താൾ:Bhashabharatham Vol1.pdf/567

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

642

വിദുരാഗമനരാജ്യാലഭപർവ്വം

 


           മുന്നം സൂക്ഷമക്കൈകളാലേ യത്നം ചെയ്തീലയോ ഭവാൻ?
               
             അന്നായവരെ വെന്നീടാനൊത്തീലങ്ങയ്ക്കു കേവലം.
                     2
             ഇവിടെത്തന്നെ നിൻ പാർശ്വേ പക്ഷമുണ്ടായിടാതഹോ*!

             ബാലരായ് പാർക്കുമവരെബ്ബാധിപ്പാൻ പറ്റിയില്ല തേ.
                 3
             പക്ഷേ വളർന്നന്യനാട്ടിൽ പാർത്തെല്ലാം വൃദ്ധിയാർന്നവൻ

             ഉപായസാദ്ധ്യരാകില്ലാ കൗന്തേയന്മാരിതെന്മതം.
                     4
             വ്യസനത്തിൽ പെടുത്താനും പറ്റുകില്ലവരെ പ്രഭോ!

             പിതൃപൈതാമഹസ്ഥാനാർത്ഥികൾ ശക്തരുമാണവർ.
                5
             തമ്മിൽ ഭേദിപ്പിക്കുകെന്നതവരോടു ഫലിച്ചിടാം

             ഏകപത്നീപരർ പരം തമ്മിൽ ഭേദിച്ചിടാ ദൃഢം.
                        6
             അവരായ് കൃഷ്ണയെത്തെറ്റിച്ചീടാനും കൂടുകില്ലവർ

             ക്ഷീണകാലേ വരിച്ചോളാം ത്രാണി വന്നപ്പോളതണോ?
              7
             സ്ത്രീകൾക്കിഷ്ടമൊരുത്തിക്കു പലരും വരരായ്വരാൻ

             അതോർത്തു കൃഷ്ണയവളെബ് ഭേദിപ്പിപ്പതസാദ്ധ്യമാം.
                   8
             ദ്രുപതൻ ധർമ്മശീലൻതാനാർത്ഥകാമുകനല്ലവൻ

             വിടില്ലവൻ പാണ്ഡവരെദ്ദൃഢം രാജ്യം കൊടുക്കിലും.
                  9
             അവന്റെ പുത്രൻ ഗുണവാൻ കൂറുണ്ടോൻ പാണ്ഡുപുത്രരിൽ

             അതുകൊണ്ടവരിൽ പറ്റില്ലീയുപായമിതെന്മതം.
                        10
             ഇതാണിനി നമുക്കിപ്പോൾ ചെയ്തീടേണ്ടതു ഭൂപതേ!

             പരം പാണ്ഡവർ വേരൂന്നിവരുന്നതിനുമുന്നമേ
                         11
             അവരെ പ്രഹരിക്കേണമതു താത, രുചിക്കണം.

             നാങ്കുട്ടുപങ്ക നോക്കുമ്പോൾ പാഞ്ജാലപ്പങ്ക തുച്ഛമാം
                   12
             പ്രഹരിച്ചാലുമവരെത്താമസം പന്തിയല്ലിതിൽ.

             വിചിത്രവാഹനഗണം മിത്രങ്ങൾ ബാലമെന്നിവ
                 13
             അവർക്കാർക്കുംമുൻപുതന്നെ വിക്രമിക്കുക പാർത്ഥിവ!

             വീര്യമേറും മക്കളൊത്തു വീരൻ പാഞ്ചാലമെന്നവൻ
             14
             ഉദ്യമം തുടരും മുൻപേ വിക്രമിക്കുക പാർത്ഥിവ!

             ബലഭദ്രരുമായ് കൃഷ്ണൻ യദുവൻപടയോടുടൻ
                          15
            രാജ്യാർത്ഥം പാണ്ഡവർക്കൊത്തുംമുന്നമേ വിക്രമിക്കുക.

            വസുക്കൾ പല രോഗങ്ങളെന്നില്ലാ സർവ്വരാജ്യവും
                16
            പാണ്ഡവർക്കായ് ത്യജിപ്പാനും കൃഷ്ണൻ സന്നദ്ധനാകുമേ.

            ഭരതൻ വിക്രമംകൊണ്ടു വീരൻ പാരൊക്കെ നേടിനാൻ
              17
            വിക്രമംകൊണ്ടു മുപ്പാരുമടക്കീ പാകശാസനൻ

            വിക്രമം ശാസ്ത്രമാണത്രേ ക്ഷത്രിയർക്കു മഹീപതേ!
                       18
            സ്വധർമ്മമാണു ശൂരർക്കു വിക്രമം പാർത്ഥിവർഷമ!

            അതിനാൽ നമ്മളുർവ്വീശ, ചതുരംഗബലത്തൊടും
             19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/567&oldid=156886" എന്ന താളിൽനിന്ന് ശേഖരിച്ചത്