താൾ:Bhashabharatham Vol1.pdf/597

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശപിച്ചൂ ഞങ്ങളെക്കോപാൽ ബ്രാഹ്മണൻ ക്ഷത്രിയർഷഭ!
“വെള്ളത്തിൽ നക്രമായിട്ടു നിങ്ങൾ നൂറാണ്ടു വാഴുവിൻ.” 23

221. അർജ്ജുനതീർത്ഥയാത്ര

ആ അഞ്ചു് അപ്സരസ്ത്രീകൾക്കും കിട്ടിയ ശാപത്തിനുള്ള കാരണം മനസ്സിലാക്കി അർജ്ജുനൻ അവർക്കു ശാപമോക്ഷം നല്കുന്നു. അവിടെ നിന്നു തീർത്ഥയാത്ര തുടർന്നു ഗോകർണ്ണത്തെത്തിച്ചേരുന്നു.


വർഗ്ഗ പറഞ്ഞു.
ഉടൻ ഭയപ്പെട്ടു ഞങ്ങളേവരും ഭരതോത്തമ!
ശരണംപൂകിനാരന്നാത്താപസോത്തമമുഖ്യനെ. 1
“രൂപയൗവനകന്ദർപ്പദർപ്പംകൊണ്ടിപ്പൊഴീവിധം
അയുക്തം ചെയ്തുപോയ് ഞങ്ങളങ്ങുന്നെല്ലാം ക്ഷമിക്കണം. 2
ഞങ്ങൾക്കീശിക്ഷതാനേറ്റം പോരുമേ മുനിസത്തമ!
സംശിതവ്രതനാമങ്ങെ ഭ്രമിപ്പിപ്പാൻ തുനിഞ്ഞതിൽ. 3
അവദ്ധ്യമാരബലകളെന്നോർപ്പൂ ധർമ്മചാരികൾ
അതോർത്തു ധർമ്മം കാത്താലും ഹിംസിച്ചീടൊല്ലാ ഞങ്ങളെ. 4
സർവ്വഭൂതസമൻ ദാന്തൻ വിപ്രനെന്നല്ലി ചൊൽവതും?
സത്യമായിട്ടുവരട്ടേയിമ്മട്ടു പണ്ഡിതഭാഷിതം 5
ശരണം പുക്കവർകളെശ്ശിഷ്ടന്മാർ കാത്തുകൊളളുമേ
നീയേ ഞങ്ങൾക്കുശരണം കുറ്റമെല്ലാം ക്ഷമിക്കണം” 6
ഏവം കേട്ടിട്ടു ധർമ്മജ്ഞൻ ശുഭകൃത്താ ദ്വിജോത്തമൻ
രവിസോമപ്രഭൻ പാരം പ്രസാദിച്ചിതു ഞങ്ങളിൽ. 7

ബ്രാഹ്മണൻ പറഞ്ഞു
ശതം സതസഹസ്രംതാനിവയക്ഷയ്യവാചകം
ഈ നൂറു നൂറളവു താനാകില്ലക്ഷയ്യവാചകം 8
ഗ്രാഹങ്ങളായ് പുരുഷരെ ഗ്രഹിച്ചീടുന്ന നിങ്ങളെ
വെള്ളത്തിൽനിന്നൊരു മഹാവീരനെന്നു കയറ്റുമോ, 9
അന്നുതാൻ നിങ്ങളെല്ലാരും സ്വരൂപത്തെയണഞ്ഞിടും.
നേരംപോക്കായുംനൃതം പറയുന്നവനല്ല ഞാൻ 10
അന്നേമുതല്ക്കാത്തീർത്ഥങ്ങളൊക്കയും പാരിലെങ്ങുമേ
നാരീതീർത്ഥങ്ങളെന്നേവം പേരുനേടിപ്പുകഴ്ന്നിടും 11
പുണ്യങ്ങളായറിവെഴുന്നോർക്കു ശുദ്ധി വരുത്തിടും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/597&oldid=156918" എന്ന താളിൽനിന്ന് ശേഖരിച്ചത്