താൾ:Bhashabharatham Vol1.pdf/637

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിങ്ങൾക്കുടൻ ബ്രാഹ്മണരേ,ത്യാജ്യനാകും ജുഗുപ്സിതൻ.
എന്നാലിപ്പോൾ ക്രതുശ്രദ്ധ കെടുപ്പാനർഹനല്ല ഞാൻ 28

അസ്ഥാനത്തിലുപേക്ഷിപ്പതൊത്തതല്ലാ ദ്വിജേന്ദ്രരേ !
നിങ്ങളെശ്ശരണം പുക്കേൻ പ്രസാദിക്കുകവേണമേ ! 29

സാന്ത്വദാനാദിവാക്യത്താൽ കാര്യമുണ്ടാകകാരണം
പ്രസാദിപ്പിച്ചുണർത്തുന്നേനെന്റെ കാര്യം ദ്വിജേന്ദ്രരേ ! 30

വെറുത്തെന്നെയുപേക്ഷിച്ചു ഭവാന്മാരെന്നിരിക്കിലും
വേറെയൃത്വിക്കുകളെ യജ്ഞാർത്ഥം കൈക്കൊണ്ടിടട്ടെ ഞാൻ 31
വൈശമ്പായനൻ പറഞ്ഞു
പാരാതേവം പറഞ്ഞിട്ടു വിരമിച്ചിതു മന്നവൻ;
നരനാഥന്റെ യജ്ഞത്തിന്നരുതാഞ്ഞു പരന്തപ ! 32
പരം ചൊടിച്ചരചനോടുരചെയ്തിതു യാജകർ.
ഋത്വിക്കുകൾ പറഞ്ഞു
തുടർച്ചയായിക്കർമ്മങ്ങൾ നടത്തുന്നൂ ഭവാൻ നൃപ! 33

നിത്യം കർമ്മം ചെയ്തുകൊണ്ടു മറ്റും ക്ഷീണിച്ചു ഞങ്ങളോ;
ഈ ശ്രമത്താൽ തളർന്നൊരു ഞങ്ങളേ വിട്ടൊഴിക്കുക. 34

ബുദ്ധിമോഹാൽ ത്വാ പെരുത്തൊത്തിടുന്ന ഭവാനിനി !
പോക ശൂദ്രാന്തികേ നിന്നെ യാഗം ചെയ്യിക്കുമായവൻ. 35
വൈശമ്പായനൻ പറഞ്ഞു
അധിക്ഷേപോക്തിയാൽ കോപംപൂണ്ടാ ശ്വേതകി മന്നവൻ
കൈലാസപർവ്വതത്തിൽ പോയുഗ്രമാം തപമാർന്നുടൻ 36

മഹേശ്വരാരാധനയായ് നിയതൻ നിഷ്ഠുരവ്രതൻ
ഉപവാസം പൂണ്ടു വാണിതേറെക്കാലം നരാധിപൻ 37

പന്തിരണ്ടാംദിവസമോ പതിനാറാം ദിനത്തിലോ
ചിലപ്പോൾ ഭക്ഷണം ചെയ്യും ഫലമൂലങ്ങൾ മന്നവൻ. 38

കൈപൊക്കിക്കണ്ണടയ്ക്കാതെ തൂണുപോലിളകാതവൻ
ആറുമാസം നൃപൻ നിന്നനാ ശ്വേതകി സമാധിയിൽ. 39

അവ്വണ്ണമാ നൃപൻ ഘോരതപംചെയ്തമരുംവിധൗ
പ്രസാദിച്ചാദ്ദേവദേവൻ പ്രത്യക്ഷപ്പെട്ടു ഭാരത ! 40

സ്നിഗ്ദ്ധഗംഭീരമൊഴിയാലവനോടോതിനാൻ ഭവാൻ:
“പ്രസാദിച്ചേൻ നരശ്രേഷ്ഠ, നിൻ തപസ്സാൽ പരന്തപ ! 41

വരം വരിച്ചുകൊണ്ടാലും പരം നിന്നിഷ്ടമാംവിധം.”
ദേവദേവൻ പ്രസാദിച്ചിട്ടേവം ചൊന്നതു കേൾക്കയാൽ 42

നമസ്കരിച്ചീശ്വരനോടാ രാജർഷിയുണർത്തിനാൻ:
“ലോകരെല്ലാം വണങ്ങുന്ന ഭഗവാൻ പ്രീതനെങ്കിലോ 43

സ്വയമെന്നേദ്ദേവദേവ ! യജിപ്പിക്ക സുരേശ്വര !”
എന്നു ഭൂമീശ്വരവരൻ ചൊന്ന വാക്കതു കേൾക്കയാൽ 44
പ്രീതിയാൽ പുഞ്ചിരിക്കൊണ്ടിട്ടോതീ ശങ്കരനിങ്ങനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/637&oldid=156963" എന്ന താളിൽനിന്ന് ശേഖരിച്ചത്