താൾ:Bhashabharatham Vol1.pdf/635

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്മപത്രാനനൻ മഞ്ഞിൻനിറത്തോടും ജ്വലിച്ചവൻ. 16
തേജസ്വിയാ ദ്വിജവരനടുത്തെത്തുന്നനേരമേ
എഴുന്നേറ്റാനർജ്ജുനനുമുടനെ വാസുദേവനും

235.അഗ്നിപരാജയം

താൻ അഗ്നിയാണെന്നും തനിക്കു ഖാണ്ഡവവനം ദഹിപ്പിക്കത്തക്ക സൗകർയ്യമുണ്ടാക്കിതരണമെന്നും ബ്രഹ്മാണൻ അർജ്ജുനനോടു പറയുന്നു.അഗ്നിക്ക് ഖാണ്ഡവവനം ദഹിപ്പിക്കണമെന്നു തോന്നാൻ കാരണമെന്താണെന്ന് ജനമേജയൻ ചോദിച്ചതിനുത്തരമായി, പണ്ടു ശ്വേതകി എന്ന രാജാവ് കഴിച്ച അനവധി ഹോമങ്ങളിലെ ഹവിസ്സു ഭക്ഷിച്ച് അജീർണ്ണം പിടിപെട്ട അഗ്നിയോടു ആ സുഖക്കേടു മാറുന്നതിന് ഖാണ്ഡവവനത്തിലെ ജന്തുക്കളുടെ വസ ഭക്ഷിക്കണമെന്നു ബ്രഹ്മാവു കല്പിച്ച കഥ വൈശമ്പായനൻ വിവരിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

അവൻ ചൊന്നാനർജ്ജുൻതന്നോടും ശ്രീകൃഷ്ണനോടുമേ
ലോകപ്രവീരരവരാ ഖാണ്ഡവാന്തത്തിൽ വാഴവേ 1

ബ്രഹ്മാണൻ പറഞ്ഞു
ബഹുഭോക്താവു വിപ്രൻ ഞാൻ ഭുജിപ്പേൻ നിത്യമേറ്റവും
ഭിക്ഷ നല്കേണമേ കൃഷ്ണപാർത്ഥരേ,തൃപ്തിപോലെമേ. 2

വൈശമ്പായനൻ പറഞ്ഞു
അതു കേട്ടോതിയവനോടന്നേരം കൃഷ്ണപാണ്ഡർ:
“ഏതെന്നംകൊണ്ടു നിൻ തൃപ്തിയതുണ്ടാക്കാൻ ശ്രമിച്ചിടാം.” 3

അതു കേട്ടോടി ഭവാനവരോടിരുപേരോടും
ഏതെന്നും വേണമെന്നേവം ചോദിച്ചീടുന്ന നേരമേ. 4

ബ്രഹ്മാണൻ പറഞ്ഞു
അന്നം ഭക്ഷിക്കേണ്ടെനിക്കു വഹ്നി ഞാനതുമോർക്കുവിൻ
എനിക്കു ചേരുമന്നത്തെയിനി നിങ്ങൾ തരേണമേ. 5

ഈ ഖാണ്ഡവക്കാടു നിത്യം കാക്കുന്നുണ്ടു പുരന്ദരൻ
ശക്രൻ കാക്കും കാടെരിപ്പാൻ ശക്തനാകുന്നതില്ല ഞാൻ. 6

അവന്റെ സഖിയാം നാഗം തക്ഷകൻ വാഴ്പതുണ്ടിഹ
കൂട്ടത്തോടവനെക്കാപ്പാൻ കാടു കാക്കുന്നു വാസവൻ. 7

അനേകജീവികളെയുമതിനാൽ കാപ്പതുണ്ടവൻ
ശക്രതേജസ്സിനാൽ ശക്തനാകുന്നില്ലതെരിക്കുവാൻ. 8

ഞാൻ കത്തിയെരിയുന്നേരമവൻ വർഷം തുടങ്ങിടും
ഇഷ്ടമാം കാടെരിച്ചീടാൻ പറ്റുന്നില്ലതുകൊണ്ടുമേ. 9

തുണയ്ക്കു നിങ്ങൾ രണ്ടാളുമിണങ്ങിക്കൊണ്ടു നില്ക്കിലോ
എരിപ്പനിക് ഖാണ്ഡവത്തെച്ചോറിതാണു വരിപ്പു ഞാൻ. 10

ജലധാരകളും ചുറ്റും കലരും ഭൂതജാലവും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/635&oldid=156961" എന്ന താളിൽനിന്ന് ശേഖരിച്ചത്