താൾ:Bhashabharatham Vol1.pdf/599

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബന്ധുക്കളോടൊത്തു പാർത്തു നന്ദിക്കും നീയനിന്ദിതേ!
ധർമ്മനിഷ്ഠൻ സത്യധീരൻ കുന്തീപുത്രൻ യുധിഷ്ഠിരൻ 29
ഭൂമിയൊക്കെജ്ജയിച്ചിട്ടു രാജസൂയം കഴിക്കുമേ.
അന്നെത്തുമവിടെപ്പാരിലുള്ള രാജാക്കളൊക്കയും 30
ബഹുരത്നങ്ങളും കൊണ്ടങ്ങെത്തും നിന്നുടെയച്ഛനും.
ചിത്രവാഹനനോടൊന്നിച്ചന്നു നീ വന്നുകൊള്ളെടോ 31
കണ്ടോളാം ‌രാജസൂയത്തിൽ, മകനെക്കാക്കു മാഴ്കൊലാ.
മന്നിൽ നില്ക്കുന്നൊരെൻ പ്രാണൻ ബഭ്രുവാഹനനാമിവൻ 32
അതിനാൽ പാല്യനീ വംശകരനാം വീരനന്ദനൻ.
ചിത്രവാഹനദായാദൻ ധർമ്മാൽ പൗരവനന്ദനൻ 33
പാണ്ഡവർക്കിഷ്ടതനയൻ പാല്യനാണിവനെപ്പൊഴും.
വിരഹംകൊണ്ടു സന്താപമരുതേതുമനിന്ദിതേ! 34

വൈശമ്പായനൻ പറഞ്ഞു
ചിത്രാംഗദയൊടീവണ്ണമോതി ഗോകർണ്ണമെത്തിനാൻ
ആദ്യമാകും ശിവക്ഷേത്രം കാഴ്ചയിൽത്തന്നെ മോക്ഷദം; 35
അവിടെപ്പാപി പോയാലും കൈവരും പരമം പദം.

222. അർജ്ജുനകൃഷ്ണസമാഗമം

വഴിപോക്കർ പറഞ്ഞു് സുഭദ്രയുടെ സൗന്ദര്യത്തെപ്പറ്റി കേട്ട അർജ്ജുനൻ കൃഷ്ണനെക്കണ്ട് എങ്ങനെയെങ്കിലും ആ സുന്ദരിയെ കൈക്കലാക്കണമെന്നു് തീരുമാനിക്കുന്നു. കൃഷ്ണാർജ്ജുനസമാഗമം. കൃഷ്ണൻ അർജ്ജുനനെ രൈവതക പർവവ്വതത്തിൽ കൊണ്ടുചെന്നാക്കി തനിയേ ദ്വാരകയിലേക്കു പോകുന്നു.


വൈശമ്പായനൻ പറഞ്ഞു
അപരാന്തമെഴും പുണ്യതീർത്ഥക്ഷേത്രങ്ങളായവൻ
എല്ലാം ക്രമംപോലെ പോയിക്കണ്ടാനമിതവിക്രമൻ 1
പശ്ചിമാദ്രിതടം പറ്റും തീർത്ഥക്ഷേത്രങ്ങളായവൻ
എല്ലാം നടന്നു കണ്ടിട്ടാ പ്രഭാസത്തിങ്കലെത്തിനാൻ. 2
രാത്രിയിൽ ഗദനെക്കണ്ടിട്ടവൻ ചൊല്ലി ശ്രവിക്കയാൽ
സുഭദ്രാരൂപമാധര്യഗുണങ്ങളാൻ ചിന്തയേന്തിനാൻ. 3
അവളെക്കിട്ടുവാനെന്തുവഴിയെന്നു നിനച്ചവൻ
വേഷം മാറീട്ടു സന്യാസിവേഷം കൈക്കൊണ്ടു പാണ്ഡവൻ. 4
കുകുരാന്ധകവൃഷ്ണീന്ദ്രരറിയാത്തവിധത്തിലായ്
നടന്നു ഭിക്ഷയും വാങ്ങിപ്പരിവ്രാജകരൂപനായ് 5
'വല്ല കൗശലവും കൈക്കൊണ്ടാ ഗൃഹത്തിൽക്കടന്നു ഞാൻ
അഴകേറുന്ന കൃഷ്ണന്റെയനുജത്തി സുഭദ്രയെ 6
കണ്ടു കൃഷ്ണന്റെ മതവും കണ്ടു കല്യാണമേല്ക്കവൻ'

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/599&oldid=156920" എന്ന താളിൽനിന്ന് ശേഖരിച്ചത്