താൾ:Bhashabharatham Vol1.pdf/621

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരണാഹരണപർവ്വം

229 യാദവസാന്ത്വനം

ക്ഷോഭിക്കത്തക്കവിധം ഒന്നുമുണ്ടായിട്ടില്ലെന്നും അർജ്ജുനൻ എല്ലാവിധത്തിലും നമുക്കു ചേർന്ന ഒരു ബന്ധു തന്നെയാണെന്നും പറ‌ഞ്ഞും കൃഷ്ണൻ യാദവന്മാരെ സമാധാനിപ്പിക്കുന്നു.യാദവൻമാർ അർജ്ജുനനെ സൽക്കാരപൂർവം സ്യീകരിതക്കാനായി പടയോടുകൂടി പുറപ്പെടുന്നു. ഭേരീനാദംകേട്ടു യുദ്ധത്തിനുള്ള വരവാണെന്നു സംശയിച്ച് വേഗം തേരേടിച്ച് സുഭദ്രാൻജ്ജ നന്മാർ ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചേരുന്നു.


വൈശമ്പായനൻ പറഞ്ഞു
ഭോജവൃഷ്ണ്യന്ധകവാർ വീരവാദങ്ങൾ ചൊല്ലവേ
ധർമ്മാർത്ഥയുക്തമാം വാക്യമരുൾചെയ്തിതു കേശവൻ.
കൃഷ്ണൻ പറഞ്ഞു
ഞാൻ മുൻപുചൊന്ന വാക്കേതും കേട്ടതില്ലന്നു യാദവർ
കഴിഞ്ഞതു കഴിഞ്ഞല്ലോ മാറ്റാവല്ലതൊരുത്തനും.
                       
യുക്തിയൊത്തുള്ളെന്റെ വാക്കു കേട്ടുകൊള്ളുവിനേവരും
ചെയ്തതില്ലീക്കുലത്തിന്നിന്നവമാനത്തെയർജ്ജനൻ.
അതിയായുള്ള സമ്മാനം ചെയ്തതാണിതു നിശ്ചയം
സാത്വതന്മാരർത്ഥലുബ്ധരെന്നോർക്കുന്നില്ല ഫൽഗുനൻ.
സ്വയംവരമനാധൃഷ്യമെന്നോർക്കുന്നുണ്ടു പാണ്ഡവൻ
പശ്ചപ്രായം സമ്മതിപ്പതാരു കന്യാപ്രതിഗ്രഹം?
അപത്യവിക്രഹം ചെയ്യും പുമാനാരിഹ ഭുമിയിൽ?*
ഈദ്ദോഷങ്ങളെയോർത്തനാപ്പാർത്ഥനെന്നിതിലെന്മതം;
അതാണവൻ ധർമ്മമായ ഹരണംചെയ്തർജ്ജുനൻ.
ചേർച്ചയാണീച്ചാർച്ച കേളി വാച്ച കന്യ സുഭദ്രതാൻ;
ഈമട്ടു വീരനാപ്പർത്ഥനതേമൂലം ഹരിക്കുവാൻ.
ഭരതാന്വയജൻ പിന്നെപ്പൌത്രൻ ശന്തനുവിന്നഹോ!
കന്തീപുത്രൻ പാർക്കിലാർക്കു വിസമ്മതനിഹാർജ്ജനൻ?
പാർത്ഥനെപ്പോരിൽ വെല്ലന്ന വീരനെകാണ്മാതില്ല ഞാൻ
ഇന്ദ്രരുദ്രാദി വിബുധാരാർന്ന ലോകത്തിലാരെയും.
അവനോ മാനി, യാത്തേരുമെറ്റെയശ്വങ്ങളും പരം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/621&oldid=156946" എന്ന താളിൽനിന്ന് ശേഖരിച്ചത്