
സൂര്യാംശു തട്ടിച്ചിതറും മേരുശൈലംകണക്കിനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/643&oldid=156970" എന്ന താളിൽനിന്ന് ശേഖരിച്ചത്